Skip to main content

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌
പശു തരുന്നത് സ്വാദിഷ്ടമായ പാലാണ്
പാലിന്റെ സ്വാദ് അനശ്വരമാണ്
പാല് നൈമിഷികമാണ് പിരിയും
പിരിഞ്ഞു പോകും 
പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ്
അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല
കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല
അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല
അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ്
അകിടിന് കാമ്പുകൾ നാലാണ്
സാധാരണ നടക്കുന്നത് കാലാണ്
ഇവിടെ നടക്കുന്നത് അകിടാണ്
അകിട് ഇവിടെ കാലാണ്
അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌
പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ്
അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ്
പശു വിശുദ്ധമാണ്
അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ
പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

Comments

  1. പ്രണയത്തെ പശുവായി ചിത്രീകരിച്ചത് വളരെ നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ദാസേട്ട ഈ അനുഗ്രഹത്തിന് അഭിനന്ദനത്തിനു നന്ദി

      Delete
  2. നല്ല കാല്പനികതയുണ്ട് :)

    ReplyDelete
    Replies
    1. കാത്തി ഈ വരവ് വായന അഭിപ്രായം വളരെ വലിയ പ്രോത്സാഹനം നന്ദിപൂർവ്വം

      Delete
  3. പാല്‍പ്രണയം ഒഴുകട്ടെ !! എങ്ങും

    ReplyDelete
    Replies
    1. സുഹൃത്തേ ഈ സന്ദര്ശനം വാക്കുകൾ വളരെ നന്ദി സന്തോഷം

      Delete
  4. Pranayam - thozhuthu - pashu...... bhaavana ugaran.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ നന്ദി ഗദ്യ കവിതയിലെ ഡോക്ടറുടെ ഉപദേശം തീർച്ചയായും ഉപകാരപ്പെടുന്നുണ്ട് ഓർക്കുന്നുണ്ട്
      വളരെ നന്ദി ഈ പ്രോത്സാഹനത്തിനു കയ്യൊപ്പിനു

      Delete
  5. സ്നേഹം മുഴുവന് അകിടിനോടാണ്......അല്ലേ

    ReplyDelete
    Replies
    1. പാലിനോട് എന്ന് തിരുത്തിക്കൂടെ? എല്ലാം ഒന്ന് തന്നെ
      നന്ദി അനുരാജ് രസകരമായ അഭിപ്രായത്തിനു

      Delete
  6. പ്രണയം
    പാൽ പോലെ നല്ലതാണ്
    പക്ഷെ പിരിഞ്ഞാൽ ........

    ReplyDelete
    Replies
    1. തീര്ച്ചയായും ഒരു പാലും അധികം വരാതിരിക്കട്ടെ കുടിച്ചു തീരട്ടെ പ്രണയ ഗുണഭോക്താക്കൾ നന്ദി നിധീഷ് വായനക്ക് അഭിപ്രായത്തിനു

      Delete
  7. വിശുദ്ധപശുക്കളെ എന്തിനാണ് ശല്യപ്പെടുത്തുന്നത്!

    ReplyDelete
    Replies
    1. പശുക്കൾ പുൽമേടുകളിൽ വിഹരിക്കട്ടെ ഗോപാലകർ അവരെ മേയ്ച്ചു നടക്കട്ടെ അവർ കശാപ്പു കാരുടെ ഔദാര്യത്തിന് തല കാണിക്കാൻ ഇട വരാതിരിക്കട്ടെ
      നന്ദി അജിത്‌ ഭായ് വളരെ നന്ദി തുടർന്ന് വരുന്ന ഈ വല്യ പ്രോത്സാഹനത്തിനു

      Delete
  8. പ്രണയവും സ്വാർത്ഥതയും മനോഹരമായി കോർത്തിണക്കി ..

    ReplyDelete
    Replies
    1. ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ വളരെ സന്തോഷം
      നന്ദി ശരത്

      Delete
  9. പ്രണയം പുളിയ്ക്കാതെ, മധുരതരമായിത്തന്നെ ലഭിക്കട്ടെ ഭായ് നിങ്ങൾക്ക്. 

    വളരെ നന്നായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അങ്ങിനെ തന്നെ ആവട്ടെ എല്ലാ പ്രണയവും വേണമെങ്കിൽ മുന്കാല പ്രാബല്യത്തോടെ എല്ലാ പ്രണയവും എല്ലാവരുടെയും ആത്മാര്ത്മായ പ്രണയവും മധുരിക്കട്ടെ
      നന്ദി സൌഗന്ധികം ഈ കയ്യൊപ്പിനു ആശംസകൾക്ക് പ്രാർത്ഥനയ്ക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...