Skip to main content

എവിടുന്നോ കൂടുന്ന നിഴലുകൾ

വഴിയിൽ വെളിച്ചംകണ്ടു പേടിച്ചുനില്ക്കുമ്പോഴാണ്
ഒരുനിഴലായി അവൾ കടന്നുവന്നത്
അവളിലോളിച്ചു വഴികടക്കുവാൻ നോക്കുമ്പോൾ
കണ്ണ് അന്നും അവളിൽനിന്ന് എടുക്കുവാൻ മറന്നിരുന്നു

ഏതു കണ്ണുപൊട്ടനും ആത്മവിശ്വാസം ഉണ്ടെങ്കിൽ ചിരിച്ചുകാണിക്കാം
എന്ന് പരസ്യത്തിൽ പറഞ്ഞത്,
അപ്പോൾഎന്നോട്പറഞ്ഞത് ഒരു അശരീരി ആയിരുന്നു.
അശരീരിക്ക് ശരീരമില്ല പീഡിപ്പിക്കുവാൻ നിർവാഹമില്ല
പിന്നെ അവിടെനിന്നിട്ടും കാര്യവും ഇല്ല

ആത്മവിശ്വാസം മുമ്പേ ഞാൻ പിറകേനടന്നു
കണ്ടത് തോട്, കടന്നതും തോട്,
തോട്ടിൽ ഉണ്ടായിരുന്നത് വ്യാജജലം എന്ന് പറഞ്ഞത് ആത്മവിശ്വാസമായിരുന്നു... അത്  എനിക്ക്ഓർമയുണ്ട്
ഞാൻ കരപറ്റി, ആത്മവിശ്വാസത്തിന്റെ; ശവം, മൂന്നുദിവസംകഴിഞ്ഞു...
വാറ്റിഎടുത്തത്‌...അപകർഷതാബോധം ആയിരുന്നു

ഏതു അകാലമൃത്യുവിനും ആദ്യം റീത്ത് വെക്കുന്ന  അവഗണനയുടെ മൌനത്തിന്റെചുണ്ടിൽ അപ്പോൾ ഒരു കൊലയാളിയുടെ അനുശോചനം ഉണ്ടായിരുന്നു. 

Comments

  1. bhaavana, bhaavana....
    Good.
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടർ സന്തോഷം നിറഞ്ഞ ഓണാശംസകളും വായനക്കും അഭിപ്രായത്തിനും നന്ദിയും

      Delete
  2. നിഴലുകളാണോ പാത്രങ്ങള്‍

    ReplyDelete
    Replies
    1. നിഴലുകൾ വരയ്ക്കുന്ന ഒരു വര്നചിത്രം മാത്രം അല്ലെ നമ്മൾ അജിത്‌ഭായ്
      നന്ദി അജിത്ഭായ് സ്നേഹപൂർവ്വം

      Delete
  3. സന്തോഷമായി. അപകർഷതാബോധം ശവമായല്ലോ.ഹ..ഹ..ഹ..

    കൊള്ളാം ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കുത്ത് മാറി കൊണ്ടതാണ് ശവം ആയതു ആത്മവിശ്വാസം ആണ്
      അത് സാരമില്ല എന്തായാലും ശവമാക്കി അത്രതന്നെ
      സൌഗന്ധികം ഓണാശംസകൾ ഒപ്പോം വായനക്ക് അഭിപ്രയതിനുള്ള നന്ദി കൂടി

      Delete
  4. OH ! MY GOD..!!

    കുത്ത്,ആ അർത്ഥവിരാമത്തിൽത്തട്ടി ഗതിമാറിപ്പോയി.SORRY ഭായ്.എന്റേയും സ്നേഹം നിറഞ്ഞ ഓണാശംസകൾ.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സോറി വേണ്ടിയിരുന്നില്ല ഓണാശംസകൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു
      നന്ദി സൌഗന്ധികം

      Delete
  5. കൊള്ളാം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...