Skip to main content

ചില സമാന്തര സ്ലീപ്പർ വ്യവസ്ഥിതികൾ

ഓരോ തീവണ്ടിയും കടന്നുപോകുന്ന ഇടവേളകളിൽ പിടയുന്നുണ്ട്‌
ഇരുമ്പ് പാളത്തിനടിയിൽ അമർന്നു അതിൽ കൊരുക്കപ്പെട്ടു
അതിൽ എന്നോ അകപ്പെട്ടു പോയ ചില സ്ലീപ്പറുകൾ
അതിനെ വേശ്യാലയങ്ങൾ എന്നോ ശൌച്യാലയങ്ങൾ എന്നോ ആരും വിളിക്കാറില്ല
അതിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്നും ആർക്കും നിർബന്ധമില്ല
എങ്ങോട്ടോ പുറപ്പെട്ട ചില യാത്രികരുടെ ആവശ്യമാണത്!
വ്യവസ്ഥിതിയുടെ ഭാഗമാണത്!

അത് പകരുന്നുണ്ട് സ്വന്തം ശരീരം കൽചീളുകളിൽ പിടയുമ്പോഴുംമെത്തയുടെ സുഖം..
സുഖത്തിലും ശുചിയായും സൂക്ഷിക്കുവാൻ വലിച്ചെറിയുന്നുണ്ട് പലരും അതിൽ വിസ്സർജിക്കുന്നതെന്തും!
ട്രെയിൻ കയറി ഇറങ്ങുമ്പോൾ  അറിയാതെ ഉയരാറുണ്ട് ചില ഞരക്കങ്ങൾ മൂളലുകൾ
എന്നാലും ആ നിമിഷത്തിലെ പതിവൃതയെ പോലെ കടത്തി വിടുന്നുണ്ട് ഒരു ട്രെയിൻ മാത്രം ഒരു നേരം
കിടന്നു കിടന്നു തടി എന്നോ മാറി കോണ്‍ ക്രീറ്റ്  ആകുമ്പോഴും
വെളുപ്പ്‌ ഇരുണ്ടു കറുപ്പാകുമ്പോഴും വികാരം പോലും ഉപേക്ഷിച്ചു പോകാറുണ്ട്
നേർത്ത ഞരക്കം പോലെ  ...

അവർക്ക് കുടിലുകൾ പോലും ഉണ്ടാവില്ല
ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകും ഒരു മേല്ക്കൂര
എന്നാലും ചോർന്നോലിക്കുന്നുണ്ടാവും ഉടലാകെ
ചുട്ടുപൊള്ളുന്നുണ്ടാവും കൂരിരുട്ടിലും അകവും പുറവും..
ഒന്നു  തണുക്കുന്നതിനു മുമ്പ് കടന്നു വരുന്നുണ്ടാവും അടുത്ത ട്രെയിൻ

മുറിക്കപെട്ട വിലങ്ങുപോലെ ഉണ്ടാകും  ചില കൊലുസ്സുകൾ കൈവളകൾ
വെറുതെ കിലുങ്ങുവാൻ മാത്രം
അതിൽ പിടക്കുന്നുണ്ടാവും മുറിക്കപ്പെടാത്ത കാലുകളും കൈകളും ഒരു കഴുത്തും
അവയൊക്കെ പണി എടുക്കുന്നുണ്ടാവും അധികം പണിയെടുക്കാത്ത ഒരു വയറിനു
അതിലും ഉണ്ടാകും കത്തുന്ന വിശപ്പുകൾ..
വിശപ്പ്‌ എന്ന് പോലും അടയാളപ്പെടുത്താത്തവ..
ചിലപ്പോൾ കാമഭ്രാന്തെന്നു മാത്രം വിളിക്കപ്പെടുന്നവ!

Comments

  1. ഞെട്ടിപ്പിക്കുന്ന നൊമ്പരപ്പെടുത്തുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ നന്ദി

      Delete
  2. തീവ്രമായ എഴുത്ത്
    അതിതീവ്രം

    ReplyDelete
  3. തുടക്കത്തിലേതില്നിന്നും ബൈജുവിന്റെ കവിതാ ശൈലി വളരെ മെച്ചപ്പെട്ടിട്ടുണ്ട്...കാടു കയറിയ ചിന്തകള്ക്കപ്പുറും ഏതെങ്കിലും വിഷയമെടുത്ത് തീവ്രതയോടെ അവതരിപ്പിക്കാന് കഴിയുമെന്ന് ഈ കവിതയിലൂടെ തെളിയിക്കുന്നു.....(വരികള് ക്രമപ്പെടുത്തിയെഴുതിയാലേ വായനക്കാര്ക്ക് ആയാസ രഹിതമായി വായിച്ചു പോകാന് കഴിയുകയുളളൂ...ശ്രദ്ധിക്കുമല്ലോ....)

    ReplyDelete
    Replies
    1. തുടക്കം മുതൽ നല്കി വരുന്ന ഈ പ്രോത്സാഹനങ്ങൾക്കും മാര്ഗ നിർദ്ദേശങ്ങൾക്കും ഒരു പാട് നന്ദി ഉണ്ട് അനുരാജ്
      വരി ക്രമപ്പെടുതുന്നതും ശ്രദ്ധിക്കാം

      Delete
  4. :)
    വായിച്ചു ,,,
    ഒപ്പമെത്താനാവുന്നില്ല.

    ReplyDelete
    Replies
    1. ഒന്നുമില്ല നിധീഷ് ചില നൊമ്പരങ്ങൾ
      വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

      Delete
    2. ഒന്നുരണ്ട് വട്ടം വായിച്ച് നോക്കേണ്ടിവന്നു ഭാവ തീവ്രത വ്യക്തമാകുവാൻ...

      പുനർവായനയ്ക് പ്രേരിപ്പിച്ചത് കവിയിൽ ഉള്ള വിശ്വാസമാണ്.

      Delete
  5. ബിംബകല്പനകളുടെ വശ്യത കാട്ടിത്തരുന്നു മനോഹരമായ ഈ കവിത.വളരെ ഇഷ്ടമായി ഭായ്.


    ശുഭാശംസകൾ....

    ReplyDelete
  6. അതിലും ഉണ്ടാകും കത്തുന്ന വിശപ്പുകൾ..
    വിശപ്പ്‌ എന്ന് പോലും അടയാളപ്പെടുത്താത്തവ..
    തീവ്രമായ എഴുത്ത്...

    ReplyDelete
    Replies
    1. ആഷിക് വളരെ വളരെ നന്ദി ഈ അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...