Skip to main content

ഒരു മരത്തിന്റെ ലാസ്റ്റ് ടേക്ക്

ലൈറ്റ്സ്  ഓണ്‍ ....  സ്റ്റാർട്ട്‌ ക്യാമറ    

അന്നുമൊരു ഉച്ചപ്പാടിന്റെ തണൽ നോക്കി-
പ്രണയിക്കുവാൻ; ഇറങ്ങി നടന്നോരുമരം,
ഏറെ നടന്നിട്ടും തണലൊന്നും കാണാതെ-
വെയിലിന്നടിയിൽ നിന്ന് വിയർത്തു പൊള്ളിയാമരം!...സ്റ്റോറി ബോർഡ്‌


ഇളവേൽക്കുവാൻ കുനിഞ്ഞെടുത്ത പ്ലാസ്റ്റിക്‌ പോലും-
തട്ടിത്തെറിപ്പിച്ചു കടന്നുപോകുന്നു... വണ്ടികൾ..
എന്നിട്ടുംപോരാതെ.. എതിരെ വരുന്നു എറിഞ്ഞിട്ടു-
പോകുന്നു... മുന്നിൽ നാറുന്ന മറ്റുവീട്ടുമാലിന്യങ്ങൾ  ....... ട്രോളി ഷോട്ട്

ആക്ഷൻ

അവസാനമതാ പറന്നുപോകുന്നു.. ഒരു കറുത്തതണൽ-
ചിറകുവീശി,
കൂടെനടന്നു... മരവും
ഓടിപറന്നടുത്തെത്തുവാൻ...

ഇല്ല; കഴിയിന്നുമില്ല,
ആ കാക്കയുടെചിറകിന്റെ... അടുത്തെത്തുവാൻ..

ഗത്യന്തരമില്ലാതെ; ആദ്യം പിണങ്ങി! പിന്നെ; വാടിതളർന്നു!
കരിഞ്ഞു! അവസാനം കരിയിലയും ചുള്ളിയും
കമ്പുമായിഉണങ്ങി പിൻവാങ്ങി  മരം!!!  ........................ ക്രെയിൻ  ഷോട്ട്

മരം ഒരു ഡ്യുപ്പ് ആയിരുന്നു!

ആ ടേക്ക് ഓക്കേ ആയി.. പായ്ക്ക്അപ്പ്!

സെറ്റിട്ടു നിർമിച്ച പുഴ പിറുപിറുത്തു..... 'ഒഴുകിയത് വെറുതെ വേസ്റ്റ് ആയി!' 

Comments

  1. ആഹാ.. ഇതു കൊള്ളാമല്ലോ.എന്നാ ഇനി റിലീസ്.? ബ്ലോക്ക് ബസ്റ്റർ തന്നെയാവട്ടെ.

    വ്യത്യസ്തമായ അവതരണം ഭായ്.ഇഷ്ടമായി

    ഓണാശംസകൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഒഴിഞ്ഞ കസേരകളോട് തിക്കി തിരക്കി ഈ പരാജയപ്പെട്ട ബ്ലോഗിൽ ഇപ്പോഴും സന്ദർശിക്കുവാനും വളരെ നല്ല അഭിപ്രായം തന്നു പ്രോത്സാഹിപ്പിക്കുവാനും കാണിക്കുന്ന ഈ സുമനസിനു ഒത്തിരി നന്ദി അറിയിക്കുന്നു

      Delete
  2. വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനാ കുറിപ്പ് .നന്നായി

    ReplyDelete
  3. ന്യൂജനറേഷന്‍ ന്യൂ സ്റ്റോറി

    ReplyDelete
  4. നല്ല തിരക്കവിത..
    തിരക്കിട്ടെഴുതിയതെങ്കിലും സത്യത്തിന്റെ ദുർമുഖം നമ്മളെ നോക്കി പല്ലിളിക്കുന്നു..

    ReplyDelete
    Replies
    1. നിധീഷ് വായനക്ക് നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!