Skip to main content

മറ്റൊരു വണ്ടിക്കാള

ലാടം തറച്ച  ദുർഘട പാതയിൽ
പാദരക്ഷകളില്ലാതെ
ഓടുന്ന കാലുകൾ
കൈകൾ പോലും കാലാക്കി
വരിപോലെ സ്വപ്നവും
ഉടച്ചു
നീങ്ങുന്ന കാളകൾ

അവ അയവിറക്കുന്നുണ്ട്
ഒരു ഭൂതകാലം
ഒരു പശുവിനെ സഖിയായി എന്നോ
വരിച്ച കാലം
പിന്നെ എന്നോ അത്
ഒരു പശു എന്നുള്ള ധിക്കാരത്തിൽ
ഉയർന്ന ലാടവും ധരിച്ചു
കാലും അകിടും  ഉടലും ഉയർത്തി
പുച്ചവും ആട്ടി
തോന്നിയ പാതയിലൂടെ
പതിയെ നടന്നു പോയ കാലം

തന്നോടൊപ്പം
ജീവിത ഭാരം ചുമക്കുന്നെന്നു
സമൂഹത്തോടൊപ്പം
അഭിമാനിച്ച കാലം
അപ്പോൾ അത് സമ്പാദിച്ച
അന്യന്റെ  ബീജത്തെ
പശുവെന്ന ഔദാര്യത്തിൽ
അതിനു സംരക്ഷിക്കുവാൻ
സമ്പാദ്യം പോലെ
ജീവിതം  പോലും
ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന  കാലം

ഓരോ ഭർത്താവും
വെറുമൊരു
ഈയമെന്നപേരിൽ
വെറുതെ അറിഞ്ഞു
വെറുത്ത  കാലം
ഭാര്യയെന്ന പശുവിനു
പേരുദോഷം
കേൾക്കാതിരിക്കുവാൻ
ചാരിത്ര്യം
സംരക്ഷിക്കുവാനെന്നപേരിൽ
പഴകിയ  ഈയമായി
അവരുടെ
മധ്യകർണങ്ങളിൽ
ചൂടാക്കി
ഉരുക്കി ഒഴിക്കുവാനായി
ഉപയോഗിക്കപ്പെടുന്ന
വെറുമൊരു
വണ്ടിക്കാളയുടെ
ജന്മം പേറുന്ന
ലാട കാലം!

Comments

  1. ലോകാവസാനം വരെ വണ്ടിക്കാളകള്‍ ഉണ്ടായിരിക്കണം.

    ReplyDelete
  2. വണ്ടിക്കാളകള്‍ എത്രഭാരം വലിച്ചാലും അവസാനം കശാപ്പുശാലകളില്‍ത്തന്നെ അവസാനം...

    ReplyDelete
  3. അര്‍ത്ഥഗര്‍ഭവും,ശക്തവുമായ വരികള്‍
    ദുര്‍വിധിയുടെ കാലമെന്ന ദുര്‍ഘട പാതയിലൂടെ.......
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. വണ്ടിക്കാളയൊന്ന് ഉണ്ടെന്ന് പറയുന്നത് ചില്ലറക്കാര്യമാണോ...??!!

    ReplyDelete
  5. ബലം ക്ഷയിക്കുമ്പോള്‍ അറവുശാല വരെ മാത്രം എത്തുന്ന വണ്ടിക്കാളകള്‍.....

    ReplyDelete
  6. നന്നായിരിക്കുന്നു സഹോദരാ ...
    ആശംസകൾ
    ഇതും കാണുമല്ലോ
    http://www.vithakkaran.blogspot.in/

    ReplyDelete
  7. എല്ലാവര്ക്കും നന്ദി അറിയിക്കുന്നു
    സർവശ്രീ
    അനീഷ്‌ കാത്തി
    വീകെ
    അനുരാജ്
    പ്രദീപ്‌ മാഷ്
    നിധീഷ്
    തങ്കപ്പൻചേട്ടൻ
    രാംജിഭായ്
    അജിത്‌ ഭായ്
    മഴയിലൂടെ
    ഉണ്ണിയേട്ടൻ
    ബിബിൻ ജോസ്
    വായനക്ക് അഭിപ്രായത്തിനു ആശംസകൾക്ക്
    സ്നേഹപൂർവ്വം

    ReplyDelete
  8. വായിച്ചു. എഴുത്ത് തുടരുക

    ആശംസകള്‍

    ReplyDelete
    Replies
    1. വേണുഗോപാൽ സർ വളരെ നന്ദി സ്നേഹം

      Delete
  9. ഇതു പോലെ ചില മനുഷ്യജന്മങ്ങളുമുണ്ട്‌ ഭായ്‌.

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!