Skip to main content

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്






മുറുക്കിപ്പിടിക്കാനും
അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം
ചിലപ്പോഴെങ്കിലും
ഉടലിൻ്റെ അതിഭാവുകത്വങ്ങൾ
ഒരു അപ്പൂപ്പന്താടിയേപ്പോലെ
എടുത്ത് വെച്ച്
ഊതിപ്പറത്തി വിടാറില്ലേ,
ജീവിതം?

മുതിർന്നവരും
പങ്കെടുക്കുമെന്നേയുള്ളു,
മുതിർന്നാലും
അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള
അപ്പൂപ്പന്താടികൾ

വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ
കൈവിട്ടുപോകുന്നതിൻ്റെ
ഉൽസവങ്ങളിൽ 
കുട്ടിയേപ്പോലെ,
കുട്ടികൾ മാത്രം പങ്കെടുക്കുന്ന
ഉത്സവങ്ങളിൽ

കാപ്പിക്കപ്പുകൾ 
ബലൂണുകൾ ആവുന്ന
ബാൽക്കണിയിലെ ആഴങ്ങളിൽ
രണ്ട് ഉടലുകളേക്കുറിച്ച് 
മുതിരുന്തോറും അവർ

കുടിക്കുന്തോറും കലങ്ങുന്ന വാചാലത
അവരുടെ കപ്പുകളിൽ

കാപ്പിപ്പൊടിയിൽ പാൽ കലരും
നിശ്ശബ്ദത അവരുടെ കണ്ണുകളിൽ

കാപ്പിക്കപ്പുകളുടെ 
ബലൂണുകളിൽ തൂങ്ങി അവർ
നമ്മളായി
കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു

അഥവാ,
ഒരു കപ്പിൽ എടുക്കാവുന്ന
സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം

2

ചുണ്ടോടടുപ്പിക്കുമ്പോൾ
കാപ്പിക്കപ്പുകൾ എടുക്കും
തീരുമാനം
അത്രയും ചൂടുള്ളത്
ആവി പറക്കുന്നത്

വിയർക്കുവാൻ
തീരുമാനിക്കുമ്പോൾ മാത്രം
അവൾ ധരിക്കും 
കാപ്പിപ്പൊടി നിറമുള്ള
കുപ്പായം 

അതും അധികം കൈയ്യിറക്കമില്ലാത്തത്

ഒരു ബ്ലൗസിലേക്കോ 
ശരാശരി റൗക്കയിലേക്കോ
അതിൻ്റെ വാക്കിൻ്റെ പഴക്കത്തേ അനുസ്മരിപ്പിക്കും വിധം
ഭാഷയിലേക്ക് തുളുമ്പുന്നത്

അത് ഒളിപ്പിക്കും
കാപ്പിപ്പൊടിനിറമുള്ള അവളുടെ രഹസ്യങ്ങൾ

അവൾ സുഗന്ധവിളകളുടെ തോട്ടം

അപ്പോൾ
മുതിർന്നവരുടെ രണ്ട് ഉടലുകൾ 
ഹൈറേഞ്ചിലെ ഒരു മലഞ്ചരക്ക് വ്യാപാരിയെടുക്കും
തീരുമാനം

ചുണ്ടോടടുപ്പിക്കുമ്പോൾ
കാപ്പിപ്പൊടി നിറമുള്ള വാക്കുകൾ
അവളിൽ ഒളിപ്പിക്കും രഹസ്യങ്ങൾ

രഹസ്യങ്ങളുടെ
കാപ്പിപ്പൊടി നിറമുള്ള 
കോടമഞ്ഞാണ് ചുറ്റിലും
എല്ലാ ഇടങ്ങളിലും 
വളവുകളും തിരിവുകളും ധാരാളം ഉള്ളത്
എത്ര സഞ്ചരിച്ചാലും
വളവുകളും തിരിവുകളും ഒരിക്കലും
തീരാത്തത്

ഹൈറേഞ്ചുകൾ എന്നും
മഞ്ഞും വളവും
മഴയും കുളിരും മലയും കുന്നുകളും
സുഗന്ധവ്യഞ്ജനങ്ങളും
സൗന്ദര്യവുമെല്ലാം
ധൂർത്തടിച്ച് കളയും വിധം
എന്ന് ചുരുക്കാം വേണമെങ്കിൽ തൽക്കാലം

ശരിക്ക് പറയാമല്ലോ
ഒരു തീരുമാനവും എടുക്കാത്ത 
വാക്കുകളുടെ ചുണ്ടോടടുപ്പിക്കലാണ് 
ഒരുപക്ഷേ
കവിതയാകുമായിരിക്കും!


Comments

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...