Skip to main content

കടുക്മണി കഥകൾ


ഒന്നാം കണ്ണ് 
കണ്ണായാലും നിറഞ്ഞു കഴിഞ്ഞാൽ
പ്രസവിക്കും കണ്ണീരു കുഞ്ഞുങ്ങളെ പോലെ
അതിലും ഉണ്ടാകും ആനന്ദാശ്രുക്കൾ
ജാരന്റെ കുഞ്ഞിനെ പോലെ

കണ്ണ്‍ രണ്ടു
കണ്ണിന്റെ ഡി എൻ എ പരിശോധിച്ചാൽ
സൂര്യൻ കുടുങ്ങിയേക്കാം
രാത്രിയിൽ മുങ്ങുന്നതിന്റെ
രഹസ്യം പുറത്തു വന്നേക്കാം

തേങ്ങ കണ്ണ്
ഓരോ മുറിവിനും കണ്ണിനെ പോലെ ഇമ ഉണ്ടാകാറുണ്ട്
ഒന്ന് പൂട്ടി അടക്കുവാൻ വേണ്ടി മാത്രം തുറക്കുന്നവ

കണ്ണ് കണ്ടിട്ടില്ലാത്തത്
ഇന്നലെയും അവൾ വന്നിരുന്നു
മുഖം തരാതെ സംസാരിക്കുന്ന പെണ്‍കുട്ടി
അല്ലെങ്കിലും സുഖത്തിനു ഒരു മുഖത്തിന്റെ
ആവശ്യമില്ലെന്ന് പറഞ്ഞതും
മുഖം പലർക്കുംഒരു ദു:ഖമാണെന്നും
പറഞ്ഞു പൊട്ടി ചിരിച്ചതും
ഒരു നഖം മാത്രമായിരുന്നല്ലോ
എന്നോ കുട്ടെക്സ് ഇട്ടു മുഖം പോലെ കൊണ്ട് നടന്നു
പിന്നെ വെട്ടികളഞ്ഞ നഖം 

Comments

  1. Replies
    1. കണ്ണുതെറ്റിയാൽ പ്രശ്നമാണ് ഡോക്ടർ കുഴപ്പക്കാരൻ തന്നെ ഈ കണ്ണ് നന്ദി ഡോക്ടർ

      Delete
  2. എന്താണുദ്ദേശിച്ചതെന്ന് അത്രയ്ക്കങ്ങ് പിടികിട്ടിയില്ല

    ReplyDelete
    Replies
    1. അജിത്ഭായ് ഇമ്പോസിഷൻ എഴുതേണ്ടതാണ് കണക്കിന്
      ഇപ്പൊ ഇത് മലയാളം ക്ലാസ്സ്‌ ആയതു കൊണ്ട് സാരമില്ല
      ചുമ്മാ അജിത്ഭായ് കണ്ണിന്റെ ചില വികൃതികൾ അത്രേ ഉദ്യേശിച്ചത്‌
      നന്ദി അജിത്ഭായ് ഓണാശംസകളും അജിത്ഭായ്

      Delete
  3. കൊള്ളാം...
    കണ്ണൂനീർ പ്രസവം ആനന്ദാശ്രു ജാരൻ കുഞ്ഞ്

    ReplyDelete
    Replies
    1. നന്ദി നിധീഷ് അഭിപ്രായത്തിനു നന്ദി

      Delete
  4. കണ്ണിന്റെ സുഖപ്രസവം നടക്കണമെങ്കില്‍ രണ്ടു തുള്ളി ഐ ഡ്രോപ്സ് കൂടെ ഒഴിച്ചോളൂ.
    ആശംസകള്‍

    ReplyDelete
    Replies
    1. കണ്ണിൽ എണ്ണ ഒഴിക്കണം എന്നാ പഴചോല്ല് ഇനി ഇപ്പൊ teardrop എങ്കിൽ teardrop വേദന ഇല്ലാതിരിക്കട്ടെ
      നന്ദി അക്ക

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...