Skip to main content

ദുർവ്യാഖ്യാനം

എന്താവണം
രാവനും രാമണനും ഒരമ്മപെറ്റ രണ്ടുമക്കൾ
ജനിച്ചപ്പോൾ  രണ്ടിനും എണ്ണാൻ തലകൾ പത്തു വീതം
അതിലൊരു തല രണ്ടുപേർക്കും ഇരട്ടയായിട്ടൊന്നുപോലെ
ആ തല ഒഴിച്ച് ഒമ്പതുതലയും മുറിക്കാൻ രാവൻ കാട്ടിൽപോയി
ഒന്നിനെയും നോവിക്കാതെ രാമണൻ തലകളും കൊണ്ട്  മങ്കയിൽപോയി
തലമുറിച്ചു രാവൻ  നേതാവായി, തലചുമന്ന രാമണൻ അങ്കത്തിൽ പോയി

ശീത 
കര്ഷക തൊഴിലാളികൾക്ക് ഒറ്റമകൾ
എന്ട്രന്സിൽ പ്രവേശനം നിഷേധിക്കപ്പെട്ടവൾ
ആതുര ശുശ്രൂഷയ്ക്ക് പഠിച്ചു ജയിച്ചവൾ
തൊഴിലിനായി വിദേശത്ത് പോകേണ്ടി വന്നവൾ
കണവനെ കൂടെ കൂട്ടുവാൻ വേണ്ടി ചാരിത്ര്യശുദ്ധിക്ക്
സ്വയം കണക്കുപറഞ്ഞവൾ കണവനെ അവസാനം കൂടെ കിട്ടിയപ്പോൾ
കാർഷിക വൃത്തിയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടവൾ

മണ്ണെടുത്തത് 
ഒരു രാമണനും ഒരു ശീതയുടെയും ചാരിത്ര്യം നശിപ്പിച്ചിട്ടും ഇല്ല
ഒരു രാവനും ശീതയുടെ ചാരിത്ര്യം സംരക്ഷിച്ചിട്ടും ഇല്ല
ഒരു ശീതയുടെയും ചാരിത്ര്യം എവിടെയും പോറലേറ്റിട്ടുമില്ല
ചാരിത്ര്യം നശിപ്പിക്കുന്നതും പരിശോധിക്കുന്നതും സമൂഹമാണ്
ചാരിത്ര്യം നഷടപ്പെടുന്നതും ഇല്ലാത്തതും സമൂഹത്തിന് മാത്രമാണ്  

Comments

  1. ചാരിത്ര്യമില്ലാത്ത സമൂഹം

    അതെ.

    ReplyDelete
    Replies
    1. അജിത്ഭായ് വളരെ നന്ദി അഭിപ്രായ ഐക്യത്തിന്

      Delete
  2. ചാരിത്ര്യം നശിപ്പിക്കുന്നതും പരിശോധിക്കുന്നതും സമൂഹമാണ്
    ചാരിത്ര്യം നഷടപ്പെടുന്നതും ഇല്ലാത്തതും സമൂഹത്തിന് മാത്രമാണ്

    :)

    ReplyDelete
  3. മൂന്നുമിഷ്ടമായി ഭായ്. മൂന്നാമത്തേത് വളരെ, വളരെ..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി അഭിപ്രായത്തിനു ആശയ ഐക്യത്തിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...