Skip to main content

രണ്ടു എപ്പിസോഡുകൾ


കല്യാണമണ്ഡപങ്ങൾ

പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ
കൊട്ടക ആയിരിന്നു
അന്ന് പലരും ദേവാലയമെന്നു
പേര്ചേർത്ത് വിളിച്ചിരുന്നു
അന്നൊക്കെ വിഗ്രഹങ്ങൾ പോലും
പുരോഹിതരെ ആരാധിച്ചിരുന്നു....
അപ്പോഴൊക്കെ പുരോഹിതർ
പ്രേക്ഷകരെ കാണുന്ന
തിരക്കിലായിരുന്നു
അങ്ങിനെയാണ് ദൈവങ്ങൾ
പടി ഇറങ്ങി പോയത്....
പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്...
അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം
പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ
കല്യാണമണ്ഡപങ്ങൾ ആയി
ഉപയോഗിച്ച്  തുടങ്ങിയിരുന്നത്
ഇന്നും കല്യാണമണ്ഡപങ്ങളായി
പിടിച്ചു നില്ക്കുന്നതും



സിഗററ്റ്  വലിക്കുന്ന സ്ത്രീകൾ

സിഗററ്റ്  വലിക്കുന്ന
സ്ത്രീകളെ കാണുമ്പോൾ
പുക പോലെ
മോഹം
ഉള്ളിൽ പൊങ്ങിയിട്ടുണ്ട്
മാനത്തിന്
അനാരോഗ്യമാണെന്നുള്ള
മുന്നറിയിപ്പ്
അറിഞ്ഞുകൊണ്ട് അവഗണിച്ചു
ഒന്ന് വലിച്ചു നോക്കിയാൽ
എന്താണെന്നു
പരിഗണിക്കുമ്പോൾ
അവർ വലിച്ചു എറിഞ്ഞ
സിഗരറ്റുകളുടെ
പല്ലും നഖവും
അവരുടെ
കാലിന്റെ അടിയിൽ
ഞെരിഞ്ഞു അമരുന്നുണ്ടാവും
അവർ സ്വയം
ഏതോ കാലത്തിന്റെ
കാലുകൾക്കിടയിൽ
പിടയുന്നുണ്ടാവും...
ഒരു മണം മാത്രം
ബാക്കി വച്ച്
പുക
മാനം നോക്കി
ഭൂതകാലത്തേക്ക്
ഉടുപ്പില്ലാതെ
പോകുന്നുണ്ടാവും 
അപ്പോൾ മാനം നഷ്ടപ്പെട്ട
ഒരു  കാമം
പുകയില്ലാതെ
തീ മാത്രമായി 
ഒരു നെടുവീർപ്പു
കത്തിച്ചു വലിച്ചു
തിരിച്ചു
നടക്കുന്നുണ്ടാവും

Comments

  1. രണ്ടു കവിതയും ഒന്നിനൊന്നു മെച്ചം.

    ReplyDelete
  2. കവിതകൾ പതിവുപോലെ ഹൃദ്യം -
    1. ദൈവം വന്നു വിളിച്ചാൽ പോലും ഞാനില്ല
    ഭൂമിയിൽ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങൾ...
    എന്ന പഴയ സിനിമാഗാനം ഓര്മ്മ വരുന്നു.

    2. ഒരൽപം ''തല തിരിഞ്ഞ'' എന്റെ ഒരു പഴയ പരിചയക്കാരൻ പറഞ്ഞത് -
    അയ്യോ, അവൾ സിഗരറ്റു വലിക്കുന്നു. അപ്പോൾ? അവൾ ''എന്തിനും'' തയ്യാറായിരിക്കും!
    ഞാനൊന്ന് മുട്ടിനോക്കട്ടെ - എന്നാണ്. ഉടൻ, ഞാൻ സ്ഥലം വിടട്ടെ എന്നും പറഞ്ഞു
    രംഗത്തുനിന്നും മാറി.

    ReplyDelete
  3. കാശാണ് വേണ്ടത് .കല്യാണമോ സിനിമയോ എന്തും ആയികൊള്ളട്ടെ...പുകവലി പാടില്ല, അതു കൊണ്ടാണേത്രെ ഊതികളയുന്നത് - ഒരു സ്മോക്കര്‍ എന്താണല്ലേ.

    ReplyDelete
  4. ഒന്നും രണ്ടും പറഞ്ഞ് ദേവാലയത്തില്‍ പുകവലി പാടില്ല

    ReplyDelete
  5. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണവും,പിന്നെ...
    കവിതകള്‍ രണ്ടും നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. രണ്ടും വായിച്ചു കൂടുതല്‍ ഇഷ്ടം തോന്നിയത് കൊട്ടക യുടെ കാര്യത്തിലാ

    ReplyDelete
  7. സിഗററ്റ് വലിക്കുന്ന സ്ത്രീകളോട് എനിക്ക് കൂടുതൽ പ്രിയം .....

    ReplyDelete
    Replies
    1. സർവശ്രീ
      ജോസ് ലെറ്റ്
      ഡോക്ടർ
      അനീഷ്‌
      അജിത്ഭായ്
      തങ്കപ്പൻ ചേട്ടൻ
      അനുരാജ്
      കൊമ്പൻ
      നിധീഷ്
      പ്രദീപ്‌ ഭായ്
      എല്ലാവർക്കും വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

      Delete
    2. ബൈജു ഭായ്,

      നിങ്ങൾക്കെങ്ങിനെയാ ഈ പ്രമേയങ്ങളൊക്കെ കിട്ടുന്നത്?നിസ്സാര കാര്യങ്ങൾ അനായാസം കവിതയായി വിരിയുന്ന അപൂർവ്വ കാഴ്ച്ച!
      അഭിനന്ദനങ്ങൾ...

      നമ്മുടെ അനുരാജും ഭായിയെപ്പോലെ തന്നെ ഒരു പുലിയാ ഇക്കാര്യത്തിൽ.കുറച്ചു കൂടി ശ്രദ്ധിച്ചാൽ കാവ്യ രംഗത്ത് ഏറെ ശോഭിക്കാം.ഭംഗിവാക്കല്ല കേട്ടോ.


      സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

      ശുഭാശംസകൾ...

      Delete
    3. സൌഗന്ധികം നന്ദി അനുരാജ് ശരിക്കും ഒരു കഥാകാരൻ ആണ് കുംകുമത്തിൽ വന്ന കഥ വായിച്ചു ഞാൻ ശരിക്കും അത്ഭുതപ്പെട്ടു കവിതയിലും വല്ലാത്ത ക്രാഫ്റ്റ് ആണ് ഓരോ ജീവിത സംഭവങ്ങളും അവതരിപ്പിക്കുന്നത്‌ ബ്ലോഗ്ഗിലെ ഒരു കൊച്ചു സത്യൻ അന്തികാട് തന്നെ ആണ് അനുരാജ്
      അഭിപ്രായത്തിനും വായനക്കും നന്ദി സന്തോഷം സൌഗന്ധികം ആശംസകളും

      Delete
  8. Replies
    1. നന്ദി കുസുമം വായനക്ക് അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...