Skip to main content

പെണ്ണെഴുത്തിന് ഒരു പുരുഷവായന

എഴുത്ത് വെറുതെ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു. തൊട്ടു മുന്നിൽ മറയായിനിന്ന പേജ് ഒന്ന്മറിഞ്ഞപ്പോഴാണ്; ഏതോ ബലിഷ്ടമായ വിരലിന്റെ സാന്നിദ്ധ്യം എഴുത്ത് തിരിച്ചറിഞ്ഞത്. എന്തും വായിക്കുവാനുള്ള ഉൽക്കടമായ ദാഹം ആ വിരലുകൾ കാണിക്കുന്നുണ്ടായിരുന്നു.

മറയ്ക്കപ്പെട്ടു കിടന്ന എഴുത്ത് ഒരു നിമിഷം കൊണ്ട് വിവസ്ത്രയായത് പോലെ അസ്വസ്ഥയായി, പെട്ടെന്ന് അനുവാദമില്ലാതെ അതിക്രമിച്ചു കടന്നുവരുന്നതെന്തും ഒരു പുരുഷനാണെന്ന് താൻ പണ്ട് എഴുതിയത് വെള്ളിടിപോലെ ഓർത്തുപോയി പൂർണമായും നഗ്നയാണ്‌ താനെന്നുള്ള പെട്ടെന്നുള്ള തിരിച്ചറിവ് വാക്കുകളെ എങ്ങിനെ എങ്കിലും വാരിക്കെട്ടാനോ ഒന്ന്ഒതുക്കിവയ്ക്കാനോപ്രേരിപ്പിച്ചു. പക്ഷെ തിരുത്തി, അല്ല; തന്റെ നഗ്നത തന്റെ സ്വകാര്യം പോലെ തന്റെ സ്വാതന്ത്ര്യമാണ്. എന്നിട്ടും സൌന്ദര്യം എന്ന സത്യം ആത്മവിശ്വാസം എന്ന മന്ത്രം ഇവ രണ്ടും തന്റെ വിജയത്തിന്റെ രഹസ്യം ആണെന്നുള്ള കാര്യം ഓർമവന്നു, ആ വെപ്രാളത്തിൽ അലസമായി കിടന്ന എഴുത്തിനു ഒരു ഗദ്യകവിത  എങ്കിലും ആയി കിടക്കണം എന്ന് തോന്നി.  ആരാണ് വന്നതെന്നോ എന്തിനാണ് വന്നതെന്നോ തിരിച്ചറിയുന്നതിനു മുമ്പ് വിരലുകൾ കണ്ണുകളായി മാറിയിരുന്നു. തന്റെ നഗ്ന സൌന്ദര്യം ആണോ അതിനു പ്രേരിപ്പിച്ചതെന്ന് എഴുത്തിനു ഒരു കുറ്റബോധം തോന്നി, അല്ലെങ്കിൽ വിരലുകൾ പെട്ടെന്ന്മറിച്ചു കടന്നുപോകാറാണ് പതിവ്.

കണ്ണുകളിൽ വല്ലാത്ത ഒരു നോട്ടം പ്രത്യക്ഷപ്പെട്ടത് പെട്ടെന്നായിരുന്നു.. എഴുത്തിലെ വാക്കുകൾ അക്ഷരങ്ങളായി കുതറി മാറാൻ ഒരു വിഫല ശ്രമം നടത്തി.. പക്ഷെ വായിക്കപ്പെടാൻ എവിടെയോ ഒരു ആഗ്രഹം ബാക്കി കിടന്നപോലെ അക്ഷരങ്ങൾ ആ കണ്ണുകൾക്ക്‌ മുമ്പിൽ പതിയെ വാക്കുകളായി വഴങ്ങികൊടുക്കുന്നത് എഴുത്ത് തിരിച്ചറിഞ്ഞു. നല്ല പരിചയമുള്ള ആളിനെ പോലെ അക്ഷരങ്ങൾ പിന്നെ പിന്നെ   വഴങ്ങിയപ്പോൾ  കണ്ണുകൾ ചിലപ്പോഴൊക്കെ മാന്യമായി, വേദനിച്ചപ്പോൾ അക്ഷരങ്ങൾ കുതറിയപ്പോൾ ചില്ലക്ഷരങ്ങൾ  കൊണ്ടപ്പോൾ കണ്ണുകൾ ക്രുദ്ധമായി..

കണ്ണുകൾക്ക്‌ വിരലുകളെക്കാൾ ശക്തി ഉണ്ടെന്നു എഴുത്തിനു അപ്പോഴാണ് മനസ്സിലായത്. ഒന്ന് ചിമ്മി കണ്ണ് പലപ്പോഴും കൂടുതൽ കരുത്താർജിക്കുന്നുണ്ടായിരുന്നു, അക്ഷരങ്ങളെയും വാക്കുകളെയും അവസാനം എഴുത്തിനെ തന്നെ പൂര്ണമായി വായിച്ചു കണ്ണുകൾ തിരിച്ചിറങ്ങുമ്പോൾ കണ്ണ് വെറുതെ ചിറി ഒന്ന് തുടച്ചു,  അതിന്റെ ചുണ്ടിൽ ഒരു ചിരി പുച്ഛമായി അപ്പോൾ പടര്ന്നിരുന്നു.

ചുളുങ്ങിയ കിടക്കവിരിപോലെ പാട് വീണ തന്റെ പേജിൽ പാതി തുറന്ന പുസ്തകമായി  കിടന്നു  ഒരു അനുഭവം  പോലെ കഴിഞ്ഞു പോയ നിമിഷങ്ങൾ പകർന്നത് വേദനയാണോ സുഖമാണോ, വേദനതന്നെയാണോ സുഖം? ഉടഞ്ഞത് തന്റെ അസ്ഥിത്വം ആണോ? അതോ തിരിച്ചറിഞ്ഞത് വായിക്കാൻ അറിയാത്ത കണ്ണുകളുടെ ദുരഭിമാനമാണോ? എന്നൊക്കെ നൂറുകൂട്ടം   കഥകൾ മെനഞ്ഞെടുക്കുകയായിരുന്നു എഴുത്തപ്പോൾ..   

Comments

  1. ha ha Mind vs Body / hand fingers vice versa....
    vikaaravichaarangal....
    Aashamsakal.

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ വായനയുടെ മനോവ്യാപാരങ്ങൾ

      Delete
  2. എഴുത്ത് ഇങ്ങനെ ഓരോന്ന് വെറുതെ ആലോചിച്ചുകിടന്നാല്‍ ഇതിലപ്പുറം ഉണ്ടാവുമെന്ന് എഴുത്തിനോട് പറയാം

    ReplyDelete
    Replies
    1. ഒരു ബ്ലോഗ്‌ എഴുത്ത് വായിച്ചു അതിനു കിട്ടിയ അഭിപ്രായം കൂടി കണ്ടപ്പോൾ എഴുതിപ്പോയ വരികളാണ് അജിത്ഭായ്

      Delete
  3. വായനയാണ് കണ്ണുകളുടെ കര്‍മ്മവും,ധര്‍മ്മവും.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ ശരിയാണ് തങ്കപ്പൻചേട്ടാ വായിക്കുന്നത് വായനക്കും എഴുത്തിനും വിരുദ്ധ ലിംഗം ആണോ എന്ന് തോന്നിപ്പോയി
      നന്ദി തങ്കപ്പൻഭായ്

      Delete
  4. orupad kashtappettaanu ithu vaayichchath, maniyankaalakyude prathibhayaanu athinu prerippichchath.

    ezhuththu naanam kondu palathum marachchu vaykaan sramikkunnu....

    oru gadya kavithaayaayenkilum aninjorungaan athaagrahikkunnu

    ee varikalellaam ishtappettu

    ReplyDelete
    Replies
    1. നന്ദി നിധീഷ് ഈ വായന പ്രതീക്ഷിച്ചത് കൊണ്ടാവും ആ എഴുത്തിൽ നല്ല വരികൾ കടന്നു കൂടിയത് വായന തന്നെ എഴുത്തുകൾ കീഴടക്കുന്നത്‌

      Delete
  5. അതു സൂപ്പർ.! ബൈജു ബായ്

    ReplyDelete
    Replies
    1. അന്നൂസ് ഈ വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാത്തിനും വളരെ നന്ദി

      Delete
  6. എഴുത്തിനോട് ഇനി അധികം വായിക്കേണ്ടാ എന്നു പറയൂ.......

    ReplyDelete
    Replies
    1. ഇവിടെ രണ്ടും രണ്ടും തന്നെ അനുരാജ് നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...