Skip to main content

ബ്ലോഗ്ഗെഴുത്ത്‌ ഒരു പുനർവായന

തലവേദന
ചിന്തിക്കുവാൻ വല്ലപ്പോഴും എടുത്തിരുന്നെങ്കിലും
തലവേദന ഇട്ടുവെക്കാൻ ഉപയോഗിച്ചിരുന്ന കുപ്പി ആയിരുന്നു തല
തലവേദന പ്രത്യേകം തിരിച്ചറിയുവാൻ തലക്കും വേദനക്കും ഇടയിൽ ലേപനം കുഴമ്പ് രൂപത്തിൽ ഒട്ടിച്ചിരുന്നു
കുഴമ്പ് കഴുകി കളയാൻ വേണ്ടിയായിരുന്നു പിന്നത്തെ ഓരോ കുളിയും
കുളിക്കുമ്പോൾ കുഴമ്പ് കഴുകി കളഞ്ഞിരുന്നു
കുഴമ്പ് ഇല്ലാതെ ജീവിക്കാൻ പറ്റാതെ തല കുഴമ്പിനോടൊപ്പം ഒളിചോടിയിരുന്നു
പിന്നെ കാലിന്റെ അടുത്ത് നിന്ന് ഓടിച്ചിട്ട്‌ തലയെ പിടിച്ചു കൊണ്ട് വരുമ്പോൾ
കുഴമ്പ് കാലിൽ വീണു പൊട്ടികരഞ്ഞു


എന്തിനീ തല എനിക്ക് തന്നു?
മനസ്സലിഞ്ഞു
മീൻകറിയിൽ ഇട്ടു വറ്റിച്ചു തല പൂച്ചക്ക് കൊടുത്തു
ബാം പുരട്ടിയ തല പൂച്ചക്കും വേണ്ട
എങ്കിൽ എനിക്ക് പൂച്ചയും വേണ്ട
പൂച്ച കവിത കരഞ്ഞു അത് ശല്യമായി
തലവേദന വീണ്ടും തുടങ്ങി തലവേദന കവിത എഴുതി
കവിത കരഞ്ഞു
ഫ്ലഷ് ചെയ്യാവുന്ന കാര്യങ്ങൾക്കു ചില പരിധിയുണ്ട്
ബ്ലോഗ്ഗിൽ ഇട്ടു പോസ്റ്റ്‌ ചെയ്തു.

(ബ്ലോഗ്‌ "വിമർശകരോട്" നീതി പുലര്ത്തി സമാധാനം ആയി തലവേദന പോയി)

തലവേദന പോയപ്പോൾ ഒരു വാൽകഷണം


ഓ ഇത് സീരിയസ്സായി എഴുതിയതാ? വായിച്ചാൽ ചിരിച്ചു മണ്ണ്കപ്പും
പിന്നെ ചേട്ടന് നർമം എഴുതികൂടെ?

ആത്മഗതം ബ്രാക്കറ്റിട്ടു  (ബോയിംഗ് ബോയിംഗ് സിനിമ ആണെന്ന് തോന്നുന്നു അതിലെ ഉത്തരാധുനിക കവിത ഓർമവന്നു)

അത് നിനക്ക് എങ്ങിനെ മനസ്സിലായി?
ഞാൻ ഇങ്ങനാ ഇത് പോലെ മുടിഞ്ഞ തമാശയാ  (പിന്നെ ശ്രീനിവാസനെ പോലെ മഹാനടന്മാരുള്ളത് കൊണ്ട് ജീവിച്ചു പോകുന്നു)
ഞാൻ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ലന്നെ ഉള്ളൂ (ഓ ചിന്ത വിശിഷ്ടയായ ശ്യാമള കണ്ടത് കാര്യം ആയി)
ദാ ഇപ്പൊ മനസ്സില് തോന്നിയ ഒരു തമാശ പറയട്ടെ ( ഓര്മ ശക്തി അപാരം വടക്ക് നോക്കി യന്ത്രം കൂടെ കൂടെ കാണിക്കുന്നതിന് ടി വി യുടെ ഓർമശക്തിക്ക് കടപ്പാട്)
ഞാൻ ഒരു കാര്യം സീരിയസ് ആയി  പറഞ്ഞാൽ നീ പിണങ്ങുമോ?

ഇല്ല ചേട്ടൻ പറ

പിണങ്ങില്ലേ?

ഇല്ല!

പിന്നെ ഞാൻ എന്തിനാ സീരിയസ് പറയുന്നത്.. നീ പിണങ്ങനാ ഞാൻ അത് പറയാം എന്ന് കരുതിയത്‌, അത് പറഞ്ഞാലും നീ പിണങ്ങിയില്ലെങ്കിൽ, ഞാൻ പിന്നെ "തമാശ" പറയുകയേ നിവർത്തിയുള്ളൂ
പറയട്ടെ?

വേണ്ട വേണ്ടേ ഞാൻ പിണങ്ങിയേ....

(ഹോ സമാധാനം)
ഈ പറഞ്ഞത് ഒന്നും തമാശ അല്ല ഒരു ഇക്കിളിമാപിനി ഒരു ചിരിക്കു എത്ര ഇക്കിളി?
  


Comments

  1. ഇക്കിളിമാപിനി mosham aayilla.
    aashamsakal.

    ReplyDelete
    Replies
    1. ഡോക്ടർ ആദ്യ വായനക്ക് കിട്ടുന്ന അഭിപ്രായം വളരെ വിലയേറിയതാണ് വളരെ വളരെ നന്ദി

      Delete
  2. ഞാനൊരു തമാശ പറയാം .. കവിത കൊള്ളാം :)

    ReplyDelete
    Replies
    1. ബഷീര്ക്ക നന്ദി ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും

      Delete
  3. തലയില്ലെങ്കില്‍ ഒരു വേദനയുമില്ല!

    ReplyDelete
    Replies
    1. നന്ദി അജിത്ഭായ് ഹൃദ്യമായ ഓണാശംസകളും

      Delete
  4. ഹ ഹ തലവേദന, കവിത കരയന്ന പൂച്ച ഇഷ്ട്പ്പെട്ടു

    ReplyDelete
    Replies
    1. നന്ദി നിധീഷ് ഒപ്പം ഹാർദവമായ ഓണാശംസകളും

      Delete
  5. ഹ്ഹ്മം ... ഇഷ്ഗ്ലീഷ് മീഡിയം ആയിരിക്കും (ജഗതി മോഹൻലാലിനോട് ).... ഉത്തരാധുനികം കൊള്ളാം ...

    ReplyDelete
    Replies
    1. കുര്യച്ച എത്ര വര്ഷം പഴയ ഒരു സിനിമയാ അത് എന്നാലും അത് ഇപ്പോൾ കണ്ടാലും രസകരം തന്നെ
      ജഗതിക്ക് പ്രത്യേക പ്രാര്ത്ഥന
      നന്ദി ഈ വായനക്കു അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...