Skip to main content

മുള്ളാങ്ങള

മുള്ളാങ്ങള
വെളുപ്പിനുണർന്നു
മഞ്ഞിൽകുളിച്ചു
ഈറൻമുടി
വെയിലത്തുണക്കാൻ
വേലിക്കൽ
പൂത്തുലയണപെങ്ങൾക്ക്...

കാവലായി
നെഞ്ച് വിരിച്ചു
പേശി പെരുക്കി
മുഖം കൂർപ്പിച്ചു
ആരോടും മിണ്ടാതെ
നില്ക്കണ
മുള്ളാങ്ങള...

ആരും കാണാതെ
പിറകിലൂടെ
പൂവിറുക്കാൻ
വന്ന പൂവാലൻ വിരലിനെ
ഉടുപ്പിനു കുത്തിപിടിച്ച്‌
നെഞ്ചത്ത് കുത്തി
ചോര എടുക്കണ
നേരാങ്ങള!

Comments

  1. അർത്ഥവത്തായ കവിത ! നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. അപ്പൂ ഈ വാക്കുകൾക്ക് വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാത്തിനും വളരെ നന്ദി

      Delete
  2. ഭയങ്കരാ
    നിന്റെ ഭാവന!!!!!!!!

    ReplyDelete
    Replies
    1. അജിത്ഭായ് ഇതൊന്നും എന്റെ കഴിവാണെന്ന് വിശ്വസിക്കുന്നില്ല. എന്നാലും ഈ സ്നേഹത്തിനു മുമ്പിൽ തല കുനിച്ചു കീഴടങ്ങുന്നു. വളരെ നന്ദി അജിത്ഭായ് ഈ വാക്കുകൾക്ക് പ്രോത്സാഹനത്തിനു

      Delete
  3. ഒരിയ്ക്കൽ ഞാൻ പറഞ്ഞാരുന്നു, ങ്ങളൊരു പുലിയാന്ന്.അപ്പൊ ങ്ങക്ക് മൊട! ന്നാ ഞാൻ വീണ്ടും പറയുന്നു


    ങ്ങളൊരു പുപ്പുലി തന്നെ കേട്ടാ.


    വളരെ നല്ല കവിത ഭായ്.ഈ ഭാവനാവൈഭവത്തെ പ്രശംസിക്കാതെ വയ്യ.അഭിനന്ദനങ്ങൾ..



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഞാൻ പറഞ്ഞിട്ടുള്ളത് പോലെ എന്റെ ഞ്ങ്ങയും നിങ്ങയും എന്ന പോസ്ടിനാണ് ആദ്യമായി എന്റെ ഒരു വരിക്കു പുറം ലോകത്ത് നിന്ന് ഒരു അഭിപ്രായം കിട്ടുന്നത്. അത് താങ്കളിൽ നിന്നായിരുന്നു, അന്ന് അത് ഞാൻ ഗണപതിക്ക്‌ സമർപ്പിച്ചിരുന്നു. അതിന്റെ നന്മ മാത്രം ആണ് പിന്നീടുള്ള ഓരോ പോസ്റ്റിനു കിട്ടുന്ന അഭിപ്രായവും എന്ന് തോന്നിയിട്ടുള്ളത്
      സന്തോഷം ഈ വാക്കുകൾക്ക് ആദ്യ അഭിപ്രായം പോലെ നെഞ്ചോടു ചേർക്കുന്നു
      നന്ദി ഈ പ്രോത്സാഹനത്തിനു

      Delete
  4. പെങ്ങളെ, നീ എത്ര ഭാഗ്യവതി!
    കവി ഭാവന....

    ReplyDelete
    Replies
    1. ഡോക്ടര നന്ദി ഈ വാക്കുകൾക്ക് അഭിപ്രായത്തിനു ഡോക്ടറുടെ ഈ പ്രോത്സാഹനത്തിനു മുമ്പിൽ ഞാൻ വീണ്ടും ഒരു ഭാവന രോഗി ആയി പോകുന്നു നന്ദി ഡോക്ടർ

      Delete
  5. ഭാവനാസമ്പന്നനായ കവിത!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ഈ വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  6. മുള്ളാങ്ങള... പെട്ടെന്ന് കഴിഞ്ഞു...കുറെ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി... നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. സാരമില്ല ഹബി അടുത്ത പോസ്റ്റ്‌ ഇടുമ്പോൾ നാല് വരി കൂടുതൽ എഴുതിയേക്കാം ഈ വാക്കുകൾ പകരുന്ന ഊര്ജം ഞാൻ നന്ദിയോടെ സ്വീകരിക്കുന്നു
      നന്ദി ഹബി

      Delete
  7. കവിതയും കൊള്ളാം ... മുള്ളൻ ആങ്ങളയും കൊള്ളാം.... കവിത. ആശംസകൾ

    ReplyDelete
    Replies
    1. അമ്പിളി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാറ്റിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...