Skip to main content

ദുർവ്യാഖ്യാനം

എന്താവണം
രാവനും രാമണനും ഒരമ്മപെറ്റ രണ്ടുമക്കൾ
ജനിച്ചപ്പോൾ  രണ്ടിനും എണ്ണാൻ തലകൾ പത്തു വീതം
അതിലൊരു തല രണ്ടുപേർക്കും ഇരട്ടയായിട്ടൊന്നുപോലെ
ആ തല ഒഴിച്ച് ഒമ്പതുതലയും മുറിക്കാൻ രാവൻ കാട്ടിൽപോയി
ഒന്നിനെയും നോവിക്കാതെ രാമണൻ തലകളും കൊണ്ട്  മങ്കയിൽപോയി
തലമുറിച്ചു രാവൻ  നേതാവായി, തലചുമന്ന രാമണൻ അങ്കത്തിൽ പോയി

ശീത 
കര്ഷക തൊഴിലാളികൾക്ക് ഒറ്റമകൾ
എന്ട്രന്സിൽ പ്രവേശനം നിഷേധിക്കപ്പെട്ടവൾ
ആതുര ശുശ്രൂഷയ്ക്ക് പഠിച്ചു ജയിച്ചവൾ
തൊഴിലിനായി വിദേശത്ത് പോകേണ്ടി വന്നവൾ
കണവനെ കൂടെ കൂട്ടുവാൻ വേണ്ടി ചാരിത്ര്യശുദ്ധിക്ക്
സ്വയം കണക്കുപറഞ്ഞവൾ കണവനെ അവസാനം കൂടെ കിട്ടിയപ്പോൾ
കാർഷിക വൃത്തിയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടവൾ

മണ്ണെടുത്തത് 
ഒരു രാമണനും ഒരു ശീതയുടെയും ചാരിത്ര്യം നശിപ്പിച്ചിട്ടും ഇല്ല
ഒരു രാവനും ശീതയുടെ ചാരിത്ര്യം സംരക്ഷിച്ചിട്ടും ഇല്ല
ഒരു ശീതയുടെയും ചാരിത്ര്യം എവിടെയും പോറലേറ്റിട്ടുമില്ല
ചാരിത്ര്യം നശിപ്പിക്കുന്നതും പരിശോധിക്കുന്നതും സമൂഹമാണ്
ചാരിത്ര്യം നഷടപ്പെടുന്നതും ഇല്ലാത്തതും സമൂഹത്തിന് മാത്രമാണ്  

Comments

  1. ചാരിത്ര്യമില്ലാത്ത സമൂഹം

    അതെ.

    ReplyDelete
    Replies
    1. അജിത്ഭായ് വളരെ നന്ദി അഭിപ്രായ ഐക്യത്തിന്

      Delete
  2. ചാരിത്ര്യം നശിപ്പിക്കുന്നതും പരിശോധിക്കുന്നതും സമൂഹമാണ്
    ചാരിത്ര്യം നഷടപ്പെടുന്നതും ഇല്ലാത്തതും സമൂഹത്തിന് മാത്രമാണ്

    :)

    ReplyDelete
  3. മൂന്നുമിഷ്ടമായി ഭായ്. മൂന്നാമത്തേത് വളരെ, വളരെ..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി അഭിപ്രായത്തിനു ആശയ ഐക്യത്തിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!