Skip to main content

ബ്ലോഗ്ഗെഴുത്ത്‌ ഒരു പുനർവായന

തലവേദന
ചിന്തിക്കുവാൻ വല്ലപ്പോഴും എടുത്തിരുന്നെങ്കിലും
തലവേദന ഇട്ടുവെക്കാൻ ഉപയോഗിച്ചിരുന്ന കുപ്പി ആയിരുന്നു തല
തലവേദന പ്രത്യേകം തിരിച്ചറിയുവാൻ തലക്കും വേദനക്കും ഇടയിൽ ലേപനം കുഴമ്പ് രൂപത്തിൽ ഒട്ടിച്ചിരുന്നു
കുഴമ്പ് കഴുകി കളയാൻ വേണ്ടിയായിരുന്നു പിന്നത്തെ ഓരോ കുളിയും
കുളിക്കുമ്പോൾ കുഴമ്പ് കഴുകി കളഞ്ഞിരുന്നു
കുഴമ്പ് ഇല്ലാതെ ജീവിക്കാൻ പറ്റാതെ തല കുഴമ്പിനോടൊപ്പം ഒളിചോടിയിരുന്നു
പിന്നെ കാലിന്റെ അടുത്ത് നിന്ന് ഓടിച്ചിട്ട്‌ തലയെ പിടിച്ചു കൊണ്ട് വരുമ്പോൾ
കുഴമ്പ് കാലിൽ വീണു പൊട്ടികരഞ്ഞു


എന്തിനീ തല എനിക്ക് തന്നു?
മനസ്സലിഞ്ഞു
മീൻകറിയിൽ ഇട്ടു വറ്റിച്ചു തല പൂച്ചക്ക് കൊടുത്തു
ബാം പുരട്ടിയ തല പൂച്ചക്കും വേണ്ട
എങ്കിൽ എനിക്ക് പൂച്ചയും വേണ്ട
പൂച്ച കവിത കരഞ്ഞു അത് ശല്യമായി
തലവേദന വീണ്ടും തുടങ്ങി തലവേദന കവിത എഴുതി
കവിത കരഞ്ഞു
ഫ്ലഷ് ചെയ്യാവുന്ന കാര്യങ്ങൾക്കു ചില പരിധിയുണ്ട്
ബ്ലോഗ്ഗിൽ ഇട്ടു പോസ്റ്റ്‌ ചെയ്തു.

(ബ്ലോഗ്‌ "വിമർശകരോട്" നീതി പുലര്ത്തി സമാധാനം ആയി തലവേദന പോയി)

തലവേദന പോയപ്പോൾ ഒരു വാൽകഷണം


ഓ ഇത് സീരിയസ്സായി എഴുതിയതാ? വായിച്ചാൽ ചിരിച്ചു മണ്ണ്കപ്പും
പിന്നെ ചേട്ടന് നർമം എഴുതികൂടെ?

ആത്മഗതം ബ്രാക്കറ്റിട്ടു  (ബോയിംഗ് ബോയിംഗ് സിനിമ ആണെന്ന് തോന്നുന്നു അതിലെ ഉത്തരാധുനിക കവിത ഓർമവന്നു)

അത് നിനക്ക് എങ്ങിനെ മനസ്സിലായി?
ഞാൻ ഇങ്ങനാ ഇത് പോലെ മുടിഞ്ഞ തമാശയാ  (പിന്നെ ശ്രീനിവാസനെ പോലെ മഹാനടന്മാരുള്ളത് കൊണ്ട് ജീവിച്ചു പോകുന്നു)
ഞാൻ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ലന്നെ ഉള്ളൂ (ഓ ചിന്ത വിശിഷ്ടയായ ശ്യാമള കണ്ടത് കാര്യം ആയി)
ദാ ഇപ്പൊ മനസ്സില് തോന്നിയ ഒരു തമാശ പറയട്ടെ ( ഓര്മ ശക്തി അപാരം വടക്ക് നോക്കി യന്ത്രം കൂടെ കൂടെ കാണിക്കുന്നതിന് ടി വി യുടെ ഓർമശക്തിക്ക് കടപ്പാട്)
ഞാൻ ഒരു കാര്യം സീരിയസ് ആയി  പറഞ്ഞാൽ നീ പിണങ്ങുമോ?

ഇല്ല ചേട്ടൻ പറ

പിണങ്ങില്ലേ?

ഇല്ല!

പിന്നെ ഞാൻ എന്തിനാ സീരിയസ് പറയുന്നത്.. നീ പിണങ്ങനാ ഞാൻ അത് പറയാം എന്ന് കരുതിയത്‌, അത് പറഞ്ഞാലും നീ പിണങ്ങിയില്ലെങ്കിൽ, ഞാൻ പിന്നെ "തമാശ" പറയുകയേ നിവർത്തിയുള്ളൂ
പറയട്ടെ?

വേണ്ട വേണ്ടേ ഞാൻ പിണങ്ങിയേ....

(ഹോ സമാധാനം)
ഈ പറഞ്ഞത് ഒന്നും തമാശ അല്ല ഒരു ഇക്കിളിമാപിനി ഒരു ചിരിക്കു എത്ര ഇക്കിളി?
  


Comments

  1. ഇക്കിളിമാപിനി mosham aayilla.
    aashamsakal.

    ReplyDelete
    Replies
    1. ഡോക്ടർ ആദ്യ വായനക്ക് കിട്ടുന്ന അഭിപ്രായം വളരെ വിലയേറിയതാണ് വളരെ വളരെ നന്ദി

      Delete
  2. ഞാനൊരു തമാശ പറയാം .. കവിത കൊള്ളാം :)

    ReplyDelete
    Replies
    1. ബഷീര്ക്ക നന്ദി ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും

      Delete
  3. തലയില്ലെങ്കില്‍ ഒരു വേദനയുമില്ല!

    ReplyDelete
    Replies
    1. നന്ദി അജിത്ഭായ് ഹൃദ്യമായ ഓണാശംസകളും

      Delete
  4. ഹ ഹ തലവേദന, കവിത കരയന്ന പൂച്ച ഇഷ്ട്പ്പെട്ടു

    ReplyDelete
    Replies
    1. നന്ദി നിധീഷ് ഒപ്പം ഹാർദവമായ ഓണാശംസകളും

      Delete
  5. ഹ്ഹ്മം ... ഇഷ്ഗ്ലീഷ് മീഡിയം ആയിരിക്കും (ജഗതി മോഹൻലാലിനോട് ).... ഉത്തരാധുനികം കൊള്ളാം ...

    ReplyDelete
    Replies
    1. കുര്യച്ച എത്ര വര്ഷം പഴയ ഒരു സിനിമയാ അത് എന്നാലും അത് ഇപ്പോൾ കണ്ടാലും രസകരം തന്നെ
      ജഗതിക്ക് പ്രത്യേക പ്രാര്ത്ഥന
      നന്ദി ഈ വായനക്കു അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...