Skip to main content

പെണ്ണെഴുത്തിന് ഒരു പുരുഷവായന

എഴുത്ത് വെറുതെ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു. തൊട്ടു മുന്നിൽ മറയായിനിന്ന പേജ് ഒന്ന്മറിഞ്ഞപ്പോഴാണ്; ഏതോ ബലിഷ്ടമായ വിരലിന്റെ സാന്നിദ്ധ്യം എഴുത്ത് തിരിച്ചറിഞ്ഞത്. എന്തും വായിക്കുവാനുള്ള ഉൽക്കടമായ ദാഹം ആ വിരലുകൾ കാണിക്കുന്നുണ്ടായിരുന്നു.

മറയ്ക്കപ്പെട്ടു കിടന്ന എഴുത്ത് ഒരു നിമിഷം കൊണ്ട് വിവസ്ത്രയായത് പോലെ അസ്വസ്ഥയായി, പെട്ടെന്ന് അനുവാദമില്ലാതെ അതിക്രമിച്ചു കടന്നുവരുന്നതെന്തും ഒരു പുരുഷനാണെന്ന് താൻ പണ്ട് എഴുതിയത് വെള്ളിടിപോലെ ഓർത്തുപോയി പൂർണമായും നഗ്നയാണ്‌ താനെന്നുള്ള പെട്ടെന്നുള്ള തിരിച്ചറിവ് വാക്കുകളെ എങ്ങിനെ എങ്കിലും വാരിക്കെട്ടാനോ ഒന്ന്ഒതുക്കിവയ്ക്കാനോപ്രേരിപ്പിച്ചു. പക്ഷെ തിരുത്തി, അല്ല; തന്റെ നഗ്നത തന്റെ സ്വകാര്യം പോലെ തന്റെ സ്വാതന്ത്ര്യമാണ്. എന്നിട്ടും സൌന്ദര്യം എന്ന സത്യം ആത്മവിശ്വാസം എന്ന മന്ത്രം ഇവ രണ്ടും തന്റെ വിജയത്തിന്റെ രഹസ്യം ആണെന്നുള്ള കാര്യം ഓർമവന്നു, ആ വെപ്രാളത്തിൽ അലസമായി കിടന്ന എഴുത്തിനു ഒരു ഗദ്യകവിത  എങ്കിലും ആയി കിടക്കണം എന്ന് തോന്നി.  ആരാണ് വന്നതെന്നോ എന്തിനാണ് വന്നതെന്നോ തിരിച്ചറിയുന്നതിനു മുമ്പ് വിരലുകൾ കണ്ണുകളായി മാറിയിരുന്നു. തന്റെ നഗ്ന സൌന്ദര്യം ആണോ അതിനു പ്രേരിപ്പിച്ചതെന്ന് എഴുത്തിനു ഒരു കുറ്റബോധം തോന്നി, അല്ലെങ്കിൽ വിരലുകൾ പെട്ടെന്ന്മറിച്ചു കടന്നുപോകാറാണ് പതിവ്.

കണ്ണുകളിൽ വല്ലാത്ത ഒരു നോട്ടം പ്രത്യക്ഷപ്പെട്ടത് പെട്ടെന്നായിരുന്നു.. എഴുത്തിലെ വാക്കുകൾ അക്ഷരങ്ങളായി കുതറി മാറാൻ ഒരു വിഫല ശ്രമം നടത്തി.. പക്ഷെ വായിക്കപ്പെടാൻ എവിടെയോ ഒരു ആഗ്രഹം ബാക്കി കിടന്നപോലെ അക്ഷരങ്ങൾ ആ കണ്ണുകൾക്ക്‌ മുമ്പിൽ പതിയെ വാക്കുകളായി വഴങ്ങികൊടുക്കുന്നത് എഴുത്ത് തിരിച്ചറിഞ്ഞു. നല്ല പരിചയമുള്ള ആളിനെ പോലെ അക്ഷരങ്ങൾ പിന്നെ പിന്നെ   വഴങ്ങിയപ്പോൾ  കണ്ണുകൾ ചിലപ്പോഴൊക്കെ മാന്യമായി, വേദനിച്ചപ്പോൾ അക്ഷരങ്ങൾ കുതറിയപ്പോൾ ചില്ലക്ഷരങ്ങൾ  കൊണ്ടപ്പോൾ കണ്ണുകൾ ക്രുദ്ധമായി..

കണ്ണുകൾക്ക്‌ വിരലുകളെക്കാൾ ശക്തി ഉണ്ടെന്നു എഴുത്തിനു അപ്പോഴാണ് മനസ്സിലായത്. ഒന്ന് ചിമ്മി കണ്ണ് പലപ്പോഴും കൂടുതൽ കരുത്താർജിക്കുന്നുണ്ടായിരുന്നു, അക്ഷരങ്ങളെയും വാക്കുകളെയും അവസാനം എഴുത്തിനെ തന്നെ പൂര്ണമായി വായിച്ചു കണ്ണുകൾ തിരിച്ചിറങ്ങുമ്പോൾ കണ്ണ് വെറുതെ ചിറി ഒന്ന് തുടച്ചു,  അതിന്റെ ചുണ്ടിൽ ഒരു ചിരി പുച്ഛമായി അപ്പോൾ പടര്ന്നിരുന്നു.

ചുളുങ്ങിയ കിടക്കവിരിപോലെ പാട് വീണ തന്റെ പേജിൽ പാതി തുറന്ന പുസ്തകമായി  കിടന്നു  ഒരു അനുഭവം  പോലെ കഴിഞ്ഞു പോയ നിമിഷങ്ങൾ പകർന്നത് വേദനയാണോ സുഖമാണോ, വേദനതന്നെയാണോ സുഖം? ഉടഞ്ഞത് തന്റെ അസ്ഥിത്വം ആണോ? അതോ തിരിച്ചറിഞ്ഞത് വായിക്കാൻ അറിയാത്ത കണ്ണുകളുടെ ദുരഭിമാനമാണോ? എന്നൊക്കെ നൂറുകൂട്ടം   കഥകൾ മെനഞ്ഞെടുക്കുകയായിരുന്നു എഴുത്തപ്പോൾ..   

Comments

  1. ha ha Mind vs Body / hand fingers vice versa....
    vikaaravichaarangal....
    Aashamsakal.

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ വായനയുടെ മനോവ്യാപാരങ്ങൾ

      Delete
  2. എഴുത്ത് ഇങ്ങനെ ഓരോന്ന് വെറുതെ ആലോചിച്ചുകിടന്നാല്‍ ഇതിലപ്പുറം ഉണ്ടാവുമെന്ന് എഴുത്തിനോട് പറയാം

    ReplyDelete
    Replies
    1. ഒരു ബ്ലോഗ്‌ എഴുത്ത് വായിച്ചു അതിനു കിട്ടിയ അഭിപ്രായം കൂടി കണ്ടപ്പോൾ എഴുതിപ്പോയ വരികളാണ് അജിത്ഭായ്

      Delete
  3. വായനയാണ് കണ്ണുകളുടെ കര്‍മ്മവും,ധര്‍മ്മവും.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ ശരിയാണ് തങ്കപ്പൻചേട്ടാ വായിക്കുന്നത് വായനക്കും എഴുത്തിനും വിരുദ്ധ ലിംഗം ആണോ എന്ന് തോന്നിപ്പോയി
      നന്ദി തങ്കപ്പൻഭായ്

      Delete
  4. orupad kashtappettaanu ithu vaayichchath, maniyankaalakyude prathibhayaanu athinu prerippichchath.

    ezhuththu naanam kondu palathum marachchu vaykaan sramikkunnu....

    oru gadya kavithaayaayenkilum aninjorungaan athaagrahikkunnu

    ee varikalellaam ishtappettu

    ReplyDelete
    Replies
    1. നന്ദി നിധീഷ് ഈ വായന പ്രതീക്ഷിച്ചത് കൊണ്ടാവും ആ എഴുത്തിൽ നല്ല വരികൾ കടന്നു കൂടിയത് വായന തന്നെ എഴുത്തുകൾ കീഴടക്കുന്നത്‌

      Delete
  5. അതു സൂപ്പർ.! ബൈജു ബായ്

    ReplyDelete
    Replies
    1. അന്നൂസ് ഈ വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാത്തിനും വളരെ നന്ദി

      Delete
  6. എഴുത്തിനോട് ഇനി അധികം വായിക്കേണ്ടാ എന്നു പറയൂ.......

    ReplyDelete
    Replies
    1. ഇവിടെ രണ്ടും രണ്ടും തന്നെ അനുരാജ് നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...