Skip to main content

ഫ്യൂസ് പോയത്

ഫ്യൂസ് 
കയറു കൊണ്ടാണ് വയറിംഗ് ചെയ്തത്
പൊസിറ്റിവും നെഗറ്റിവും എല്ലാം ശരിയായിരുന്നു
ഏരത്ത് വിട്ടുപോയില്ല കസേര ഇട്ടു തന്നെ കൊടുത്തു
ഹോല്ടെർ വളരെ പെർഫെക്റ്റ്‌ ആയിരുന്നു
കഴുത്തു ഇട്ടു ഒന്ന് തിരിച്ചു ഏരത്ത് കണക്ഷൻ ചവിട്ടി മാറ്റി
കറന്റ്‌ പാഞ്ഞു ഒരു ബൾബ്‌ ഫ്യൂസ് ആയീ
ആരുടേയും കാലിൽ കൊള്ളാതെ കുഴിച്ചിട്ടു
രണ്ടു മൂന്നു ദിവസത്തെ ഒരു അസൌകര്യം
പതിനാറു കഴിയാൻ കാത്തുനിന്നില്ല (സര്കുലർ ഉണ്ട്)
കുറഞ്ഞ വൈദ്യുതി ചിലവുള്ള  ഒരു പുതിയ  ബൾബ്‌

സിറിയ
ഉള്ളികൾ കരയുന്നു
ഉള്ളിൽ തീൻമേശ...
ആയുധങ്ങൾ മെഴുകുതിരി കൊളുത്തി...
പ്രാർത്ഥിച്ചു;
ഭക്ഷണം കഴിക്കുവാൻ .....
ഭക്ഷണം കഴിച്ചു!
കൈ കഴുകി ആയുധങ്ങൾ എഴുന്നേറ്റു പോയി
എച്ചിൽ പോലെ
മനുഷ്യർ
ബാക്കി...
ആരോഗ്യമുള്ള
ശവങ്ങളെ
പേടിക്കേണ്ട
ഉറങ്ങിക്കോളൂ  
അടുത്ത മെസ്സ്
ഇനി
മറ്റൊരുരാജ്യത്തിൽ

 സിനിമ
ദാമ്പത്യത്തിന്റെ ഇടവേളയിൽ വിരസത തോന്നി
കണ്ണീരോഴിക്കുവാൻ പുറത്തേക്കിറങ്ങി
വെളിയിൽ അപ്പോഴും കാത്തുനില്ക്കുന്നുണ്ടായിരുന്നു
ബ്ലാക്കിനു ടിക്കറ്റ്‌ എടുത്തു  പ്രണയങ്ങൾ

ചലച്ചിത്രം
ജീവിതം ഒരു ചലച്ചിത്രം
മരണം ഒരു നിശ്ചല ചായാഗ്രഹണം

കണ്ണ്

മനുഷ്യൻ ഇത്രപുരോഗമിച്ചിട്ടും
ഈസ്റ്റ്‌ മാൻ കളർ പോലെ ചുവപ്പിച്ചാലും
കണ്ണ് ഇപ്പോഴും ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് തന്നെ


കമ്പ്യൂട്ടർ വല്ക്കരണം 
യമലോകത്ത്‌ കമ്പ്യൂട്ടർ വല്ക്കരണം
ഘട്ടം ഘട്ടം ആയി വിജയത്തിലേക്ക്
മനുഷ്യന്റെ ആയുസ്സ് ഇനിയും കുറയുമെന്നർത്ഥം

Comments

  1. 'വൈദ്യുതി' അമൂല്യമാണ് ഭായ്.അതല്ലേ അത് സൂക്ഷിച്ചുപയോഗിക്കണമെന്ന് അനുഭവസ്ഥർ പറയുന്നത്.

    ഭായീടെ ഭാവന.. നമിച്ചു. :)


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി
      ഈ വായനക്കാണ് ഞാൻ തിരിച്ചു നമിക്കേണ്ടത്
      വളരെ സന്തോഷം

      Delete
  2. "ജീവിതം ഒരു ചലച്ചിത്രം
    മരണം ഒരു നിശ്ചല ചായാഗ്രഹണം"
    വിവിധ വേഷങ്ങള്‍ ആടിതകര്‍ത്ത് അവസാനിക്കുന്നു അല്ലെങ്കില്‍
    അവസാനിപ്പിക്കുന്നു....
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചേട്ടാ ഈ വായനക്ക് നല്ല വാക്കുകളുടെ പ്രോത്സാഹനത്തിനു

      Delete
  3. നന്നായിട്ടുണ്ട് ... യമലോകത്ത്‌ കമ്പ്യൂട്ടർ വല്ക്കരണം ഘട്ടം ഘട്ടം ആയി വിജയത്തിലേക്ക് മനുഷ്യന്റെ ആയുസ്സ് ഇനിയും കുറയുമെന്നർത്ഥം.. കലക്കിട്ടോ !!
    വീണ്ടു വരാം,സസ്നേഹം
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. ആഷിക്ക് ഈ വരവിനു നല്ല വാക്കുകൾക്ക് വരാമെന്നുള്ള സ്നേഹത്തിനു എല്ലാം നന്ദി

      Delete
  4. ഭാവാനാമൃതം!
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടറുടെ കുറിപ്പുകളുടെ ശക്തി ആണ് ഭാവനക്ക് ഊർജം
      നന്ദി സ്നേഹപൂർവ്വം

      Delete
  5. വേഗേന പോകുന്നിതായുസ്സുമോര്‍ക്ക നീ

    ReplyDelete
    Replies
    1. അജിത്‌ ഭായ് ശ്ലോകം സത്യമാണ് നിമിഷ ശ്ലോകം നന്നായി
      നന്ദി സ്നേഹപൂർവ്വം

      Delete
  6. ചിന്തനീയം; ഭാവനാസമ്പന്നം. !!

    ReplyDelete
    Replies
    1. ഈ വരവിനു രണ്ടു വാക്കുകളുടെ പ്രോത്സാഹനത്തിനു വായനക്ക് എല്ലാത്തിനും നന്ദി സുഹൃത്തേ

      Delete
  7. സിറിയയുടെ രോധനവും
    ബ്ലാക്ക് ടിക്കെറ്റ് പ്രണയവും
    കംപ്യുട്ടർ വൽക്കരണവും
    :
    :
    :
    :
    എല്ലാം നന്നയിരിക്കുന്നു ...
    ആശംസകൾ

    ReplyDelete
    Replies
    1. ശരത് പ്രസാദ്‌ വളരെ നന്ദി

      Delete
  8. കുഞ്ഞു കവിതകള്‍ എല്ലാം കൊള്ളാം മാഷേ

    :)

    ReplyDelete
  9. കുഞ്ഞു കവിതകൾ കൊള്ളാം..
    ആശംസകൾ...

    ReplyDelete
    Replies
    1. വി കെ വളരെ നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...