Skip to main content

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ


അഗ്നിയുടെ  ഒരായിരം മുത്തുകൾ
നൂലുപോലെ പ്രകാശം 

പൊട്ടിവീണപോലെ 
ഒരായിരം ചുംബനങ്ങൾ
ഉടലിൽ വീണ്
കടന്നുപോയി

സൂര്യനൊരു നൂല് 
സുഷിരങ്ങൾ പകലുകൾ
മെച്ചം വന്നത് പോലെ
കടന്നുപോകലുകൾ

അമ്പിളികല ചെലവ് 
അത് ഉയരേ വരും മാനം

മടുക്കുമ്പോൾ മനുഷ്യൻ
മണൽഘടികാരത്തിലെ 
മണൽ പോലെ ഉടലിൽ 
മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ

തണുക്കുവാനെന്നോണ്ണം
ഉടലിലിൽ മടുപ്പ്,
തിരിച്ചും മറിച്ചും വെക്കുന്നു

സമയമായും കലയായും
മടുപ്പ് ഉടലിൽ
അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു

കടലിനോട് ചേർന്ന് കിടക്കും 
മടുപ്പിൻ്റെ മഞ്ഞ്
മടുപ്പുകളുടെ പെൻഗ്വിൻ ജലം

കറുപ്പിലും വെളുപ്പിലും 
രണ്ട് മാസം തള്ളിനീക്കി
മടുത്ത മനുഷ്യൻ 
മഞ്ഞിൽ
കറുപ്പിലും വെളുപ്പിലും
അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ

ഒരു പക്ഷേ മഞ്ഞ് പോലെ
വിഷാദജലത്തെ 
തണുപ്പിക്കും കാലം

പെൻഗ്വിൻ വിഷാദങ്ങളെ
മഞ്ഞത്ത്, കടൽ 
കറുപ്പിലും വെളുപ്പിലും 
എടുത്ത് വെക്കും വിധം
എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം
മടുപ്പിൽ 
ഉടലിൽ നിറയേ

മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ
ആജീവനാന്ത ശിശുവെന്ന പോലെ

പറഞ്ഞുവരുമ്പോൾ
കാലത്തിൻ്റെ
നാലായിരം അമച്വർവിഷാദങ്ങളെ 
ഉടലിൻ്റെ അൻ്റാർട്ടിക്ക 
പെൻഗ്വിനുകളായി
എടുത്തുവെക്കും വിധം

മടുപ്പുകൾ വകഞ്ഞ്
വിഷാദങ്ങളെ മഞ്ഞ് കൊടുത്ത്
വളർത്തുന്നു

ഐസ്ക്യൂബുകളേ പ്പോലും
ആരാധിക്കുന്ന ജനതയായിരുന്നു
നിന്നിലെ ഐസ്ക്യൂബുകളെ
അകലെ നിന്ന്
ആരാധനയോടെ മാത്രം നോക്കി എന്നിലെ ലഹരി

ഐസ്ക്യൂബിൻ്റെ ചതുരങ്ങളെ 
ഒരു തിരക്കുമില്ലാതെ
വിസ്ക്കിവരകൾ 
അഴിച്ചെടുക്കും വിധം
ഓരോ ഐസ്ക്യൂബുകളിലേക്കും
ചാരിയിരിക്കും വിഷാദം

നിറയുകയും ഒഴിയുകയും ചെയ്യും
അസ്തമയഗ്ലാസുകൾ

പൊന്മാനുകൾ നീലയിലേക്ക് 
കലരും വിധം
ഐസ് ക്യൂബുകളുടെ ഭാഷ അത്
നിരന്തരം കൊത്തിതിന്നുന്നു

ഷാൻഡ്ലിയറിലെ അരണ്ടപ്രകാശബുദ്ധൻ
ഓരോ വിഷാദങ്ങളിലേക്കും 
സമയം നോക്കാതെ പൊട്ടിവീഴും
വിധം

പാട്ടിൻ്റെ സന്യാസിമഞ്ഞയെ
എല്ലാവിഷാദങ്ങൾക്ക് മുകളിലേക്കും അഴിച്ചുവിടും,
ഖവാലികളിലെ അജ്ഞാതബുദ്ധൻ

അസ്തമയചതുരങ്ങൾ 
ഉടച്ചുകളഞ്ഞ സൂര്യൻ
പതുങ്ങുന്ന,
കെട്ടിപ്പിടിക്കാവുന്ന 
ഒരു ടെഡിബീയർ പാവയാവുന്നിടത്ത്
വിഷാദങ്ങളെ 
മുറുകേ പിടിക്കുവാൻ
എൻ്റെ മഞ്ഞുകാലബുദ്ധനെ
അനുവദിക്കുന്നു...

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...