Skip to main content

ചുവന്ന പൊട്ടിട്ട ടിപ്പർ ലോറി

നിന്റെ നെറ്റിയിൽ കത്തി കിടന്നത്
ഒരു ചുവന്ന പൊട്ടായിരുന്നു
അത് സീമന്ത രേഖയുടെ അടുത്തായിരുന്നു
ഒരു സീബ്ര എന്റെ മുമ്പിലൂടെ മുറിച്ചു ചാടിയിരുന്നു
എല്ലാ ധൃതിയുടെ ഇടയിലും അത്
ഞാൻ ശ്രദ്ധിച്ചിരുന്നു
പക്ഷെ നിന്നിലേക്ക്‌ എത്തുവാനുള്ള
എന്റെ ആവേശത്തിന്  ഇതെല്ലാം ഒരു തടസ്സമായിരുന്നു
അത് അറിയുവാൻ പിറ്റേന്നത്തെ പത്രം നോക്കേണ്ടി വന്നു
ചരമ കോളത്തിൽ
എന്റെ ചിത്രം
ചിരിക്കുന്നുണ്ടായിരുന്നു
നായകൻ ഞാനായിരുന്നെങ്കിലും
വില്ലൻ മൊബൈൽ ആയിരുന്നു  
അന്ന് മിസ്സ്‌ അടിച്ചത്...
നമ്മൾ പരിചയപ്പെട്ടത്‌ !
അതിലൊന്നും എനിക്ക് പരാതി ഇല്ലായിരുന്നു
പക്ഷെ
എന്റെ കൂടെ ചരമകോളത്തിൽ
അന്ന് യാത്ര ചെയ്തവരുടെ കൂട്ടത്തിൽ
ഒരു പുഴയും ഉണ്ടായിരുന്നു
പുഴ ഗര്ഭിണി ആയിരുന്നു
മൂന്നു മാസം പ്രായമായ മണൽ വയറ്റിലുണ്ടായിരുന്നു
പുഴ അന്നും ജോലിക്ക് ഇറങ്ങിയതായിരുന്നു
പുഴയുടെ വഴിയിലൂടെ പോയാൽ മണൽ മാഫിയ
ഗര്ഭം കലക്കുമായിരുന്നു
അത് പേടിച്ചിട്ടാണ് റോഡിലൂടെ ഒഴുകിയത്
പക്ഷെ അവിടെയും പുഴയേയും എന്നെയും ഒരുമിച്ചു
ഇടിച്ചു തെറിപ്പ്പ്പ്പിച്ചു
കടന്നു പോയത് ഒരു ടിപ്പർ ലോറി ആയിരുന്നു
അത് മണൽ നിറച്ചിരുന്നു!
വിധി!
പുഴ പോയതോടെ ആ ഒരു ദേശത്തെ
സംസ്കാരം കൂടി അനാഥമായി!
മരിച്ച പുഴ സന്തോഷവതിയാണിന്നു
പൊട്ടില്ലാത്ത പുഴയുടെ നെറ്റിയിൽ കിടന്നാണ്
ഈ കുറിപ്പെഴുതുന്നത്
ഹ്ല ഹ്ല ഹ്ല
ചിരിച്ചതല്ല
ഒരു പുഴ ഒഴുകിയതാണ്
അതെന്റെ കണ്ണിൽ നിന്നാണ്
നിന്റെ ചുവന്ന പൊട്ടു ഓർത്തു!

Comments

  1. ചിരിച്ചതല്ല
    ഒരു പുഴ ഒഴുകിയതാണ്
    അതെന്റെ കണ്ണിൽ നിന്നാണ്
    നിന്റെ ചുവന്ന പൊട്ടു ഓർത്തു! Bhaavana nannaayirikkunnu.

    ReplyDelete
  2. ബൈജു ,ഞാൻ മനസ്സിലാക്കിയിടത്തോളം നല്ല ഭാവനയുള്ള കവിയാണ്. എല്ലാ കവിതകളും ഒന്നിനൊന്നു വ്യത്യസ്തം. ഇത്രയധികം എഴുതി പോസ്റ്റ് ചെയ്യുന്നതിനാൽ നല്ല പല കവിതകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരൽപ്പം കൂടി ചെത്തിമിനുക്കിയാൽ ബ്ലൊഗ് ലോകത്തിനപ്പുറം മുന്നേറാൻ ഈ ബ്ലോഗ്ഗിനു സാധിക്കും. കവിയ്ക് സ്വയം ഏറ്റവും മികച്ചതെന്ന് തോന്നിയ വരികൾ ഒരു പോസ്റ്റ് ആക്കി ഇട്ടാൽ നന്നായിരിക്കും

    ReplyDelete
    Replies
    1. നിധീഷ് നന്ദി ഈ നല്ല വാക്കുകൾക്ക് വഴികാട്ടലിനു
      തീര്ച്ചയായും അംഗീകരിക്കുന്നു അതോടൊപ്പം ഇതേ അഭിപ്രായം ആദ്യം പറഞ്ഞ റിനി ശബരി പിന്നെ അനുരാജ് അവരോടും കടപ്പാട് (റിനിയെ മിസ്സ്‌ ചെയ്യുന്നു) അത് കൊണ്ട് തീര്ച്ചയായും ശ്രദ്ധിക്കാം

      Delete
  3. നിധീഷ് വർമ്മ രാജ എന്ന സുഹൃത്തിന്റെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.

    നല്ല കവിത,ഭാവന.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ആ അഭിപ്രായത്തോട് ഞാനും നീതി പുലർത്താം

      Delete
  4. നിധീഷ് വര്‍മ്മ രാജയുടെ അഭിപ്രായത്തിനോട് എനിയ്ക്കും യോജിപ്പുണ്ട്

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി
      ഇപ്പൊ എന്തെങ്കിലും പോസ്റ്റ്‌ ചെയ്തില്ലെങ്കിൽ കൈ വിറക്കും എന്നാലും സാരമില്ല ട്രൈ ചെയ്യാം

      Delete
  5. നിധീഷിന്റെ അഭിപ്രായം ഞാന് പണ്ടേ പറഞ്ഞിട്ടുുളളതാണ്.....മികച്ച ഭാവന....ചിന്തകള്.....പക്ഷേ അതിനിടയിലും അച്ചടക്കമില്ലായ്മ.......ഒന്നു കൂടി മനസ്സിലിട്ട് പോളിഷ് ചെയ്താല് ബ്ലോഗ് ലോകം മുഴുവന്ശ്ര ദ്ധിക്കുന്ന മികച്ച കവിതകള് ബൈജുവിന് എഴുതാന് കഴിയും....ശുഭാശംസകള്........

    ReplyDelete
    Replies
    1. തീര്ച്ചയായും റിനിയും അനുരാജും ഇപ്പോൾ നിധീഷും പറയുമ്പോൾ എനിക്ക് എടുത്തു പറയാൻ പറ്റും എന്റെ ആദ്യ പോസ്റ്റിൽ നിന്ന് ഇപ്പോഴത്തെ പോസ്റ്റ്‌ വരെ അത് കൊണ്ട് ഉണ്ടായ ഗുണപരമായ മാറ്റം നന്ദി അനുരാജ് ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...