Skip to main content

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ
ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം

നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ
കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം

അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും
കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം

സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു
ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം

മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ
മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി

ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി 
അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ

ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

Comments

  1. അപ്പൊ നമ്മുടെ കുറ്റം അല്ല.. മരത്തിനു തോന്നിയ അവിവേകങ്ങളാണ് അവ അനുഭവിക്കുന്നത് അല്ലേ..?

    ReplyDelete
  2. കുറ്റം ചെയ്യാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കല്ലെറിയട്ടെ.....

    ReplyDelete
  3. ഇത് കൊള്ളാല്ലോ ,ഇങ്ങനെയാണ് ഭൂഗുരുത്വാകര്‍ഷണം ഉണ്ടായത് അല്ലെ ?

    ReplyDelete
  4. കൊമ്പുകുലുങ്ങുന്നതിന്‍റെ രഹസ്യം ഇപ്പോള്‍ മനസ്സിലായി!
    ആശംസകള്‍

    ReplyDelete
  5. മനുഷ്യൻ.... ഉത്തരം കിട്ടാത്ത ഒരു പ്ര....!!
    (അങ്ങനെയെന്തോ ഉണ്ടാല്ലൊ മലയാളത്തിൽ.. മറന്നുപോയി..)

    ReplyDelete
  6. ആമരം ഈമരം
    ആമരം ഈമരം

    ReplyDelete
  7. കൊള്ളാം ...അപ്പൊ അതാണ്‌ കഥ :)

    ReplyDelete
  8. ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം,,,,,......................................................അവിവേക0.

    ReplyDelete
  9. എന്തായാലും മരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതു കൊണ്ട് ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിക്കപ്പെട്ടല്ലോ...അതു മതി.... :-)
    ഒരു വേറിട്ട ചിന്ത...കവിത നന്നായി...

    ReplyDelete
  10. ഇതാപ്പോ നന്നായെ

    ReplyDelete
  11. ആശയം നല്ലത്....
    ഇവിടെ വായിക്കുന്ന കവിതകളിലെ പതിവ് തിളക്കം കിട്ടിയില്ല...

    ReplyDelete
  12. "മരത്തിന്റെ കനിവില്‍ ന്യൂട്ടന്‍."

    വേറിട്ട ചിന്തകള്‍ ഇനിയും വിരിയട്ടെ.
    ഇഷ്ടമായി.

    ReplyDelete

  13. മറ്റു പോസ്റ്റുകളിൽ നിന്നും വ്യത്യസ്തത പുലര്ത്തിയെന്നുള്ളത് ശ്രദ്ധേയമാണ്. ആശംസകൾ.



    ReplyDelete
  14. നന്നായിട്ടുണ്ട്

    ReplyDelete
  15. ചെറിയ അക്ഷരം വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ് . നന്നായിട്ടുണ്ട്

    ReplyDelete
  16. അപ്പൊ മണ്ണും ഭൂമിയും രണ്ടായിരുന്നോ? :)

    ReplyDelete
  17. മണ്ണാണോ മരമാണോ സഹികെട്ടത്?.എന്തായാലും ഒരു പുതുമ തോന്നുന്നു.

    ReplyDelete
  18. സർവശ്രീ
    ഡോക്ടർ MANOJ KUMAR
    സാജന്‍ വി എസ്സ്
    സിയാഫ് അബ്ദുള്‍ഖാദര്‍
    Cv തങ്കപ്പൻ ചേട്ടൻ
    അനു രാജ്
    വീകെ
    അജിത്‌ ഭായ്
    അശ്വതി
    ബാസിൽ കെ എം
    നിധീഷ് വർമ രാജാ
    കുട്ടനാടന്‍ കാറ്റ്
    സംഗീത്
    Sharafudheen C M
    പ്രദീപ്‌ മാഷ് (തീര്ച്ചയായും അടുത്ത പോസ്റ്റുകളിൽ മാഷിന്റെ അഭിപ്രായം പരിഗണിച്ചു കൂടുതൽ മെച്ചപ്പെടുത്താം ഇത്തരം തുറന്നു പറച്ചിൽ വളരെ ഉപകാരമാണ് നന്ദി സ്നേഹം )
    Joselet Mamprayil
    അമ്പിളി.
    ഫൈസല്‍ ബാബു
    vettathan g
    പ്രവാഹിനി
    Aarsha Sophy Abhilash
    തുമ്പി
    എല്ലാവര്ക്കും വായനക്കും പ്രോത്സാഹനത്തിനും വളരെ സന്തോഷം നന്ദിയോടെ

    ReplyDelete
  19. ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
    ശ്രമിച്ചു പോയ തെറ്റിന് മരിക്കാതെ മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും

    ReplyDelete
    Replies
    1. മുരളിഭായ് ഈ വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം നന്ദി

      Delete
  20. കൽപനാകാകളികൾ നീന്തി വന്നെത്തുന്ന
    കാവ്യ മരാളങ്ങൾ തന്നെ ഭായീടെ കവിതകൾ.അഭിനന്ദനങ്ങൾ
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന