Skip to main content

പ്രളയം


ഭൂമിയിൽ കണ്ണുനീർ പ്രളയം ഈശ്വർ ഞെട്ടി തന്റെ വിഗ്രഹങ്ങൾ പലതും ഒലിച്ചു പോകുന്നു. സർവ്വം സഹയായ തന്റെ ഭൂമിക്കും കണ്ണുനീർ. അതും വെറും തുള്ളികളല്ല സർവ നാശം വിതച്ചു പ്രളയം തന്നെ.
ഈശ്വർ തന്റെ കണ്ണിലേക്കു നോക്കി താൻ എന്താണിത് കാണാതിരുന്നത്. ഈശ്വർ ഞെട്ടി! തന്റെ കണ്ണുകൾ അവിടെ കാണാനില്ല. ഉടനെ ഭൂമിയിൽ ഒഴുകുന്ന കണ്ണീരിന്റെ സാമ്പിൾ എടുപ്പിച്ചു ഡി എൻ എ ടെസ്റ്റു നടത്തി
ഈശ്വർ വീണ്ടും ഞെട്ടി! അതെ തന്റെ അതെ ഘടന തന്റെ തന്നെ കണ്ണുകളും കണ്ണുനീരും അതെ അത് ഭൂമി ചൂഴ്ന്നെടുത്തിരുന്നു, കണ്ണീരു പോലും ബാക്കി വയ്ക്കാതെ..
മക്കൾക്ക്‌ കാഴ്ചയില്ല അവര്ക്ക് കാഴ്ചക്ക് വേണ്ടി കണ്ണുകൾ കൊടുക്കണം എന്ന് യുഗങ്ങൾക്കു മുമ്പ് ഭൂമി പറഞ്ഞത് ഈശ്വർ ഓർക്കാൻ ശ്രമിച്ചു. ഈശ്വർ ഓർമയിലേക്ക്‌ പോയി..

ഈശ്വർ വീണ്ടും ഞെട്ടി! ഒന്നും ഓർക്കാൻ കഴിയുന്നില്ല എവിടെ തന്റെ ഓർമ? മക്കൾക്ക്‌ തീരെ ഓർമ ഇല്ല അവര്ക്ക് വേണ്ട ഓർമ കൊടുക്കണം എന്ന് ഓര്മക്ക് വേണ്ടി താൻ കൊടുത്ത ബ്രഹ്മിയുടെ ഇല കടിച്ചു ഭൂമി പറഞ്ഞത് ഈശ്വർ അവ്യകതമായ് ഓർത്തു.. ഒരു ചെറിയ ഡയറിയിൽ അന്ന് ചെയ്യേണ്ട കാര്യങ്ങളുടെ കൂട്ടത്തിൽ എഴുതിയതായി ഒരു ചെറിയ ഒരു ഓർമ..

ഈശ്വർ പെട്ടെന്ന് വിളിച്ചൂ ഭൂമി.. ഈശ്വർ വീണ്ടും ഞെട്ടി ത്തരിച്ചു! എവിടെ തന്റെ നാവു? മക്കൾ ഊമയാണ് അവര്ക്ക് സംസാരിക്കാൻ നാവു വേണമെന്ന് ഭൂമി പറഞ്ഞിരുന്നു.

പക്വത വരട്ടെ നമ്മുക്ക് മക്കൾ ഉടനെ വേണ്ട എന്ന് പറഞ്ഞതിന് പിണങ്ങി പോയ ഭൂമി പല ആവശ്യങ്ങൾ പറഞ്ഞു വരുമ്പോൾ എല്ലാം ശരി ആക്കുവാനുള്ള ബദ്ധപാടിലായിരുന്നു ഈശ്വർ.

ഇത്ര മക്കൾ? ഇനിയും? താൻ ഒരിക്കൽ ചോദിക്കേണ്ടി വന്നു അവൾ പറഞ്ഞു നിങ്ങൾ ആദ്യം അമ്മ ആകാനുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അന്ന് ചോദിച്ചു ഇപ്പൊ വേണോ? എന്താ ഉടനെ?.. ദാ ഇപ്പൊ ചോദിക്കുന്നു എന്തിനു ഇത്ര മക്കൾ എന്ന്? എന്താ ഈ ആണുങ്ങൾ ഇങ്ങനെ? ദൈവത്തിന്റെ സ്വഭാവം എന്ന് കരുതിയാണ് നിങ്ങളെ വിവാഹം കഴിച്ചത് എന്നിട്ട് ഒരു വരം പോലെ എങ്കിലും എന്തെങ്കിലും ചോദിക്കുമ്പോൾ ഒരു കാര്യവും തരാതെ എന്താ ഈ ഒഴിഞ്ഞു മാറൽ?

പിന്നെ ഈശ്വർ ഒന്നും മിണ്ടിയില്ല. ചോദിക്കുന്നവരോടൊക്കെ ഭൂമിയുടെ ഉത്തരം ഈശ്വർ കേട്ടു... ദൈവം തരുന്നു.. നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. അല്ലാതെന്താ? അല്ലെങ്കിലും ഒരു വീടായാൽ കുറെ കുട്ടികൾ വേണം. എപ്പൊഴും സ്നേഹിക്കുവാൻ ഒരു കൈകുഞ്ഞു! പല്ലില്ലാത്ത ആ ചിരി കാണാൻ ആ കുഞ്ഞിനു പാലൂട്ടാൻ ഒക്കത്തെടുക്കാൻ ഏതൊരു അമ്മയ്ക്കും ഇല്ലേ ആഗ്രഹങ്ങൾ?
ഈശ്വർ ഒന്നും മിണ്ടിയില്ല പ്രണയിച്ചാണ് വിവാഹം കഴിച്ചത് അത്ര ഏറെ ഭൂമിയെ താൻ സ്നേഹിച്ചിട്ടുണ്ട്. ആ പ്രകൃതിയെ! ഇപ്പൊ സ്ത്രീത്വം മറന്നു മാതൃത്വം അവൾ രണ്ടു കൈ കൊണ്ട് സ്വീകരിക്കുമ്പോഴും അയാള് സന്തോഷിച്ചു സ്ത്രീ ആയാൽ അങ്ങിനെ വേണം. സ്ത്രീയേക്കാൾ എത്രയോ വലുതാണ്‌ അമ്മയുടെ സ്ഥാനം അയാൾ നെടുവീർപ്പിട്ടു.

കുട്ടികളായപ്പോൾ ഭൂമി തന്നെ മറക്കുന്നെന്നുള്ള ഒരു തോന്നൽ ഈശ്വറിനു ഉണ്ടായിരുന്നു. വെറുതെ തോന്നുന്നതാവും തന്റെ അല്ലെ കുട്ടികൾ? ഒരു അമ്മയുടെ സ്വാതന്ത്ര്യം അല്ലെ അതൊക്കെ?

മക്കളുടെ ഓരോ ആവശ്യത്തിനു വേണ്ടി മാത്രം തന്നെ ഓർത്തു തന്റെ അടുത്ത് എത്തിയിരുന്ന ഭൂമി. മക്കൾക്ക്‌ എല്ലാം ആയപ്പോഴും എല്ലാം തികഞ്ഞെപ്പോഴും.. എന്നിട്ട് പോലും ഇനിയും അവരെ വിട്ടു പിരിയാൻ വയ്യ! എന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞ ഭൂമി! താൻ സ്നേഹിച്ച ഭാര്യ.

ഈശ്വർ ഓർത്തു തന്റെ ഓർമ മുഴുവൻ കൊടുക്കാതിരുന്നത് നന്നായി. കുറച്ചു അന്ന് മാറ്റി വച്ചത് കൊണ്ട് തനിക്കു പഴയ കാര്യങ്ങൾ കുറച്ചെങ്കിലും ഓർക്കാൻ കഴിയുന്നുണ്ട്. ഓര്മ മുഴുവൻ കൊടുക്കാതിരുന്നതിനു ഭൂമി ഒരാഴ്ച തന്നോട് പിണങ്ങി നടന്നത് ഈശ്വർ ഓർത്തു. അവര്ക്ക് എല്ലാ കാര്യങ്ങളും ഓർക്കാൻ കഴിയുന്നില്ല എന്ന് ഓർമ കൊടുത്തിട്ടും പലപ്പോഴും പരാതി പറയുമായിരുന്നു ഭൂമി.

ഈശ്വർ ഓർത്തു ആദ്യമായി ഭൂമി തന്നെ തടഞ്ഞ ദിവസം. ഭൂമിയേയും മക്കളെയും കാണാൻ ഓടി ചെന്ന ദിവസം. എനിക്ക് മക്കളെ മനുഷ്യരെ പോലെ വളർത്തണം. നിങ്ങളുടെ ദൈവീക ഗുണം അതിനു അവര്ക്ക് ഒരു തടസ്സമാകരുത്. നിങ്ങൾ ദൈവീക ഗുണം അവിടെ സ്വര്ഗത്ത്‌ സൂക്ഷിച്ചോളൂ. എല്ലാം ദാനവും ചെയ്തു പുണ്യവും നേടി.. ഭൂമി പറഞ്ഞു കൊണ്ടിരുന്നു. ഭൂമിയും മക്കളെയും കാണാതെ പാറയിലും ഗുഹയിലും ഒളിച്ചിരുന്ന ദിവസങ്ങൾ. അന്നൊക്കെ മക്കളെ കാത്തിരുന്ന ദിവസങ്ങളിൽ അച്ഛനെ കാണണമെങ്കിൽ മക്കളോട് പൂജിക്കാൻ പറയുമായിരുന്നു ഭൂമി.

ഭക്ഷണവും വെള്ളവും നൈവേദ്യം എന്ന പേരിൽ മക്കളുടെ കയ്യിൽ പൂജയുടെ ഭാഗമായി കൊടുത്തു വിട്ടിരുന്നു. അത് മക്കൾ കാണാതെ രഹസ്യമായി കഴിച്ചു... ഭൂമിയും മക്കളും കാണാതെ അവരെ ഒളിച്ചിരുന്നും കണ്ടു. പൂജിച്ചാൽ നേദിച്ചാൽ ആരാധിച്ചാൽ അച്ഛൻ വരുമെന്നും അപ്പോൾ കാണാമെന്നും മക്കൾക്ക്‌ പറഞ്ഞു കൊടുത്തിരുന്നു ഭൂമി. പക്ഷെ രഹസ്യമായി സ്വകാര്യം പറഞ്ഞു വേണ്ട നിങ്ങൾ വരണ്ട.. വന്നാൽ പിന്നെ അവർ പഠിക്കാൻ മറക്കും, കളി ആകും, അച്ഛൻ ഇനി പോകേണ്ട.. എന്ന് പറഞ്ഞു വാശി കൂടും.. അവരെ മനുഷ്യരായി വളർത്താൻ പറ്റില്ല. അത് കൊണ്ട് അവർ എത്ര വിളിച്ചാലും നിങ്ങൾ വരണ്ട!

അങ്ങിനെ മറഞ്ഞിരുന്നു മറഞ്ഞിരുന്നു മക്കൾക്ക്‌ താൻ മറവി ആയി, അവര്ക്ക് അച്ഛൻ വെറും ഒരു പാറ മാത്രമായി. പൂജിക്കുവാനുള്ള പാറ! അങ്ങിനെ അവർ പാറയെ പൂജിച്ചു. അച്ഛൻ എന്നെങ്കിലും വരുമെന്ന് കരുതി അവർ പാറയെ പൂജിച്ചു കൊണ്ടിരുന്നു, അധികം  പാർശ്വ ഫലം  ഇല്ലാത്ത ഒരു പ്രവർത്തി എന്ന നിലയില ഭൂമി അതിനെ തടയാനും പോയില്ല, താൻ ചെയ്യാത്ത ഒരു നല്ല കാര്യം മക്കൾ എങ്കിലും ചെയ്യുന്നുണ്ടല്ലോ എന്നുള്ള ആശ്വാസം കൂടി തോന്നികയും ചെയ്തിരുന്നോ!  വലിയ പാറ ക്രമേണ പൂജിക്കുവാനുള്ള സൌകര്യത്തിനു പിന്നെ അത് പൊട്ടിച്ചു പലരായി കൊണ്ട് പോയി, പിന്നെയും പൂജിച്ചു! പൂജിക്കാനുള്ള സൌകര്യത്തിനു അത് ചെറുതാക്കി വിഗ്രഹങ്ങളാക്കി.  അച്ഛന്റെ രൂപം കൊത്തിയ വിഗ്രഹം! ചില മക്കൾ അമ്മയുടെയും രൂപം കൊത്തി. അമ്മയെ കാണാമെങ്കിലും കൂടെ ഉണ്ടെങ്കിലും വിഗ്രഹം ആയി ആരാധിച്ചു തുടങ്ങി. അമ്മക്കൊരു പിണക്കവും വേണ്ട എത്ര ആയാലും ഈ പൂജ കണ്ടു അമ്മയ്ക്കും പൂജിക്ക പ്പെടാൻ ഒരു ആഗ്രഹവും അതോടൊപ്പം അവകാശവും ഉണ്ടെന്നു അവര്ക്ക് തോന്നി. അമ്മക്ക് വയസ്സായില്ലേ എന്ന് പറഞ്ഞായിരുന്നു ചിലരുടെ വിഗ്രഹാരാധന. അതിൽ അടങ്ങിയ ദുസ്സൂചന ഭൂമി തന്റെ മക്കളുടെ  പൂജയിൽ സംപ്രീതയായി മനസ്സിലാക്കിയും ഇല്ല.  പിന്നെ വിഗ്രഹത്തിനും പൂജക്കും സ്ഥലത്തിനും വേണ്ടി ആയി മക്കളായ മനുഷ്യര് തമ്മിൽ അടി.പക്ഷെ കാലക്രമത്തിൽ പൂജ ചെയ്തിട്ടും അച്ഛനെ കാണാതായപ്പോൾ അവരിൽ പലരും മടുത്തു തുടങ്ങി. പൂജ ശരി ആകഞ്ഞിട്ടാണോ പൂജ ചെയ്ത ആളിന്റെ കുഴപ്പം ആണോ എന്നൊക്കെ പല സംശയങ്ങളായി പൂജ തന്നെ വേണോ എന്നായി ചിലർ! തർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചു.. കൊന്നവർക്കു മരിച്ചവർ വെറും ബലി ആയി ആത്മ ബലിയോ നരബലിയോ! അതും പൂജയുടെ ഭാഗമാക്കി ചിലർ രക്തം ചീന്തുമ്പോൾ മറഞ്ഞിരിക്കാൻ കഴിയാതെ അറിയാതെ തലനീട്ടിയോ അത് ആരെങ്കിലും കണ്ടുവോ? അത് ബലികൾക്ക് സാധുത നല്കിയോ ഒന്നും അറിയാതെ ഈശ്വർ യുഗങ്ങൾ തള്ളി നീക്കി!  കുറെ പേര് പൂജയും വിഗ്രഹവും ഉപേക്ഷിച്ചു.. ഇനി പൂജിക്കില്ല അവർ ഞങ്ങളുടെ മനസ്സിലുണ്ടെന്ന് പറഞ്ഞു... മറ്റുള്ളവര വിഗ്രഹം ഇല്ലാതെ പൂജിച്ചു അങ്ങിനെ പല വഴിക്കായി മക്കൾ. ഭൂമി ഇതൊക്കെ കണ്ടില്ലെന്നു നടിച്ചു. അവരെ മനുഷ്യരാക്കി വളർത്തുമെന്ന വാശി വച്ച് അതൊന്നും തന്നോട് പറയാതിരുന്നു. പറഞ്ഞാൽ ഞാൻ കുറ്റ പ്പെടുത്തുമോ എന്ന പേടി ആയിരിക്കും എന്നാണ് കരുതിയത്‌. പക്ഷെ വൈകിയാണ് ആ സത്യം ഈശ്വർ തന്നെ തിരിച്ചറിഞ്ഞത്
കാഴ്ചയും നാവും ഓര്മയും ഇല്ലാത്ത തന്നോട് പറഞ്ഞിട്ടെന്തു കാര്യം?

അപ്പോഴേക്കും പിതാവിൽ നിന്നും മക്കളെ അകറ്റിയത് തെറ്റായി പോയെന്നു ഭൂമിക്കു മനസ്സിലായി തുടങ്ങിയിരുന്നു. അവസാനം ഭൂമി തന്നെ ഉപായം കണ്ടുപിടിച്ചു. മക്കളെ മനുഷ്യരായി വളർത്തിയത്‌ തെറ്റായി പോയി. നിങ്ങളും ദൈവങ്ങളാകൂ.. അച്ഛനെ പോലെ ഈശ്വറിനെ പോലെ.. അപ്പോഴേക്കും ഒരു പാട് വൈകിയിരുന്നു. പക്ഷെ എന്നിട്ടും അമ്മ പറഞ്ഞതനുസരിച്ച് അമ്മയും മക്കളും ദൈവങ്ങളായി. അതെ മനുഷ്യ ദൈവങ്ങൾ.

അപ്പോൾ താൻ ശരിക്കും സന്തോഷിച്ചു ഭൂമി തെറ്റ് തിരിച്ചറിഞ്ഞല്ലോ ദൈവിക ഗുണം അവൾ അഗീകരിച്ചല്ലോ. പക്ഷെ അത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിച്ചു മനുഷ്യ ദൈവങ്ങൾ അവരുടെ മനുഷ്യത്വം കാണിച്ചു ദൈവീകതയോടൊപ്പം.കൂടുതൽ  ദിവ്യത്വതിനു വേണ്ടി മനുഷ്യര് അധികം കടക്കാത്ത സ്ഥലങ്ങളിലേക്ക് കടക്കണം എന്ന് തോന്നി. ഏകാന്തത അവര്ക്ക് കൂടുതൽ ദിവ്യത്വം കൊടുത്തു അത് ദ്യാനമായി. അത് കൂടുതൽ ദൈവത്തിലേക്ക് അടുപ്പിച്ചു. ഭൂമി സന്തോഷിച്ചു ഈശ്വറിനു ഇല്ലാത്ത മനുഷ്യത്വം എനിക്ക് എന്റെ മക്കൾക്ക്‌ കൊടുക്കുവാനായി. അതോടൊപ്പം ഈശ്വറിന്റെ ദൈവത്വവും മക്കൾ സമ്പാദിച്ചിരിക്കുന്നു.. ഞാൻ കൂടുതൽ ജയിച്ചിരിക്കുന്നു. എന്റെ വാശി ശരി ആണെന്ന് കാലം തെളിയിച്ചിരിക്കുന്നു.  മക്കൾ ദൈവം ആയപ്പോൾ ദൈവം അരൂപി ആയി കഴിഞ്ഞിരുന്ന ഹിമ ശൈലങ്ങളിൽ ദൈവരൂപം പൂണ്ട അവര്ക്കും ചെല്ലണം എന്ന് തോന്നി. ഈശ്വറും താനും പ്രണയിച്ച ഹിമാശൈലം ഒരു പ്രായശ്ചിത്തം പോലെ എങ്കിലും ഒരിക്കൽ കൂടി കാണണം എന്ന് ഭൂമിക്കു തോന്നി അത് മക്കൾക്കും കാട്ടി കൊടുക്കണം എന്ന് അമ്മക്ക് തോന്നി. അവിടെയും ദൈവീകത അവര്ക്ക് കൂട്ടായി അവർ നഗ്ന പാദരായി ഹിമ ശൈലങ്ങളിൽ അനായാസം കടന്നു കേറി. അവർ സുഖ ദുഃഖങ്ങൾ ഉപേക്ഷിച്ചിരുന്നു. പൂവ് പോലെ കാറ്റ് പോലെ ഹിമവൽ മലനിരകളെ ഉപദ്രവിക്കാതെ അവർ ധ്യാനിച്ച് ലയിച്ചു. ഒരു പോറൽ പോലും ഏൽപ്പിക്കാതെ.

പൂര്ണമായും ദൈവം ആകാൻ കഴിയാത്ത മക്കൾ ദൈവങ്ങളായ മക്കളെ അന്ധമായി ആരാധിക്കുവാൻ തുടങ്ങി. ആ ആരാധനയിൽ അമ്മയും മനുഷ്യ ദൈവങ്ങളും കൂടുതൽ തൃപ്തരായി. പിന്നെ അവരെ തേടി സുഖ ദുഖങ്ങളും ആയി അനുഗ്രഹത്തിന് അനുഗമിച്ച മറ്റു മക്കളും അനുയായികളും അവിടെക്കൊഴുകി. പുറകെ സുഖ സൌകര്യങ്ങളും പണവും ആർഭാടവും പ്ലാസ്ടിക്കും, കൊണ്ക്രീടും ചിഹ്നങ്ങളും മതവും. ഹിമശൈലം ചൂടേറ്റു ഉരുകി തുടങ്ങി മലിനമായി പ്രളയം താണ്ടവമാടി. കണ്ണും നാവും ഓര്മയും നഷ്ടപെട്ട ഈശ്വർ അതൊന്നും അറിഞ്ഞില്ല. ഇതൊക്കെ ഉണ്ടായിട്ടും മക്കൾ അതൊന്നും ഉപയോഗിച്ചുമില്ല. പക്ഷെ അവർ എല്ലാം അനുഭവിക്കുന്നുണ്ടായിരുന്നു. ചെയ്തുപോയ തെറ്റുകളുടെ ശിക്ഷ ആണെന്ന് അറിയാതെ.

പക്ഷെ അപ്പോഴും ഈശ്വർ ഓര്ക്കുക ആയിരുന്നു മറക്കാത്ത ആ ദിവസം
സ്വർഗത്തിലേക്ക് ഭൂമിക്കു ഒരിക്കലും കടക്കുവാൻ ആകില്ല, കാരണം അത് ആകാശത്തിലാണ് അവിടെ ഭൂമിക്കും മനുഷ്യര്ക്കും ഒരിക്കലും കടക്കുവാൻ ആകില്ല! എന്ന് തുറന്നു പറയേണ്ടി വന്ന ആ ദിവസം. ദൈവങ്ങൾക്ക് മാത്രം പ്രവേശനം ഉള്ള സ്വർഗത്തിനെക്കുറിച്ചു അറിയാതെ പറഞ്ഞു പോയ ആ ദിവസം. അതൊരു അപരാധം പോലെ ഭൂമി തിരിച്ചറിഞ്ഞു വിണ്ണും സ്വർഗ്ഗവും ഭൂമി വെറുത്ത ആ നിമിഷം! മനുഷ്യരെ പോലെ വളർത്തും.. എന്ന് വാശിയോടെ പറഞ്ഞു തന്നോട് പിണങ്ങി കരഞ്ഞു തളര്ന്നുറങ്ങിയ ആ ദിവസം!

ഇതൊരു സാങ്കല്പ്പിക കഥ ഭൂമിയിൽ നടക്കാത്ത ഒരു വെറും കഥ 
ഇനി ഈ കഥയുടെ അണിയറയിൽ പ്രവർത്തിച്ചവരെ ക്കുറിച്ച് വെറും നേരം പോക്കിന് രണ്ടു വാക്ക്..എണ്ണി നോക്കിയിട്ടില്ല..

പ്രളയം : ഉണ്ടായതും ഉണ്ടായേക്കാൻ പോകുന്നതും ഭൂമിയിലോ ചന്ദ്രനിലോ ചൊവ്വായിലോ ഈ പ്രപഞ്ചത്തിൽ എവിടെങ്കിലും ഉണ്ടാകുന്നതോ ആയ ഒരു പ്രളയമോ വെള്ളപ്പോക്കാമോ കര കവിയലോ ആയീ ഒരു ബന്ധവും ഇല്ല, ഇത് പൂര്ണമായും മനസ്സിന്റെ അകത്തളങ്ങളിൽ (ഇൻഡോർ) സെറ്റ് ഇട്ടു ചിത്രീകരിച്ചതാണ് NB: പ്രകൃതി സ്നേഹികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ ഇതിൽ ഒരുതുള്ളി വെള്ളം പോലും ഉപയോഗിച്ചിട്ടില്ല രണ്ടു തുള്ളി കണ്ണ് നീർ അല്ലാതെ)

വിഗ്രഹം : എന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന് (പൊടി തട്ടിയത്)

ഭൂമിയും മക്കളും: അവരെ ഞാൻ കണ്ടിട്ടില്ല പറഞ്ഞു കേട്ട അറിവനുസരിച്ച് അവർ നന്നായി ഇപ്പോൾ ജീവിച്ചു പോകുന്നു

ഈശ്വർ: അത് ഞാൻ കണ്ടിട്ടുള്ള ഒരു കഥാപാത്രം ഇപ്പോൾ പ്രായമായെങ്കിലും ദൈവീകം ഉപേക്ഷിച്ചു ഭൂമിയോടും മക്കളോടും ഒപ്പം വിശ്രമ ജീവിതം സുഖമായി നയിക്കുന്നു (കാഴ്ച ഓര്മ സംസാരശേഷി എല്ലാം ആവശ്യത്തിനു ഉണ്ട് ചിലപ്പോ ആവശ്യത്തിനു ഉപയോഗപെട്ടില്ലെങ്കിലും)
തിരശീല (വീണ്ടും പോക്കാവുന്നത്)

Comments

  1. പ്രളയം കെടുതി വിതച്ച കുറെയേറെ നമ്മുടെ സഹോദരങ്ങൾ രാജ്യത്തു തന്നെ ഇന്ന് കഷ്ടപ്പെടുന്നു അവര്ക്ക് സാന്ത്വനവും സഹായവും നമുക്ക് ചെയ്യാൻ കഴിയുന്നിടത്തോളം ചെയ്യാനും അഭ്യർത്ഥിക്കുന്നു.

    ReplyDelete
  2. ദൈവങ്ങളെല്ലാം മലമുകളിലും നദീതീരങ്ങളിലും അതുപോലുള്ള പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളിലും കുടിയേറിപ്പാര്‍ത്തതിന്‍ രഹസ്യമെന്തോ?

    ReplyDelete
    Replies
    1. അത് അജിത്‌ ഭായ് മതം ഓടിച്ചു കേറ്റിയാതാവനെ വഴിയുള്ളൂ

      Delete
  3. രണ്ടു തുള്ളി കണ്ണീരു കൊണ്ടൊരു വെള്ളപ്പൊക്കം.ബൈജുവിന്റെ അനായാസമായ രചനാ രീതിക്കാശംസകൾ..

    ReplyDelete
    Replies
    1. നന്ദി ജോർജ് അഭിപ്രായം എനിക്കിഷ്ടായി
      നന്ദി സന്തോഷം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന