Skip to main content

ഷണ്ഡൻ



നിഘണ്ടു
ഷണ്ഡൻ എന്ന പദത്തിന്റെ അർഥം തിരഞ്ഞാണ് ഷണ്ഡൻ നിഘണ്ടു തപ്പി വായനശാലയിൽ പോയത്
അപ്പോൾ നിഘണ്ടു അതിൽ ഇല്ലാത്ത പല പദങ്ങളുടെയും അർഥം തിരഞ്ഞു വേശ്യാലയത്തിൽ ആയിരുന്നു
പല വാക്കുകളുടെയും ത്രിമാന അർഥം അറിയണമെങ്കിൽ ഇനി വേശ്യാലയത്തിൽ തന്നെ പോകണം എന്ന് അവിടെ നിന്നും മടങ്ങി വന്ന നിഘണ്ടു പറയുന്നുണ്ടായിരുന്നു
യഥാർത്ഥ നിഘണ്ടുവിന്റെ ലിന്ഗവ്യാകരണം തിരയുകയായിരുന്നു ഷണ്ഡൻ അപ്പോൾ



 ഷണ്ഡൻ
ഷണ്ഡൻ പൊട്ടി കരഞ്ഞു വിധി കേട്ട്
തനിക്കു ജീവപര്യന്തം!
 അതും എന്തിനു?
തന്റെ ഷണ്ഡത്ത്വത്തിനു!!
സാരമില്ല... തടവിൽ ജീവിതത്തിൽ  തന്നെ ഏതാണ്ട് ശിക്ഷ കാലാവധി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു...
അടുത്ത കേസ് ഉടനെ ഉണ്ട് ..അതിനെങ്കിലും വെറുതെ വിടുമായിരിക്കും... അത് തന്റെ തെറ്റല്ല എന്ന് പൂര്ണ ബോധ്യവും ഷണ്ഡനു ഉണ്ടായിരുന്നു.
കേസ് വിളിച്ചു കുറ്റം പറഞ്ഞു
കുറ്റം കേട്ട ഷണ്ഡൻ പൊട്ടി ചിരിച്ചു.... ശിക്ഷ;അത് കൊണ്ട് തന്നെ ഷണ്ഡൻ  കേട്ടില്ല.
ശിക്ഷ വിധിച്ചു   "വധശിക്ഷ"!
ചെയ്ത തെറ്റ് "ജനിച്ചു"!!!

ശിക്ഷ വിധി കേട്ട ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പെട്ടെന്ന് മറന്നുപോയ ജനം കല്ലെറിഞ്ഞു  അവനു അത് തന്നെ കിട്ടണം!!!!

Comments

  1. നല്ല കാര്യം.
    സന്ദർഭവശാൽ ഓര്ത്ത്പോവുകയാണ് -
    നാരദൻ കേരളത്തിൽ എന്ന പടത്തിലെ (നെടുമുടി) ഒരു രംഗം. നാരദനോട് ഒരാള് പറയുന്നു (വേശ്യാലയത്തിൽ):
    ഇവിടെയാണ്‌ യഥാര്ത്ഥ സോഷ്യലിസം നടക്കുന്നത് - ജാതി മത ഭേദമില്ല, പ്രായ വ്യത്യാസമില്ല...... :)

    ReplyDelete
    Replies
    1. ഹ ഹ അത് കൊള്ളാം പക്ഷെ പഞ്ച നക്ഷത്ര വേശ്യാലയം എന്നൊക്കെ ഇടയ്ക്കു കാണുമ്പോൾ കണ്ണ് തള്ളാറുണ്ട്
      നന്ദി ഡോക്ടര

      Delete
  2. ഈ എഴുത്ത് എനിക്കിഷ്ട്ടായി, ബൈജുബായ്.

    ReplyDelete
    Replies
    1. അന്നൂസ് നന്ദി വായനക്ക് ഈ അഭിപ്രായത്തിനു

      Delete
  3. പിറവിയിലേ ഷണ്ഢന്മാരായവര്‍ ഉണ്ട്
    മനുഷ്യര്‍ ഷണ്ഢന്മാരാക്കിയവര്‍ ഉണ്ട്
    സ്വര്‍ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഢന്മാരാക്കിയവരും ഉണ്ട്

    (ബൈബിളില്‍ നിന്ന്......)

    ReplyDelete
    Replies
    1. ബ്രഹ്മചാരിയെ പോലും അങ്ങിനെ കണ്ടു കൂടായികയില്ല
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...