Skip to main content

പുലരി പത്രം

ഒരിക്കലുംമുടങ്ങാത്തദിനപ്പത്രംപോലെ   പകലിന്റെ മുറ്റത്തുവന്നുവീഴുന്നു അച്ചടിച്ചരാത്രിയിൽഉണർന്നു  ക്ഷൗരംചെയ്തുമുറിഞ്ഞ നിണം ഒഴുകുന്ന പുലരികൾ
ഉറക്കച്ചടവിൽകണ്ണുപിടിക്കാതെ   വന്നപുലരിയുടെ മുഖത്തേക്ക്പോലും നോക്കാതെ പൗഡറിട്ട്പോകാനിറങ്ങുന്നു  കാലിടറുന്ന നരച്ച വൃദ്ധരാവുകൾ
ചെയ്തയാത്രയുടെ ക്ഷീണംതീർക്കാൻ മുന്നിലെമുറിയിൽകടന്നിരുന്നു  പകൽവെളിച്ചത്തിന്  തിരികൊളുത്തുന്നു വെറുംചായകുടിച്ച പുലരി

ഇന്നലത്തെഎന്തോഎടുക്കാൻ വെച്ച്മറന്നപോലെ പ്രഭാതത്തിൽ
തിരിഞ്ഞുനടക്കുന്നു പ്രായംതുളുമ്പുന്ന പ്രണയമേദസ്സും
മണിക്കൂറുകൾക്കിടയിൽ അട വയ്ക്കുന്നു സ്വർണംനിറച്ച കോണ്‍ക്രീറ്റ്മുട്ടകൾ വിരിഞ്ഞിറങ്ങുന്നു  ഉപയോഗശൂന്യപ്രണയമാലിന്യങ്ങൾ
വാർത്തകൾ പോലെനിറയുന്നു മുന്നിൽ പൂവിന്റെനിറമാർന്നപരസ്യങ്ങളും പിന്നിൽ അഴുകുന്നകരിയിലപോലുള്ള ജീവിതവും

ഫ്ലെക്സ് ചെയ്തുറപ്പിച്ച പരസ്യങ്ങൾക്കിടയിൽ  വെട്ടിവളച്ചുഒതുക്കുന്നു മരങ്ങൾ എന്തോ ഒളിക്കുന്ന വാർത്തകൾ പോലെ
തെരുവിന്റെ ഓരങ്ങളിൽ പരസ്യമെഴുതുന്നു മരണകോളംതുറന്നിട്ട അത്മവിദ്യാലയത്തിന്റെ ശവപ്പെട്ടികോട്ടകൾ
ഉച്ചയാകുമ്പോൾകാണാം പലനിറമുള്ളനിഴലുകളും അതിന്റെ തണലിൽ പൊള്ളുന്ന വർണമില്ലാത്തമനുഷരെയും

പുറത്തിടുന്നതെന്തും ഉണക്കാൻവിധിക്കപ്പെടുന്ന വെയിലിനെപോലെ
കാണുന്നതെന്തുംവായിക്കാൻനോക്കുന്ന വിളറിവെളുത്തകണ്ണുകളും
ആരുടെയും നോട്ടത്തിനു കാത്തുനില്ക്കാതെ  മായുന്നു ഒച്ചുകൾഇഴഞ്ഞ കണ്ണുനീർപാടും നിഴലുകൾപോലെ ചുരുങ്ങുന്നഉച്ചയും
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ  എഡിറ്റോറിയൽഎഴുതി ഉച്ചയൂണ് നോട്ടുകെട്ടിൽപൊതിഞ്ഞ്  അന്നത്തെപുലരിയും ഉച്ചയിലേക്ക് നാടുനീങ്ങി

Comments

  1. നല്ല ഭാവന.
    പുലരി വരും പോകും. എന്നിരിക്കിലും, ''പുലരിപ്പൊൻ വെട്ടം'' കടന്നു വരുമ്പോൾ, വീണ്ടും ഒരു തുടക്കം. സ്വയം തോന്നിയാലും ഇല്ലെങ്കിലും, മറ്റുള്ളവർ ഒര്മ്മപ്പെടുത്തും / മറ്റുള്ളവരെ ഓർമ്മപ്പെടുത്തണം - ആശംസകൾ.... സുപ്രഭാതം, ഗുഡ് മോർണിംഗ്......

    ReplyDelete
    Replies
    1. ശരിയാണ് ഡോക്ടർ ശുഭദിനം നേരുന്നു നന്ദിയും ആശംസകളും

      Delete
  2. പുറത്തിടുന്നതെന്തും ഉണക്കാൻവിധിക്കപ്പെടുന്ന വെയിലിനെപോലെ
    കാണുന്നതെന്തുംവായിക്കാൻനോക്കുന്ന വിളറിവെളുത്തകണ്ണുകൾ

    അതു കൊള്ളാം. നല്ല ഉപമ തന്നെ.വാർത്തകൾ വെറും ഉപചാര വായനയ്ക്കായൊതുക്കപ്പെടുന്നു.കച്ചവടം പ്രമോട്ട് ചെയ്യപ്പെടുന്നു. നവ മാധ്യമ സംസ്ക്കാരം. അല്ലേ ഭായ്.കവിത വളരെയിഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം പത്രങ്ങൾ മാധ്യമങ്ങൾ മതങ്ങൾ പാർട്ടികൾ വ്യവസായ ഭീമൻ മാർ കയ്യടക്കുമ്പോൾ ജനത്തിന് ഇന്ന് ഒരു പത്രം ഉണ്ടോ മാധ്യമം ഉണ്ടോ
      സൌഗന്ധികം പറഞ്ഞത് വളരെ ശരിയാണ് നന്ദി

      Delete
  3. വര്‍ത്തമാനപ്പത്രം
    വര്‍ദ്ധമാന’പ്പത്രം

    ReplyDelete
    Replies
    1. അതെ അജിത്ഭായ് ഞാൻ പല വരികൾ എടുത്തിട്ടും പ്രകടിപ്പിക്കാൻ കഴിയാതിരുന്ന സത്യം രണ്ടു വാക്കുകളിൽ അജിത്‌ ഭായ് വരച്ചിട്ടു
      വളരെ സന്തോഷം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...