Skip to main content

വാസ്കോഡ-ഗാമ വിമാനമിറങ്ങുമ്പോൾ


ജനിച്ചുവളർന്നത്‌-
കുട്ടനാട്ടിലാണ്...
ആറന്മുളയിലേക്കു-
കെട്ടിച്ചുവിട്ടതാണ്

സ്ത്രീധനമായിട്ട് കിട്ടിയത്
മതമായിരുന്നു
അത് സൌഹാർദമായി
വരമ്പ് കെട്ടി-
സൂക്ഷിച്ചതാണ്
വയലായത്

കണ്ണാടി പോലെ
പവിത്രമായിരുന്നു
ബന്ധങ്ങൾ

മഴപെയ്യുമ്പോൾ
തുള്ളികൾപോലും
ഉടഞ്ഞുപോയിരുന്നില്ല
അവ മണിപോലെ
അവിടെ
ചിതറിക്കിടക്കുമായിരുന്നു
വെയില് വന്നു
ഉണക്കി
നെന്മണികളാക്കുന്നത്  വരെ

നെന്മണികൾ
കൊയ്തെടുക്കാൻ
വേനൽ വരുന്നത്
വൈക്കോൽക്കെട്ടുമായിട്ടായിരുന്നു
അത് തിന്നാൻ
ദേശാടനപൈക്കൾ
വിരുന്നു വരുമായിരുന്നു

അവ  ദേവാലയങ്ങൾ
പ്രദക്ഷിണം വച്ച്
സദ്യയുണ്ട്
മയങ്ങിയിരുന്നു

നെല്ലും വൈക്കോലും
ഒഴിഞ്ഞ പാടത്തു
കറുത്ത കുട്ടികളും
വെളുത്ത ഇടയരും
പിച്ച് ഒരുക്കി
ക്രിക്കറ്റ് കളിച്ചിരുന്നു

ആ പിച്ചിൽ
ഒരു തദ്ദേശീയ പന്ത് അടിച്ചു
വിരമിച്ച റണ്ണിനു വേണ്ടി
ഓടുമ്പോഴാണ്
ഒരു വിദേശ വിമാനം
അവിടെ പറന്നിറങ്ങിയത്

റണ്‍വേ വയലിലെ
പിച്ചിലേയ്ക്ക്  തെന്നി മാറിയത്

വിമാനത്തിൽ നിന്ന്
ഭരണമണമുള്ള യാത്രക്കാർ-
പുറത്തേക്കിറങ്ങിയത്

അവർ
അഴിമതിനിറമുള്ള
കണ്ണട വച്ചിരുന്നു

അവർ ഖുബൂസും
മതത്തിന്റെനിറമുള്ള തൈരും
അവിടെ നിന്നവർക്ക്‌
വച്ച് നീട്ടി-
അവർ വന്ന വഴി മറന്ന്
ആഡംബര വീടുകളിലേക്ക്
കയറിപോയി

അപ്പോൾ പാതി ഒഴുകിയ
ഒരു പുഴയും
ചേലാകർമം ചെയ്ത
ഒരു കൊടിമരവും
നിശ്ചല ദൃശ്യമായ
ഒരു വള്ളം കളിയും
പോകേണ്ട വഴി
മറന്നു തുടങ്ങിയിരുന്നു

പിന്നെ ചരിത്രത്തിൽ
നിന്ന് അത്
ഓർത്തെടുക്കുമ്പോൾ
അവിടെ
ഒരു കപ്പൽ
വന്നിറങ്ങി
പിറകെ
ഒരു കടപ്പുറത്തിന്റെ
കടലിരമ്പം
കേൾക്കാറായി

Comments

  1. ഇന്നലെ നല്ല സദ്യ...
    ഇന്ന് ഖുബ്ബൂസും തൈരും...
    നാളെ...?
    പച്ചവെള്ളം പോലും കിട്ടാക്കനിയാവും...! നല്ല കവിത.

    ReplyDelete
  2. മാഞ്ഞുകൊണ്ടിരിക്കുന്ന ഇന്നലകള്‍.
    പാടവും പുഴയും

    ReplyDelete
  3. Good thinkings..
    Good lines A to Z

    ReplyDelete
  4. - പമ്പയാറും, കൊടിമരവും, തിരുവോണത്തോണിയും, ഉത്രട്ടാതി വള്ളംകളിയും, ലോഹക്കൂട്ടു കണ്ണാടിയും, ഓരുവെള്ളം കയറുന്ന കിടങ്ങന്നൂരിലെ പുഞ്ചപ്പാടങ്ങളും - എല്ലാം കവർന്നെടുത്തശേഷം ആറന്മുളക്ക് അവർ ഒരു വിമാനത്താവളം നൽകുമത്രെ...!!!
    -ഒടുവിൽ തിരുവാറന്മുളയപ്പനേയും ഇവർ കവർന്നെടുക്കുന്നതോടെ ഒരു പുണ്യഭൂമികൂടി ഉപരിവർഗതാൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ചില നാഗരിക വേഷംകെട്ടലുകളിൽ തകർന്നടിയും....

    കവിതയിലൂടെ കടന്നുപോയപ്പോൾ മനസ്സിലേക്കു കടന്നുവന്ന ചിന്ത പങ്കുവെക്കുന്നു....

    ReplyDelete
  5. ഭരണമണമുള്ള യാത്രക്കാര്‍ക്കിറങ്ങണം. വേഗം വേഗം!!

    ReplyDelete
  6. നല്ല കവിത.
    ആശംസകൾ...

    ReplyDelete
  7. വൈവിധ്യമുള്ള വിഷയങ്ങൾ
    അനന്യമായ ഭാവന
    വിഷയ ദാരിദ്രത്തിന്റെ ലാഞ്ചന പോലുമില്ല പക്ഷെ ഒരേ പാറ്റേർൺ തുടരുന്നു എന്നു തോന്നുന്നു. എല്ലാ തരത്തിലും എഴുതാൻ ശ്രമിച്ചു നോക്കുക -ഒരു ആരാധകൻ

    ReplyDelete
  8. ഈ കളി അവര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ് തോല്‍ക്കാന്‍ നമുക്ക് മനസ്സില്ലെങ്കിലോ .നല്ല ചിന്ത അസാധ്യ അവതരണം

    ReplyDelete
  9. ചരിത്രം ആവര്‍ത്തിക്കുന്നു...

    ReplyDelete
  10. എങ്ങനെ എഴുതുന്നു ഇങ്ങനെ! അതിശയം സന്തോഷം ഇഷ്ടം... :)

    ReplyDelete
  11. നല്ല തിളക്കമുള്ള വരികൾ ,ആശംസകൾ ...

    ReplyDelete
  12. ഇനി മുഗളരും പോർച്ചുഗീസ് കാരും ബ്രിട്ടീഷ്കാരും ഫ്രഞ്ച് കാരും,അങ്ങിനെ നാം വീണ്ടും നൂറ്റാണ്ടുകളോളം അടിമകളാകും

    ReplyDelete
  13. പോയവരെല്ലാം തിരിച്ചു വരുമോ?
    എന്നാലും ഇവിടെ ഉള്ളവരേക്കാള്‍ നന്നായി ഭരിക്കും എന്ന് തോന്നുന്നു.

    ReplyDelete
  14. നല്ല ചിന്ത, നല്ല ആശയം
    വരികൾ കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  15. പിന്നെ ചരിത്രത്തിൽ
    നിന്ന് അത്
    ഓർത്തെടുക്കുമ്പോൾ
    അവിടെ
    ഒരു കപ്പൽ
    വന്നിറങ്ങി
    പിറകെ
    ഒരു കടപ്പുറത്തിന്റെ
    കടലിരമ്പം
    കേൾക്കാറായി----------കൊള്ളാം

    ReplyDelete
  16. കൊള്ളാം ബൈജു. രസകരമായ പോസ്റ്റ്‌. ആശംസകൾ

    ReplyDelete
  17. സർവശ്രീ
    മുഹമ്മദ്‌ നിസ്സാർ
    ജോസെലെട്റ്റ് മാമ്പ്രയിൽ
    അനുരാജ്
    പ്രദീപ്‌ മാഷ്‌
    അജിത്‌ ഭായ്
    വികെ
    നിധീഷ് വർമ
    അനീഷ്‌ കാത്തി
    ഡോക്ടർ മനോജ്‌
    ആർഷ അഭിലാഷ്
    സുലൈമാൻ പെരുമുക്ക്
    ബിപിൻ
    നളിനകുമാരി ചേച്ചി
    മൊയ്ദീൻ അങ്ങാടിമുഗർ
    ഫൈസൽ ബാബു
    അമ്പിളി

    എല്ലാവർക്കും വാക്കുകൾക്കു അതീതമായി നന്ദി വായനക്ക് പ്രോത്സാഹനത്തിനു അഭിപ്രായത്തിനു

    ReplyDelete
  18. വൈകി മാത്രമെത്തുന്ന ബോധ വണ്ടിയിലാണ് കറക്കം. ജീവിതമെന്ന് മഹത്വവത്കരിച്ച് വിയര്‍പ്പ് തൂക്കി/പയ്യാരം വിറ്റ് ഒരിക്കലൂണ് തരപ്പെടുത്തും. പട്ടിണി മതമായ്‌ വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ നഗ്നത സൗന്ദര്യമെന്ന് കൃത്രിമാസ്വാദക കൂട്ടങ്ങള്‍ കിതച്ച് തുള്ളും. തമ്പ്രാക്കളുടെ നയന വിഹാരങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ വന്മതിലിനെയും കടം കൊള്ളും. കപ്പം കൊടുത്താല്‍ മതിയത്രേ... വയല് നികത്താനും കുന്ന്‍ ഇടിക്കാനും പണം നല്‍കി സഹായിക്കാന്‍ മൂലധന ഗാമകള്‍ തയ്യാര്‍. മുന്‍പൊരു വിദേശ ഒട്ടകം കിടന്നെണീറ്റ് പോയപ്പോള്‍... എടുത്തോണ്ട് പോയതിന് കണക്കേ ഇല്ലത്രെ.! ഇനിയും കിടക്കാന്‍ കൊടുക്കാന്‍ സ്ഥലമെവിടെ എന്നാണ് ജീവിതം. എന്നിട്ടും..???

    ReplyDelete
  19. നമ്മുടേതല്ലാത്ത നമ്മുടെ ജീവിതം..

    ReplyDelete
  20. പഴമയ്ക്ക് മേല്‍ പുതുമ

    ReplyDelete
  21. പ്രദീപ് മാഷ്ടെ അഭിപ്രായതന്നെ എനിക്കും...

    ReplyDelete
  22. ഭാവിയിലെ ഭൂതം വര്‍ത്തമാനം പോലും പറയാനാവാതെ...
    സ്മൃതിയിലെ കാട്ടുപൂ മണം തേടി അലഞ്ഞുഴലുന്ന കടും കാഴ്ചകള്‍ കാണാം...........

    ReplyDelete
  23. സർവശ്രീ
    നാമൂസ്
    സിയാഫ് അബ്ദുള്‍ഖാദര്‍
    തുമ്പി
    മുരളി മുകുന്ദൻ
    ഷലീർ അലി
    വായനക്ക് അഭിപ്രായത്തിനു നല്ല വാക്കുകൾക്ക് സന്തോഷം നന്ദി

    ReplyDelete
  24. നാട്ടിലാകെയിപ്പൊ വെള്ളയും,വെള്ളയുമണിഞ്ഞ വാസ്ക്കോഡ്ഗാമമാരല്ലേ ഭായ്..?

    നല്ല കവിത.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ബുദ്ധഒപ്പ്

പുലരിയെ പാലൂട്ടും പകൽ, എടുത്തുവെക്കും പുലരികൾ ഗർഭകാലമോ പേറ്റുനോവോ ഒന്നും എടുത്ത് വെക്കാതെ ഒരു തൂവൽ മറ്റൊരു തൂവലിനെ പ്രസവിക്കുന്നത് പോലെ അനുഭവിക്കാമെങ്കിൽ ഏകാന്തത ഒരു തൂവൽ ഒരു പുലരി മറ്റൊരു പുലരിയേ ഭാവനയുടെ ഗർഭകാലം പേറ്റുനോവില്ലാത്ത കലകൾ അതിൻ്റെ പടരുന്ന ആകൃതികൾ ചലനങ്ങളിൽ ഒതുക്കി ഒരു മേഘം പലതായി പൂർണ്ണചന്ദ്രനേ പാലൂട്ടും മാനത്തേ കടന്നുപോകുന്നു ഇപ്പോൾ, പല മാനങ്ങൾക്ക് പല കലകൾ ഞാനും ഒതുക്കുന്നുണ്ട് മേഘത്തേപ്പോലെ  നിൻ്റെ പരിസരങ്ങളിലേക്ക്  പടർന്ന് പോയേക്കാവുന്ന  എൻ്റെ നിരന്തര ചലനങ്ങൾ  ഏകാന്തത എന്ന അതിൻ്റെ ആകൃതികളിൽ ഒരു തീയതിയേ നിർത്തി കലണ്ടറിൽ, മാസങ്ങൾ കടന്ന് പോകുന്നുണ്ടോ? വർഷങ്ങൾ അതിൻ്റെ ആകൃതികൾ? മുലയൂട്ടലോ പ്രസവമോ  ഒന്നും പുറത്ത് കാണിക്കാതെ ഒരു ഏകാന്തത മറ്റൊരു എകാന്തതയേ എടുത്തുവളർത്തുന്നു ആരും കാണാതെ തൂവലാക്കുന്നു ഒപ്പുകൾ മുന്നേ നടന്നുപോകും കാലം ബുദ്ധമാസമേ ധ്യാനത്തിൻ്റെ തീയതിയേ ബുദ്ധൻ വെച്ച ഒപ്പ് പതിയേ ധ്യാനമാകുന്നു പക്ഷികൾ എങ്ങുമില്ലാത്ത പുലരിയിൽ ഏകാന്തത എടുത്തുവളർത്തും തൂവൽ പോലെ  തങ്ങിനിൽക്കലുകളിൽ തട്ടി നിലത്തുവീഴും പുലരി എന്ന്  എഴുതി നിർത്താം എന്ന് തോന്നു...