Skip to main content

ദുർവ്യാഖ്യാനം

എന്താവണം
രാവനും രാമണനും ഒരമ്മപെറ്റ രണ്ടുമക്കൾ
ജനിച്ചപ്പോൾ  രണ്ടിനും എണ്ണാൻ തലകൾ പത്തു വീതം
അതിലൊരു തല രണ്ടുപേർക്കും ഇരട്ടയായിട്ടൊന്നുപോലെ
ആ തല ഒഴിച്ച് ഒമ്പതുതലയും മുറിക്കാൻ രാവൻ കാട്ടിൽപോയി
ഒന്നിനെയും നോവിക്കാതെ രാമണൻ തലകളും കൊണ്ട്  മങ്കയിൽപോയി
തലമുറിച്ചു രാവൻ  നേതാവായി, തലചുമന്ന രാമണൻ അങ്കത്തിൽ പോയി

ശീത 
കര്ഷക തൊഴിലാളികൾക്ക് ഒറ്റമകൾ
എന്ട്രന്സിൽ പ്രവേശനം നിഷേധിക്കപ്പെട്ടവൾ
ആതുര ശുശ്രൂഷയ്ക്ക് പഠിച്ചു ജയിച്ചവൾ
തൊഴിലിനായി വിദേശത്ത് പോകേണ്ടി വന്നവൾ
കണവനെ കൂടെ കൂട്ടുവാൻ വേണ്ടി ചാരിത്ര്യശുദ്ധിക്ക്
സ്വയം കണക്കുപറഞ്ഞവൾ കണവനെ അവസാനം കൂടെ കിട്ടിയപ്പോൾ
കാർഷിക വൃത്തിയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടവൾ

മണ്ണെടുത്തത് 
ഒരു രാമണനും ഒരു ശീതയുടെയും ചാരിത്ര്യം നശിപ്പിച്ചിട്ടും ഇല്ല
ഒരു രാവനും ശീതയുടെ ചാരിത്ര്യം സംരക്ഷിച്ചിട്ടും ഇല്ല
ഒരു ശീതയുടെയും ചാരിത്ര്യം എവിടെയും പോറലേറ്റിട്ടുമില്ല
ചാരിത്ര്യം നശിപ്പിക്കുന്നതും പരിശോധിക്കുന്നതും സമൂഹമാണ്
ചാരിത്ര്യം നഷടപ്പെടുന്നതും ഇല്ലാത്തതും സമൂഹത്തിന് മാത്രമാണ്  

Comments

  1. ചാരിത്ര്യമില്ലാത്ത സമൂഹം

    അതെ.

    ReplyDelete
    Replies
    1. അജിത്ഭായ് വളരെ നന്ദി അഭിപ്രായ ഐക്യത്തിന്

      Delete
  2. ചാരിത്ര്യം നശിപ്പിക്കുന്നതും പരിശോധിക്കുന്നതും സമൂഹമാണ്
    ചാരിത്ര്യം നഷടപ്പെടുന്നതും ഇല്ലാത്തതും സമൂഹത്തിന് മാത്രമാണ്

    :)

    ReplyDelete
  3. മൂന്നുമിഷ്ടമായി ഭായ്. മൂന്നാമത്തേത് വളരെ, വളരെ..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി അഭിപ്രായത്തിനു ആശയ ഐക്യത്തിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...