Skip to main content

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌
പശു തരുന്നത് സ്വാദിഷ്ടമായ പാലാണ്
പാലിന്റെ സ്വാദ് അനശ്വരമാണ്
പാല് നൈമിഷികമാണ് പിരിയും
പിരിഞ്ഞു പോകും 
പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ്
അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല
കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല
അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല
അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ്
അകിടിന് കാമ്പുകൾ നാലാണ്
സാധാരണ നടക്കുന്നത് കാലാണ്
ഇവിടെ നടക്കുന്നത് അകിടാണ്
അകിട് ഇവിടെ കാലാണ്
അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌
പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ്
അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ്
പശു വിശുദ്ധമാണ്
അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ
പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

Comments

  1. പ്രണയത്തെ പശുവായി ചിത്രീകരിച്ചത് വളരെ നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ദാസേട്ട ഈ അനുഗ്രഹത്തിന് അഭിനന്ദനത്തിനു നന്ദി

      Delete
  2. നല്ല കാല്പനികതയുണ്ട് :)

    ReplyDelete
    Replies
    1. കാത്തി ഈ വരവ് വായന അഭിപ്രായം വളരെ വലിയ പ്രോത്സാഹനം നന്ദിപൂർവ്വം

      Delete
  3. പാല്‍പ്രണയം ഒഴുകട്ടെ !! എങ്ങും

    ReplyDelete
    Replies
    1. സുഹൃത്തേ ഈ സന്ദര്ശനം വാക്കുകൾ വളരെ നന്ദി സന്തോഷം

      Delete
  4. Pranayam - thozhuthu - pashu...... bhaavana ugaran.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ നന്ദി ഗദ്യ കവിതയിലെ ഡോക്ടറുടെ ഉപദേശം തീർച്ചയായും ഉപകാരപ്പെടുന്നുണ്ട് ഓർക്കുന്നുണ്ട്
      വളരെ നന്ദി ഈ പ്രോത്സാഹനത്തിനു കയ്യൊപ്പിനു

      Delete
  5. സ്നേഹം മുഴുവന് അകിടിനോടാണ്......അല്ലേ

    ReplyDelete
    Replies
    1. പാലിനോട് എന്ന് തിരുത്തിക്കൂടെ? എല്ലാം ഒന്ന് തന്നെ
      നന്ദി അനുരാജ് രസകരമായ അഭിപ്രായത്തിനു

      Delete
  6. പ്രണയം
    പാൽ പോലെ നല്ലതാണ്
    പക്ഷെ പിരിഞ്ഞാൽ ........

    ReplyDelete
    Replies
    1. തീര്ച്ചയായും ഒരു പാലും അധികം വരാതിരിക്കട്ടെ കുടിച്ചു തീരട്ടെ പ്രണയ ഗുണഭോക്താക്കൾ നന്ദി നിധീഷ് വായനക്ക് അഭിപ്രായത്തിനു

      Delete
  7. വിശുദ്ധപശുക്കളെ എന്തിനാണ് ശല്യപ്പെടുത്തുന്നത്!

    ReplyDelete
    Replies
    1. പശുക്കൾ പുൽമേടുകളിൽ വിഹരിക്കട്ടെ ഗോപാലകർ അവരെ മേയ്ച്ചു നടക്കട്ടെ അവർ കശാപ്പു കാരുടെ ഔദാര്യത്തിന് തല കാണിക്കാൻ ഇട വരാതിരിക്കട്ടെ
      നന്ദി അജിത്‌ ഭായ് വളരെ നന്ദി തുടർന്ന് വരുന്ന ഈ വല്യ പ്രോത്സാഹനത്തിനു

      Delete
  8. പ്രണയവും സ്വാർത്ഥതയും മനോഹരമായി കോർത്തിണക്കി ..

    ReplyDelete
    Replies
    1. ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ വളരെ സന്തോഷം
      നന്ദി ശരത്

      Delete
  9. പ്രണയം പുളിയ്ക്കാതെ, മധുരതരമായിത്തന്നെ ലഭിക്കട്ടെ ഭായ് നിങ്ങൾക്ക്. 

    വളരെ നന്നായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അങ്ങിനെ തന്നെ ആവട്ടെ എല്ലാ പ്രണയവും വേണമെങ്കിൽ മുന്കാല പ്രാബല്യത്തോടെ എല്ലാ പ്രണയവും എല്ലാവരുടെയും ആത്മാര്ത്മായ പ്രണയവും മധുരിക്കട്ടെ
      നന്ദി സൌഗന്ധികം ഈ കയ്യൊപ്പിനു ആശംസകൾക്ക് പ്രാർത്ഥനയ്ക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...