Skip to main content

കണ്ണിമാങ്ങാ മയിൽപീലി കഥ

കണ്ണിമാങ്ങാ
മിനിയാന്ന്
ഏതോബാല്യത്തിന്റെകൊമ്പിൽ
വച്ച്മറന്ന
കണ്ണിമാങ്ങാ
ഓർമത്തോട്ടികെട്ടി
എത്താത്തകൊതിയെറിഞ്ഞു
പറിച്ചപ്പോൾ-
അതിന്റെ നെഞ്ചത്ത്
ഉപ്പിലിട്ടിരിക്കുന്നു
കല്ലുപ്പ്ചേർത്ത്
ഒരു കുഞ്ഞു ഹൃദയം

(ബാല്യംനിർത്തി
പഠിച്ചമാവ്
മാറിപോയ
വെള്ളമൂറുന്ന
ഒരുനാവിന്റെ
ഓർമയ്ക്ക്)


മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്‌ 
പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന
മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു
മിസ്സ്‌കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല

നോട്ട്ബുക്ക്‌ എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും
മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു
ഇത് വെറും  കീറിയ നോട്ട് ബുക്ക്‌

പക്ഷെ  ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ  ഇരു ചെവി അറിയാതെ കാര്യം ഒതുക്കി



Comments

  1. ട്വിസ്റ്റ് തന്നെ ട്വിസ്റ്റ്

    ReplyDelete
  2. അജിത്തെട്ടാൻ ഇവിടുണ്ട് അല്ലെ ?
    കമെന്റിലൂടെയാണ് ഞാനെത്തിയത്
    കൊള്ളാം

    ReplyDelete
    Replies
    1. വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി
      പിന്നെ അജിത്‌ഭായ് എന്ന് പറഞ്ഞാൽ ഞങ്ങളൊക്കെ പുതിയ ഭാഷയില പറഞ്ഞാൽ ഈ ചെറുകിട ഇടത്തരം ബ്ലോഗ്ഗുകൾക്ക് നബാര്ഡ് പോലെ ആണ് അജിത്‌ ഭായ്
      പ്രോത്സാഹനം വായന വായ്പ്പ സൗകര്യം പോലെ തരുന്ന നന്മയുടെ അഗീകൃത ബാങ്ക് തന്നെ. അജിത്‌ ഭായ് പോസിറ്റീവ് ആയി കാണും എന്ന് ഉറപ്പുള്ളത് കൊണ്ട് തുറന്നു പറയാം ഞങ്ങൾ അക്കാര്യത്തിൽ അജിത്‌ ഭായി യുടെ ബിനാമി തന്നെ. കാരണം പുള്ളിയുടെ ഒരു പ്രോത്സാഹനം ആണ് പല ബ്ലോഗ്ഗുകളും പിടിച്ചു നില്ക്കുന്നത്
      വളരെ നന്ദി ഈ കടന്നു വരവിനു വായനക്ക് അഭിപ്രായത്തിനു ശിഹാബ്മദാരി

      Delete
  3. റ്റ്വിസ്റ്റ് കൊള്ളാം, കണ്ണി മാങ്ങായും

    ReplyDelete
  4. നുറുങ്ങു കവിതകൾ നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  5. നന്നായിട്ടുണ്ട്‌ട്ടാ.....

    ReplyDelete
    Replies
    1. തങ്ങൾ ആദ്യ വരവ് കണ്ടതിലും പരിചയപെടാൻ സാധിച്ചതിലും ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  6. കണ്ണിമാങ്ങാപ്രായവും,പ്രസവിക്കാത്ത മയില്‍പീലിയും...
    നന്നായി
    ആശംസകള്‍

    ReplyDelete
  7. കണ്ണിമാങ്ങ.വായിച്ചു

    ReplyDelete
    Replies
    1. അക്ക വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete

  8. പാവം മയിൽ‌പ്പീലി.... ആ ട്വിസ്റ്റ്‌ നന്നായി ബൈജു... ഇത്തിരി വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന സത്യം വേദനിപ്പിയ്ക്കുന്നു... ഇന്ന് ബാല്യത്തിനു അവകാശപ്പെടാൻ ഇറ്റുനിഷ്ക്കളങ്കത പോലുമില്ല്യ. ആശംസകൾ ഈ നല്ല ആശയത്തിനും വരികള്ക്കും

    ReplyDelete
    Replies
    1. നിഷ്കളങ്കമായി സ്വപ്നം കാണാം എഴുതാം പ്രാർത്ഥിക്കാം
      നന്ദി അമ്പിളി
      ഈ വരവിനു വായനക്ക് ഈ വലിയ അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം