Skip to main content

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌
പശു തരുന്നത് സ്വാദിഷ്ടമായ പാലാണ്
പാലിന്റെ സ്വാദ് അനശ്വരമാണ്
പാല് നൈമിഷികമാണ് പിരിയും
പിരിഞ്ഞു പോകും 
പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ്
അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല
കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല
അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല
അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ്
അകിടിന് കാമ്പുകൾ നാലാണ്
സാധാരണ നടക്കുന്നത് കാലാണ്
ഇവിടെ നടക്കുന്നത് അകിടാണ്
അകിട് ഇവിടെ കാലാണ്
അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌
പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ്
അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ്
പശു വിശുദ്ധമാണ്
അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ
പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

Comments

  1. പ്രണയത്തെ പശുവായി ചിത്രീകരിച്ചത് വളരെ നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ദാസേട്ട ഈ അനുഗ്രഹത്തിന് അഭിനന്ദനത്തിനു നന്ദി

      Delete
  2. നല്ല കാല്പനികതയുണ്ട് :)

    ReplyDelete
    Replies
    1. കാത്തി ഈ വരവ് വായന അഭിപ്രായം വളരെ വലിയ പ്രോത്സാഹനം നന്ദിപൂർവ്വം

      Delete
  3. പാല്‍പ്രണയം ഒഴുകട്ടെ !! എങ്ങും

    ReplyDelete
    Replies
    1. സുഹൃത്തേ ഈ സന്ദര്ശനം വാക്കുകൾ വളരെ നന്ദി സന്തോഷം

      Delete
  4. Pranayam - thozhuthu - pashu...... bhaavana ugaran.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ നന്ദി ഗദ്യ കവിതയിലെ ഡോക്ടറുടെ ഉപദേശം തീർച്ചയായും ഉപകാരപ്പെടുന്നുണ്ട് ഓർക്കുന്നുണ്ട്
      വളരെ നന്ദി ഈ പ്രോത്സാഹനത്തിനു കയ്യൊപ്പിനു

      Delete
  5. സ്നേഹം മുഴുവന് അകിടിനോടാണ്......അല്ലേ

    ReplyDelete
    Replies
    1. പാലിനോട് എന്ന് തിരുത്തിക്കൂടെ? എല്ലാം ഒന്ന് തന്നെ
      നന്ദി അനുരാജ് രസകരമായ അഭിപ്രായത്തിനു

      Delete
  6. പ്രണയം
    പാൽ പോലെ നല്ലതാണ്
    പക്ഷെ പിരിഞ്ഞാൽ ........

    ReplyDelete
    Replies
    1. തീര്ച്ചയായും ഒരു പാലും അധികം വരാതിരിക്കട്ടെ കുടിച്ചു തീരട്ടെ പ്രണയ ഗുണഭോക്താക്കൾ നന്ദി നിധീഷ് വായനക്ക് അഭിപ്രായത്തിനു

      Delete
  7. വിശുദ്ധപശുക്കളെ എന്തിനാണ് ശല്യപ്പെടുത്തുന്നത്!

    ReplyDelete
    Replies
    1. പശുക്കൾ പുൽമേടുകളിൽ വിഹരിക്കട്ടെ ഗോപാലകർ അവരെ മേയ്ച്ചു നടക്കട്ടെ അവർ കശാപ്പു കാരുടെ ഔദാര്യത്തിന് തല കാണിക്കാൻ ഇട വരാതിരിക്കട്ടെ
      നന്ദി അജിത്‌ ഭായ് വളരെ നന്ദി തുടർന്ന് വരുന്ന ഈ വല്യ പ്രോത്സാഹനത്തിനു

      Delete
  8. പ്രണയവും സ്വാർത്ഥതയും മനോഹരമായി കോർത്തിണക്കി ..

    ReplyDelete
    Replies
    1. ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ വളരെ സന്തോഷം
      നന്ദി ശരത്

      Delete
  9. പ്രണയം പുളിയ്ക്കാതെ, മധുരതരമായിത്തന്നെ ലഭിക്കട്ടെ ഭായ് നിങ്ങൾക്ക്. 

    വളരെ നന്നായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അങ്ങിനെ തന്നെ ആവട്ടെ എല്ലാ പ്രണയവും വേണമെങ്കിൽ മുന്കാല പ്രാബല്യത്തോടെ എല്ലാ പ്രണയവും എല്ലാവരുടെയും ആത്മാര്ത്മായ പ്രണയവും മധുരിക്കട്ടെ
      നന്ദി സൌഗന്ധികം ഈ കയ്യൊപ്പിനു ആശംസകൾക്ക് പ്രാർത്ഥനയ്ക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...