Skip to main content

മഴ ഉപ്പിലിട്ട കടൽഭരണി

കടൽ
മണ്ണിന്റെ ഉടലുള്ള
സംഭരണിയാണെന്നും  
എപ്പോഴും
ഉടഞ്ഞുതകരാവുന്ന
ഒരു മണ്‍ഭരണി    

അതിലുള്ളതെല്ലാം
എപ്പോഴും
പൊട്ടിഒലിക്കാം
ഭൂലോകം മുഴുവനും
തകർന്നടിയാം

ഇപ്പോൾ
ആ ഭരണിയിൽ
കേടാകാതിരിക്കുവാൻ
ഉപ്പിലിട്ടു
സൂക്ഷിച്ചിരിക്കുന്നു
നല്ല ഋതുക്കളിൽ
മേഘങ്ങളിൽ
കായ്ച്ച
കൊതിയൂറും
വാടാത്ത മഴക്കനികൾ

അധ്വാനിച്ച
വിയർപ്പുപ്പിൽ
ശരീരം കേടാകാതെ
സൂക്ഷിക്കേണ്ട
മനുഷ്യൻ

എന്നിട്ടും
കടലുപ്പ്‌ വാരി

അത് തിന്നു

കടലും ഉടലും
കടലാസ് പോലെ
ഉപയോഗിച്ച്
എഴുതിതള്ളിക്കളയുന്നു 

Comments

  1. കടൽ എല്ലാം ഉപ്പിലിട്ട് സൂക്ഷിച്ചിരിക്കാണല്ലെ, നാളത്തെ ഉപയോഗത്തിനായി...
    ആശംസകൾ....

    ReplyDelete
    Replies
    1. വി കെ വളരെ നന്ദി ഈ അഭിപ്രായത്തിനു വായനക്ക്

      Delete
  2. ഉപ്പിലിട്ടുവെച്ചതൊക്കെ ഏറെക്കാലം നിലനില്‍ക്കട്ടെ !!
    ഭരണികള്‍ ഉടയാതിരിക്കട്ടെ !!
    ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഓരോ ആശംസകളും വളരെ പ്രചോദനമാണ് സന്തോഷം

      Delete
  3. ഭരണിയും, ഉപ്പിലിട്ടതും എല്ലാം ഉഗ്രൻ! കാണാനും കൊള്ളാം, രുചിയും സ്വാദിഷ്ടം.

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി ഈ കയ്യൊപ്പിനു വായനക്ക് അഭിപ്രായത്തിനു

      Delete
  4. ഉടഞ്ഞുപോവുക എന്നത് ഭരണികളുടെ നിയോഗമാണ്.....

    ReplyDelete
    Replies
    1. തീര്ച്ചയായും പഴയ ഭരണികൾ ഇപ്പോഴും പല എക്സ്കവെഷന്റെയും ഭാഗമായി കുഴിചെടുക്കുമ്പോൾ അതിശയം തോന്നാറുണ്ട് ഭരണി ഒരു മാതിരി എല്ലാ സംസ്കൃതിയുടെയും അതി ജീവനത്തിന്റെ ഭാഗമായിരുന്നു ഒരു സേഫ് പോലെ അവ ഇപ്പോഴും കാണപ്പെടുന്നതിൽ അതിശയം പിന്നെ പ്രദീപ്‌ മാഷ് പറയുമ്പോലെ അത് ഭരണിയുടെ നിയോഗമാണ് മണ്ണിലേക്ക്
      നന്ദി പ്രദീപ്‌ ഭായ് ഈ വായനക്ക് അഭിപ്രായം പങ്കു വച്ചതിനു സന്തോഷത്തോടെ

      Delete
  5. "അധ്വാനിച്ച
    വിയർപ്പുപ്പിൽ
    ശരീരം കേടാകാതെ
    സൂക്ഷിക്കേണ്ട
    മനുഷ്യൻ "
    നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ സന്തോഷം ഈ പ്രത്യേക വാക്കുകൾക്ക് വളരെ സന്തോഷം ഇത് കേൾക്കുമ്പോൾ നന്ദിയോടെ

      Delete
  6. അയോഡൈസ്ഡ് ഉപ്പ് വേണം! അതാ നിയമം!

    ReplyDelete
    Replies
    1. സയനൈടും വേണമെങ്കിൽ ചേര്ക്കും എല്ലാം ഒരു ചേരുംപടി ഇല്ലെ ഇപ്പൊ ഫാസ്റ്റ് ഫുഡ്‌ ചെയിൻ തന്നെ ആണ് പല മരുന്ന് കമ്പനി യുടെയും ഷെയർ ഷെയർ ഒനെര്സ്
      എല്ലാം ഒരു ചെയിൻ മരുന്ന് കമ്പനി രോഗം ഇറക്കും പരത്തും അവരുടെ സാധനം വിറ്റഴിക്കും
      നന്ദി അജിത്ഭായ് ഈ അഭിപ്രായങ്ങൾ രസകരമായ അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്നതിനു
      സ്നേഹപൂർവ്വം

      Delete
  7. കടൽ ഉപ്പ് ഭരണിയിൽ ഇട്ട് വച്ച കൗതുകങ്ങൾ

    ReplyDelete
    Replies
    1. നന്ദി നിധീഷ് വായന അഭിപ്രായം എല്ലാത്തിനും സ്നേഹത്തോടെ

      Delete
  8. ലയനം നടന്നില്ലെങ്കില്‍ മറ്റുപലതും നടക്കില്ല. പലതും നിലയ്ക്കും

    ReplyDelete
    Replies
    1. പ്രകൃതി ഏറ്റവും വല്യ യുക്തി വാദി തന്നെ എല്ലാം ആവാസ വ്യവസ്ഥ ചങ്ങലയിലെ കണ്ണികൾ രാസപ്രവർത്തനം നമ്മൾ എന്തറിയുന്നു
      നന്ദി കാത്തി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete



  9. ഇപ്പോൾ
    ആ ഭരണിയിൽ
    കേടാകാതിരിക്കുവാൻ
    ഉപ്പിലിട്ടു
    സൂക്ഷിച്ചിരിക്കുന്നു
    നല്ല ഋതുക്കളിൽ
    മേഘങ്ങളിൽ
    കായ്ച്ച
    കൊതിയൂറും
    വാടാത്ത മഴക്കനികൾ


    നല്ല വരികൾ ഭായ്.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഈ ഓരോ വായനക്കും പ്രത്യേക അഭിപ്രായത്തിനും കയ്യൊപ്പിനും വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...