Skip to main content

മരത്തിന്റെ തുമ്മൽ

മരത്തിനെ പിടിച്ചു മഞ്ഞു-
സോപ്പ് തേയ്പ്പിച്ചു
കണ്ണ് നീറി  മരം അവിടെ-
നിന്നു ചിണുങ്ങി
കാറ്റടിച്ചു തണുത്തു മരം-
തടി കുടഞ്ഞു
ചില്ലയിൽ അലക്കി വിരിച്ചിട്ട-
ഇലകുലുങ്ങി

ഉണങ്ങിയ ചില ഇലകൾ
താഴെ വീണു
അതിൽ അഴുക്കു മണ്ണും
ചെളി പുരണ്ടു
കാറ്റു അതെടുക്കുവാൻ
ഓടി വന്നു,
കാലൊന്നു തെറ്റി
മുറ്റത്തു തെന്നിവീണു
മുട്ടൊന്നു പൊട്ടി
തെച്ചി ചോര വന്നു
തൊടിയിലെ മുക്കുറ്റി-
ത്തടവിനിന്നു.

മുറ്റത്തു പെട്ടെന്ന്
വെയിലു വന്നു
ഒരു ആഭരണവും
അണിയാതെ-
സ്വർണക്കടയുടെ
പരസ്യമായി
അതു കണ്ടു മരം
കണ്ണ്തള്ളി
പർദ്ധയിട്ടമൊഞ്ചത്തി
മേഘങ്ങൾ
ചിരി വരച്ചു
മൈലാഞ്ചികൈ കൊണ്ട്
അതു മായ്ച്ചു
നാണിച്ചു ഭൂമി പച്ച-
നിറമുടുത്തു 
ആകാശം ഗമയിൽ
കൂളിംഗ് ഗ്ലാസ്‌ വച്ചു  
അതാ മഴ വരുന്നെന്നൊരു
വാർത്ത മിന്നലായി
മഴകാണാൻ
ഏവരും കാത്തു നിന്നു

ചറ പറ പെട്ടെന്ന്
മഴ തുടങ്ങി
നനഞ്ഞ മരങ്ങൾ
തുമ്മി തുടങ്ങി
തുമ്മി തുമ്മി ഇലകൾ
കൊഴിഞ്ഞു തുടങ്ങി
ശിശിരം വന്നെന്നൊരു
അശരീരി മുഴങ്ങി
അതു കേട്ട് ആരോ
തരിച്ചു നിന്നു
ഒരു കറുത്തമീൻകാരൻ
ചിറകടിച്ചപ്പോൾ
അതു വഴി
പറന്നു പോയി!    

Comments

  1. അണിഞ്ഞൊരുങ്ങിയീ പ്രകൃതിയെല്ലാം!!

    ReplyDelete
  2. മുറ്റത്തു വന്ന വെയിലിന്‍റെ ഭംഗി.......!
    ആശംസകള്‍

    ReplyDelete
  3. പ്രകൃത്യാലുള്ള - സ്വാഭാവികമായ വിഷയം എങ്കിലും
    അവതരണഭംഗികൊണ്ടു ഹൃദ്യം.

    ReplyDelete
  4. തുമ്മല്‍ ലക്ഷണമാണ്.ചിലതിനു മുന്നോടി .

    ReplyDelete
  5. മുറ്റത്തെ മുക്കുറ്റി. എന്തൊരു അഴകാണ് അതിന്ന്. അത് മനസ്സിലാക്കാൻ കവിക്കേ കഴിയൂ. ശരിക്കും ആസ്വദിച്ചു.

    ReplyDelete
  6. കവിത ഒഴുകിയെത്തുന്ന വഴികളെക്കുറിച്ചോർത്ത് അത്ഭുതം തോന്നുന്നു....

    ReplyDelete
  7. മരത്തിന്‍റെ തുമ്മലും....

    ReplyDelete
  8. തുമ്മിതുമ്മി ഇല കൊഴിഞ്ഞു

    ReplyDelete
  9. മരത്തെ പറ്റി എല്ലാരും പറയുന്നത് കൊണ്ടാവും തുമ്മൽ

    നല്ല ഭാവന
    ആശംസകൾ

    ReplyDelete
  10. നന്നായിട്ടുണ്ട്...

    ReplyDelete
  11. മുട്ടത്തു വീണ വെയില്‍ ആഭരണ കടയുടെ പരസ്യം പോലെ.
    ആകാശം ഗമയില്‍ കൂളിംഗ് ഗ്ലാസ് വച്ചു.
    ഹെതോഹരമായ ഒരു കവിത.

    ReplyDelete
  12. സർവശ്രീ
    അജിത്ഭായ്
    തങ്കപ്പൻ ഭായ്
    ഡോ. പി. മാലങ്കോട്
    അനീഷ്‌ കാത്തി
    ദാസേട്ടൻ
    പ്രദീപ്‌ മാഷ്
    റാംജി ഭായ്
    ഡോക്ടർ Sharafudheen C M
    നിധീഷ് വർമ്മ
    Habby Sudhan
    നളിനകുമാരി ചേച്ചി
    എല്ലാവർക്കും വളരെ വളരെ നന്ദി അഭിപ്രായത്തിനു വായനക്കും

    ReplyDelete
  13. വായിക്കുന്നവരെ തുമ്മൽ പിടിപ്പിക്കാത്ത വരികൾ




    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി