Skip to main content

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ
ആവശ്യമായ ജലം,
പരതുകയായിരുന്നുന്നു ഞാൻ
ജലം എന്ന വാക്കിലിരുന്ന്
ജലം വറ്റുന്നു

നീലയുടെ അരികിലിരുന്ന്
ആകാശം വറ്റുന്നത് പോലെ തന്നെ

വാക്കിൻ്റെ കൈവെള്ള പിടിച്ച് 
തുറന്നു നോക്കുന്നു
വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട്

കിടക്കും മുമ്പ് തൂവലുകൾ എല്ലാം
ഊതിയണക്കും കിളി
ജനാലകൾ ഊതിയണച്ചാലും
അപ്പോഴും 
ചിത്രങ്ങളിൽ അധികം വരും
ഇണചേരലുകൾ മുനിഞ്ഞ് കത്തും
വീട്

ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ
കിളി അതിൻ്റെ നോക്കിനിൽപ്പ്
ഇണചേരുന്നത് ചിത്രമാണെങ്കിൽ
നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ 
അതിൻ്റെ മായ്ച്ച് കളയൽ

ഒരു കിളി ഇപ്പോൾ
അതിൻ്റെ ചേക്കേറൽമാത്രകൾ
പിന്നെ, അതിൻ്റെ പറന്ന
മാനത്തിൻ്റെ ഊതിയണപ്പും

പക്ഷം പിടിക്കുന്നതിൻ്റെ കല
ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത്
അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ
ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി
ചിതറിയിട്ടുണ്ട്

അത്ര എളുപ്പമല്ല
നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള
ചിതറൽ 

ഇണചേരുന്നവർ 
ചിതറുന്ന
അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത്

മാനം ഓരോ രാത്രിയും 
പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു

വഴക്കുകൂടുന്നവർ പക്ഷികളാവുന്നു
എന്ന പൊതുബോധത്തിൽ
ആകാശം ഇടപെടും വണ്ണമാവണം

പകലിൽ നിന്നും പിടിച്ച് മാറ്റിയ ആകാശം
മേഘങ്ങളുടെ ഉന്തിലും തള്ളിലും
ഇടപെടാതെ 
നീലയിലേക്കുള്ള
അതിൻ്റെ മാറിനിൽപ്പ്

അപ്പോഴും മിടിപ്പുകൾ മാറ്റിനിർത്തി ആകാശത്തിനായി
കെഞ്ചും, മാറിലെ മേഘം

ചേക്കേറി കഴിഞ്ഞാൽ
ആകാശത്തിൻ്റെ നോക്കി നിൽപ്പ്
ഓരോ കിളിയും അതിൻ്റെ കണ്ണിൽ നിന്നും മായ്ച്ച് കളയുന്നുണ്ടാവണം

രാത്രിയായിട്ടില്ല
ഇപ്പോൾ ഞാൻ ആകാശത്തെ
പിടിച്ച് മാറ്റുന്നു
അത് കുറച്ച് പക്ഷികളുടെ
വഴക്ക് കൂടലിൽ
ഇടപെട്ടേക്കുമെന്ന് തോന്നി



Comments

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ