Skip to main content

മുള്ളാങ്ങള

മുള്ളാങ്ങള
വെളുപ്പിനുണർന്നു
മഞ്ഞിൽകുളിച്ചു
ഈറൻമുടി
വെയിലത്തുണക്കാൻ
വേലിക്കൽ
പൂത്തുലയണപെങ്ങൾക്ക്...

കാവലായി
നെഞ്ച് വിരിച്ചു
പേശി പെരുക്കി
മുഖം കൂർപ്പിച്ചു
ആരോടും മിണ്ടാതെ
നില്ക്കണ
മുള്ളാങ്ങള...

ആരും കാണാതെ
പിറകിലൂടെ
പൂവിറുക്കാൻ
വന്ന പൂവാലൻ വിരലിനെ
ഉടുപ്പിനു കുത്തിപിടിച്ച്‌
നെഞ്ചത്ത് കുത്തി
ചോര എടുക്കണ
നേരാങ്ങള!

Comments

  1. അർത്ഥവത്തായ കവിത ! നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. അപ്പൂ ഈ വാക്കുകൾക്ക് വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാത്തിനും വളരെ നന്ദി

      Delete
  2. ഭയങ്കരാ
    നിന്റെ ഭാവന!!!!!!!!

    ReplyDelete
    Replies
    1. അജിത്ഭായ് ഇതൊന്നും എന്റെ കഴിവാണെന്ന് വിശ്വസിക്കുന്നില്ല. എന്നാലും ഈ സ്നേഹത്തിനു മുമ്പിൽ തല കുനിച്ചു കീഴടങ്ങുന്നു. വളരെ നന്ദി അജിത്ഭായ് ഈ വാക്കുകൾക്ക് പ്രോത്സാഹനത്തിനു

      Delete
  3. ഒരിയ്ക്കൽ ഞാൻ പറഞ്ഞാരുന്നു, ങ്ങളൊരു പുലിയാന്ന്.അപ്പൊ ങ്ങക്ക് മൊട! ന്നാ ഞാൻ വീണ്ടും പറയുന്നു


    ങ്ങളൊരു പുപ്പുലി തന്നെ കേട്ടാ.


    വളരെ നല്ല കവിത ഭായ്.ഈ ഭാവനാവൈഭവത്തെ പ്രശംസിക്കാതെ വയ്യ.അഭിനന്ദനങ്ങൾ..



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഞാൻ പറഞ്ഞിട്ടുള്ളത് പോലെ എന്റെ ഞ്ങ്ങയും നിങ്ങയും എന്ന പോസ്ടിനാണ് ആദ്യമായി എന്റെ ഒരു വരിക്കു പുറം ലോകത്ത് നിന്ന് ഒരു അഭിപ്രായം കിട്ടുന്നത്. അത് താങ്കളിൽ നിന്നായിരുന്നു, അന്ന് അത് ഞാൻ ഗണപതിക്ക്‌ സമർപ്പിച്ചിരുന്നു. അതിന്റെ നന്മ മാത്രം ആണ് പിന്നീടുള്ള ഓരോ പോസ്റ്റിനു കിട്ടുന്ന അഭിപ്രായവും എന്ന് തോന്നിയിട്ടുള്ളത്
      സന്തോഷം ഈ വാക്കുകൾക്ക് ആദ്യ അഭിപ്രായം പോലെ നെഞ്ചോടു ചേർക്കുന്നു
      നന്ദി ഈ പ്രോത്സാഹനത്തിനു

      Delete
  4. പെങ്ങളെ, നീ എത്ര ഭാഗ്യവതി!
    കവി ഭാവന....

    ReplyDelete
    Replies
    1. ഡോക്ടര നന്ദി ഈ വാക്കുകൾക്ക് അഭിപ്രായത്തിനു ഡോക്ടറുടെ ഈ പ്രോത്സാഹനത്തിനു മുമ്പിൽ ഞാൻ വീണ്ടും ഒരു ഭാവന രോഗി ആയി പോകുന്നു നന്ദി ഡോക്ടർ

      Delete
  5. ഭാവനാസമ്പന്നനായ കവിത!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ഈ വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  6. മുള്ളാങ്ങള... പെട്ടെന്ന് കഴിഞ്ഞു...കുറെ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി... നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. സാരമില്ല ഹബി അടുത്ത പോസ്റ്റ്‌ ഇടുമ്പോൾ നാല് വരി കൂടുതൽ എഴുതിയേക്കാം ഈ വാക്കുകൾ പകരുന്ന ഊര്ജം ഞാൻ നന്ദിയോടെ സ്വീകരിക്കുന്നു
      നന്ദി ഹബി

      Delete
  7. കവിതയും കൊള്ളാം ... മുള്ളൻ ആങ്ങളയും കൊള്ളാം.... കവിത. ആശംസകൾ

    ReplyDelete
    Replies
    1. അമ്പിളി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാറ്റിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...