Skip to main content

കലുങ്കുകാലം

ജീവിതം അന്നും ഉറക്കമുണർന്നു
കിളികൾ കലാലയമുറ്റങ്ങളിലേക്കു പറന്നു പോയി
ഓർമകൾക്ക്  മുറ്റത്തു ഒറ്റക്കിരുന്നു ചെറുതായി മുഷിവും തോന്നിത്തുടങ്ങി
ലുങ്കി എടുത്തുടുത്തു പിറകിലൂടെ വെറുതെ കലുങ്കിൽ ചെന്ന് ഇരുന്നു

വെള്ളം കലുങ്കിന്റെ അടിയിലൂടോഴുകി
അതിൽ കുറച്ചു വെള്ളം മാറി എന്തിനോ എവിടെയോ ശങ്കിച്ചു നിന്നു
വെള്ളം അടിച്ചവർ കലുങ്കിൽ മാറി ഇരുന്നു ശങ്ക തീർത്തു
സമയം എന്നിട്ടും സൂചി കുത്തി  അതിലൂടെയും ഇതിലൂടെയും  കടന്നുപോയി
കുറെ കഴിഞ്ഞു കലുങ്കും വന്നവഴി എന്തിനോ എണീറ്റുപോയി
ഞാൻ മാത്രം അപ്പോഴും അവിടെ ബാക്കിയായി
കലുങ്കിരുന്ന കല്ലിൽ വെറും പായലായി

പിന്നെ വന്നവര്ക്കു ഞാൻ വെറുംകലുങ്ക് മാത്രമായി
എന്നെ ചവുട്ടി അവർ കടന്നു പോയി
തോട്ടിലെ അവസാന വെള്ളത്തുള്ളിയും
കുളിച്ചു തലതോർത്തി യാത്രയായി
തോട് അവിടെ ഒരു  പഴങ്കഥയായി
കലുങ്ക് അവിടെ ഒരു പുരാവസ്തുവായി
ഞാൻ അവിടെ ഒരു നോക്കുകുത്തിയായി
ജീവിതം വെറുമൊരു   കടങ്കഥയുമായി

കലുങ്കിലൂടെ ബസ്സുകൾ പോയിരുന്നു
അതിൽ അവസാന ബസ്‌ അച്ഛനായിരുന്നു
അവസാന ബസ്‌ പോയാൽ പിന്നെ നടക്കണമായിരുന്നു
നടന്നു ചെന്നാൽ വഴിയിൽ കിടക്കണമായിരുന്നു
അതുകൊണ്ട് അവസാന ബസ്‌ പോകുന്നതിനു മുമ്പ്
വീട്ടിലേക്കു തനിയെ നടക്കുമായിരുന്നു

നടത്ത ഒഴിവാക്കുവാനാണ് കലുങ്ക് പിന്നെ വീട്ടിൽ കൊണ്ട് കുഴിച്ചിട്ടത്
കുഴിച്ചിട്ട കലുങ്ക് ആണ് വീട്ടിൽ പിന്നെ വളര്ന്നു വലിയ കിണറായത്
കലുങ്കിലെ  വെള്ളം  കിണറിൽ വീണു നിറഞ്ഞു പല തൊടിവെള്ളമായി
കലുങ്ക്മതിൽ ചുരുട്ടി ഉരുട്ടി  കൈകുത്തിഇരിക്കുവാൻ കൈവരിയുമാക്കി
ഇരുന്നിരുന്നു കിണറു കലുങ്ക് കാണാതെയായി
കലുങ്ക് കാണാതെ കിണറിനു ദാഹവുമായി 

ദാഹിച്ച കിണർ മരുഭൂമിയായി
മരുഭൂമിയിൽ ഞാൻ പ്രവാസിയായി
കിണർ ഇരുന്നിടത്ത്  പൈപ്പുവെള്ളവുമായി
പൈപ്പുവെള്ളം കുടിച്ചു കിണർ ദാഹം തീർത്തു
ഞാൻ ഇങ്ങും കിണർ  അങ്ങും ഞങ്ങൾ  വളരെ ദൂരെയായി
എന്റെ ദാഹം അപ്പോഴും  ബാക്കിയായി
വല്ലപ്പോഴും കിട്ടുന്ന ഒരു ഫ്ലൈറ്റ്
നാട്ടിലെ കലുങ്കിലേക്കു ദാഹം തീർക്കുവാൻ
വെറുമൊരു ഫ്ലൈഓവർ മാത്രമായി

Comments

  1. വായിച്ചപ്പോള്‍....വെള്ളമടിച്ച പോലെ ഒരു തോന്നല്‍. ഞാന്‍ തലകുടഞ്ഞു.അപ്പോളതാ മുടിയില്‍ നിന്നും ഞാന്‍ അന്വേഷിച്ച വെള്ളം സുനാമി പോലെ നാലുപാടും നാല്പതടി ഉയരത്തില്‍....
    ആ കടലില്‍ ഞാന്‍ ഇതാ ഒഴുകി ഒഴുകി ഏഴാം കടലിനക്കരെ....
    ഇനിയും വരാം...ഇപ്പൊ പോണ്‌ട്ടോ :)

    ReplyDelete
    Replies
    1. നന്ദി അക്ക
      പക്ഷെ തല തോർത്താനും മറന്നു ല്ലേ.. രാസ്നാദി എങ്കിലും തിരുമാൻ മറക്കണ്ട

      Delete
  2. കലുങ്ക് - തനി നാടൻ!
    കലുങ്കിനെ ചുറ്റിപ്പറ്റിയുള്ള വരികൾ നന്നായിരിക്കുന്നു
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര ഒരു കലുങ്ക് നാട്ടിന്പുറത്തു ജീവിച്ചവര്ക്ക് മറക്കുവാനാവില്ല അതിന്റെ ഒരു പരിസരവും മണവും വെള്ളവും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും വയലിലേക്കു നീളുന്ന വരമ്പും ചിലപ്പോൾ ദൂരെ കാണുന്ന ഒരു ഷാപ്പും

      Delete
  3. ആശംസകള്‍
    ഫ്ലൈഓവറിലൂടെ കലുങ്കിലെത്താന്‍ ടോള്‍.....

    ReplyDelete
    Replies
    1. ടോൽ ഇല്ലാത്ത പരിപാടി ഇപ്പൊ ഇല്ല ശരിയാണ് തങ്കപ്പൻചേട്ടൻ ഓർമിപ്പിച്ചത്

      നന്ദി ചേട്ടാ

      Delete
  4. കലുങ്കില്‍ ഇരുന്നതിന് ഒരു പൊലീസ് ഓടിച്ചപ്പോള്‍ ഓടിയ ഓട്ടം ഞാന്‍ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍.......!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓടുന്നതിന് മുമ്പ് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ആ ഓട്ടം കാണാൻ എങ്കിലും ഒന്ന് വരാമായിരുന്നു. ഒളിമ്പിക്സ് കാണാൻ ഭാഗ്യം കിട്ടും എന്ന് പ്രതീക്ഷയും ഇല്ല! നന്ദി അജിത്ഭായ് ഈ സരസമായ അഭിപ്രായത്തിനു

      Delete


  5. ഭായീ. നല്ല കവിതയാ.കേട്ടോ? ഗൗരവമുള്ള കാര്യങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.ഇഷ്ടമായി.

    ശുഭാശംസകൾ.....

    ReplyDelete
  6. കലുങ്ക് എന്നാല്‍ പോലീസ് ഭാഷ്യത്തില്‍ പൂവാലന്മാരുടെ വൈകുന്നേരത്തെ ഇരിപ്പു കേന്ദ്രങ്ങളാണ്. ഈ ബോധ്യമുളളതുകൊണ്ടാണ് ഓടേണ്ടിവരുന്നത്.....

    ReplyDelete
    Replies
    1. ഈ 100 സി സി ബൈക്ക് ഒക്കെ കണ്ടുപിടിക്കുന്നതിനു മുമ്പ് പൂവാലന്മാർക്ക് ഇരിക്കുവാൻ കണ്ടുപിടിച്ചതായിരുന്നു കലുങ്ക് ബൈക്ക്
      നന്ദി അനുരാജ്

      Delete
  7. നന്നായിട്ടുണ്ട് കലുങ്ക് കവിത!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...