Skip to main content

ഒരു മരത്തിന്റെ ലാസ്റ്റ് ടേക്ക്

ലൈറ്റ്സ്  ഓണ്‍ ....  സ്റ്റാർട്ട്‌ ക്യാമറ    

അന്നുമൊരു ഉച്ചപ്പാടിന്റെ തണൽ നോക്കി-
പ്രണയിക്കുവാൻ; ഇറങ്ങി നടന്നോരുമരം,
ഏറെ നടന്നിട്ടും തണലൊന്നും കാണാതെ-
വെയിലിന്നടിയിൽ നിന്ന് വിയർത്തു പൊള്ളിയാമരം!...സ്റ്റോറി ബോർഡ്‌


ഇളവേൽക്കുവാൻ കുനിഞ്ഞെടുത്ത പ്ലാസ്റ്റിക്‌ പോലും-
തട്ടിത്തെറിപ്പിച്ചു കടന്നുപോകുന്നു... വണ്ടികൾ..
എന്നിട്ടുംപോരാതെ.. എതിരെ വരുന്നു എറിഞ്ഞിട്ടു-
പോകുന്നു... മുന്നിൽ നാറുന്ന മറ്റുവീട്ടുമാലിന്യങ്ങൾ  ....... ട്രോളി ഷോട്ട്

ആക്ഷൻ

അവസാനമതാ പറന്നുപോകുന്നു.. ഒരു കറുത്തതണൽ-
ചിറകുവീശി,
കൂടെനടന്നു... മരവും
ഓടിപറന്നടുത്തെത്തുവാൻ...

ഇല്ല; കഴിയിന്നുമില്ല,
ആ കാക്കയുടെചിറകിന്റെ... അടുത്തെത്തുവാൻ..

ഗത്യന്തരമില്ലാതെ; ആദ്യം പിണങ്ങി! പിന്നെ; വാടിതളർന്നു!
കരിഞ്ഞു! അവസാനം കരിയിലയും ചുള്ളിയും
കമ്പുമായിഉണങ്ങി പിൻവാങ്ങി  മരം!!!  ........................ ക്രെയിൻ  ഷോട്ട്

മരം ഒരു ഡ്യുപ്പ് ആയിരുന്നു!

ആ ടേക്ക് ഓക്കേ ആയി.. പായ്ക്ക്അപ്പ്!

സെറ്റിട്ടു നിർമിച്ച പുഴ പിറുപിറുത്തു..... 'ഒഴുകിയത് വെറുതെ വേസ്റ്റ് ആയി!' 

Comments

  1. ആഹാ.. ഇതു കൊള്ളാമല്ലോ.എന്നാ ഇനി റിലീസ്.? ബ്ലോക്ക് ബസ്റ്റർ തന്നെയാവട്ടെ.

    വ്യത്യസ്തമായ അവതരണം ഭായ്.ഇഷ്ടമായി

    ഓണാശംസകൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഒഴിഞ്ഞ കസേരകളോട് തിക്കി തിരക്കി ഈ പരാജയപ്പെട്ട ബ്ലോഗിൽ ഇപ്പോഴും സന്ദർശിക്കുവാനും വളരെ നല്ല അഭിപ്രായം തന്നു പ്രോത്സാഹിപ്പിക്കുവാനും കാണിക്കുന്ന ഈ സുമനസിനു ഒത്തിരി നന്ദി അറിയിക്കുന്നു

      Delete
  2. വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനാ കുറിപ്പ് .നന്നായി

    ReplyDelete
  3. ന്യൂജനറേഷന്‍ ന്യൂ സ്റ്റോറി

    ReplyDelete
  4. നല്ല തിരക്കവിത..
    തിരക്കിട്ടെഴുതിയതെങ്കിലും സത്യത്തിന്റെ ദുർമുഖം നമ്മളെ നോക്കി പല്ലിളിക്കുന്നു..

    ReplyDelete
    Replies
    1. നിധീഷ് വായനക്ക് നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...