Skip to main content

കണ്ണിമാങ്ങാ മയിൽപീലി കഥ

കണ്ണിമാങ്ങാ
മിനിയാന്ന്
ഏതോബാല്യത്തിന്റെകൊമ്പിൽ
വച്ച്മറന്ന
കണ്ണിമാങ്ങാ
ഓർമത്തോട്ടികെട്ടി
എത്താത്തകൊതിയെറിഞ്ഞു
പറിച്ചപ്പോൾ-
അതിന്റെ നെഞ്ചത്ത്
ഉപ്പിലിട്ടിരിക്കുന്നു
കല്ലുപ്പ്ചേർത്ത്
ഒരു കുഞ്ഞു ഹൃദയം

(ബാല്യംനിർത്തി
പഠിച്ചമാവ്
മാറിപോയ
വെള്ളമൂറുന്ന
ഒരുനാവിന്റെ
ഓർമയ്ക്ക്)


മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്‌ 
പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന
മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു
മിസ്സ്‌കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല

നോട്ട്ബുക്ക്‌ എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും
മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു
ഇത് വെറും  കീറിയ നോട്ട് ബുക്ക്‌

പക്ഷെ  ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ  ഇരു ചെവി അറിയാതെ കാര്യം ഒതുക്കി



Comments

  1. ട്വിസ്റ്റ് തന്നെ ട്വിസ്റ്റ്

    ReplyDelete
  2. അജിത്തെട്ടാൻ ഇവിടുണ്ട് അല്ലെ ?
    കമെന്റിലൂടെയാണ് ഞാനെത്തിയത്
    കൊള്ളാം

    ReplyDelete
    Replies
    1. വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി
      പിന്നെ അജിത്‌ഭായ് എന്ന് പറഞ്ഞാൽ ഞങ്ങളൊക്കെ പുതിയ ഭാഷയില പറഞ്ഞാൽ ഈ ചെറുകിട ഇടത്തരം ബ്ലോഗ്ഗുകൾക്ക് നബാര്ഡ് പോലെ ആണ് അജിത്‌ ഭായ്
      പ്രോത്സാഹനം വായന വായ്പ്പ സൗകര്യം പോലെ തരുന്ന നന്മയുടെ അഗീകൃത ബാങ്ക് തന്നെ. അജിത്‌ ഭായ് പോസിറ്റീവ് ആയി കാണും എന്ന് ഉറപ്പുള്ളത് കൊണ്ട് തുറന്നു പറയാം ഞങ്ങൾ അക്കാര്യത്തിൽ അജിത്‌ ഭായി യുടെ ബിനാമി തന്നെ. കാരണം പുള്ളിയുടെ ഒരു പ്രോത്സാഹനം ആണ് പല ബ്ലോഗ്ഗുകളും പിടിച്ചു നില്ക്കുന്നത്
      വളരെ നന്ദി ഈ കടന്നു വരവിനു വായനക്ക് അഭിപ്രായത്തിനു ശിഹാബ്മദാരി

      Delete
  3. റ്റ്വിസ്റ്റ് കൊള്ളാം, കണ്ണി മാങ്ങായും

    ReplyDelete
  4. നുറുങ്ങു കവിതകൾ നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  5. നന്നായിട്ടുണ്ട്‌ട്ടാ.....

    ReplyDelete
    Replies
    1. തങ്ങൾ ആദ്യ വരവ് കണ്ടതിലും പരിചയപെടാൻ സാധിച്ചതിലും ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  6. കണ്ണിമാങ്ങാപ്രായവും,പ്രസവിക്കാത്ത മയില്‍പീലിയും...
    നന്നായി
    ആശംസകള്‍

    ReplyDelete
  7. കണ്ണിമാങ്ങ.വായിച്ചു

    ReplyDelete
    Replies
    1. അക്ക വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete

  8. പാവം മയിൽ‌പ്പീലി.... ആ ട്വിസ്റ്റ്‌ നന്നായി ബൈജു... ഇത്തിരി വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന സത്യം വേദനിപ്പിയ്ക്കുന്നു... ഇന്ന് ബാല്യത്തിനു അവകാശപ്പെടാൻ ഇറ്റുനിഷ്ക്കളങ്കത പോലുമില്ല്യ. ആശംസകൾ ഈ നല്ല ആശയത്തിനും വരികള്ക്കും

    ReplyDelete
    Replies
    1. നിഷ്കളങ്കമായി സ്വപ്നം കാണാം എഴുതാം പ്രാർത്ഥിക്കാം
      നന്ദി അമ്പിളി
      ഈ വരവിനു വായനക്ക് ഈ വലിയ അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..