Skip to main content

പ്രണയവ്യാധിക്ക് ഒരു പ്രതിരോധ കുത്തിവെപ്പ്

പ്രിയേ നിനക്ക് ഇപ്പോൾ ഓർമ്മയുണ്ടോ?
അന്ന് നമ്മൾ പ്രണയിച്ച ദിവസങ്ങൾ!
എന്ത് മനോഹരമായിരുന്നവയന്നു!
ഓർക്കുമ്പോൾ ഇപ്പോഴും മധുരതരം!

അന്ന് പ്രണയത്തിനെന്തെല്ലാം പരസ്യങ്ങൾ!
കഥയിലും കവിതയിലും സിനിമയിലും...
ജീവിത നാടകത്തിന്നിടയിലും
കലാലയങ്ങളിലും കാണിച്ചിരുന്നവ!

അന്നാ പരസ്യം കണ്ടു മോഹിച്ചു-
ജീവിതത്തിന്റെ വില കൊടുത്തു..
വാങ്ങി കബളിപ്പിക്കപ്പെട്ട നാം...
എന്നിട്ടത് വെറും പരസ്യമെന്നറിഞ്ഞപ്പോൾ!
അത് പോലും രഹസ്യമാക്കി മറച്ചുവച്ച നാം!

ഇന്നിപ്പോൾ മക്കൾക്കാ പകർച്ചവ്യാധി
പിടിപെടാതിരിക്കുവാൻ
ഓർക്കണം
അവർക്ക്...
പ്രണയവ്യാധിക്കെതിരെ
ഒരു പ്രതിരോധകുത്തിവെപ്പെങ്കിലും
എടുക്കുവാൻ ....
പ്രായമൊരുപത്തിരുപത്തോന്നാവും  മുമ്പേ!

Comments

  1. പ്രണയം മധുരതരം
    എന്നുമെന്നുനിലനല്‍ക്കുകില്‍..
    നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ആശ്വാസം ഈ വാക്കുകൾ നന്ദി സ്നേഹം

      Delete
  2. പ്രണയത്തിനു വല്ല പ്രധിരോധ ഒറ്റമൂലിയുണ്ടെങ്കിൽ പറയണെ...
    ആശംസകൾ....

    ReplyDelete
    Replies
    1. ഉഷ്ണം ഉഷ്ണേന ശാന്തി ഒരു മാതിരി എല്ലാ അസുഖത്തിനും അതിന്റെ തന്നെ അണുക്കൾ തന്നെ അല്ലേ കുത്തി വയ്ക്കുക നന്ദി വി കെ

      Delete
  3. ഇനിയിപ്പോ വേണ്ട
    ഇത്രയൊക്കെയായില്ലേ!!

    ReplyDelete
    Replies
    1. അത്ര തന്നെ അജിത്ഭായ് പ്രണയം നല്ലതാ നന്ദി അജിത്‌ ഭായ്

      Delete
  4. പ്രണയത്തിനു പ്രതിരോധ മരുന്ന്
    ജനിക്കുമ്പോഴേ എടൂക്കണം

    ReplyDelete
    Replies
    1. അതെ ബി സി ജി പോലെ നന്ദി നിധീഷ്

      Delete
  5. പ്രണയം വ്യാധിയായി മാറാത്തത് തന്നെ നല്ലത്.

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഒരു മൂക്കടപ്പ് പോലെ വന്നു പോയാൽ അപ്പോഴും പരാതി ബാക്കി കാണില്ലേ
      ഓരോരോ കാലത്ത് ഓരോരോ വ്യാധികൾ നന്ദി സൌഗന്ധികം

      Delete
  6. Pranayavum chumayum adakkivekkaan aavilla.

    ReplyDelete
    Replies
    1. പക്ഷെ ചുമയുടെ ഒരു ഒറിജിനാലിറ്റി പ്രണയത്തിനുണ്ടോ എന്നൊരു സംശയം അല്ലെങ്കിൽ തന്നെ ഇപ്പൊ പ്രണയം പോലും റിയാലിറ്റി ഷോ നടത്തുന്ന ഈ കാലഘട്ടത്തിൽ അങ്ങിനെ തോന്നുന്നത് നമ്മുടെ കുഴപ്പം തന്നെ ആവും അല്ലെ ഡോക്ടര
      നന്ദി ഡോക്ടര

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...