Skip to main content

പൊട്ടന്റെ സങ്കടം

ഞാൻ പണ്ടും അങ്ങിനാ വല്ലപ്പോഴുമേ ഡീസെന്റ്‌ ആകൂ
ഡീസെന്റ്‌ ആയികഴിഞ്ഞാൽ ഞാൻ സുതാര്യനാ
ഒഴിഞ്ഞ ഗ്ലാസ്സുപോലെ, അപ്പോൾ ഞാൻ വെള്ളം അടിക്കില്ല
പക്ഷെ വെള്ളം അടിക്കാൻ ഗ്ലാസ്‌ കൊടുക്കും
പുകവലിക്കില്ല പക്ഷെ ലൈറ്റർ പോലെ തീ പകരും
അപ്പോൾ ഒരു ഫുള്ളിൽ എത്ര പെഗ്ഗ് ഉണ്ടാവും എന്ന് ഞാൻ നോക്കാറില്ല
ഒരു സിഗരെട്ടിൽ എത്ര പുക ഉണ്ടെന്നും
കാരണം അത്രയും മുഖങ്ങൾ അപ്പോൾ എനിക്ക് കാണും
അത്രയും മുഖങ്ങൾ എനിക്ക്ഭാരമാകും
ഓരോന്നിനെ ആയിട്ടു കൊന്നു കൊന്നു വരുമ്പോൾ ആൾക്കാര്പറയും അവൻ പൊട്ടനാ
അത് കേട്ടാൽ പിന്നെ അവിടെ നില്ക്കാൻ കഴിയില്ല എനിക്ക് വോട്ട് ചെയ്യാൻ മുട്ടും
വോട്ടിട്ട് കഴിഞ്ഞാൽ ഞാൻ വോട്ട് ഇടുന്നവർ തന്നെ ജയിക്കും. അത് പൊട്ടന്മാർക്കു കിട്ടിയ വരമാ
(അല്ലെങ്കിലും അങ്ങിനാ ഒരു പൊട്ടൻ ഒരു കുത്ത് ഒരു ദിവസം കുത്തിയാൽ അതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരാ അതും ചിലപ്പോൾ അഞ്ചു വർഷം വരെ അങ്ങ് സുഖിച്ചു അനുഭവിക്കാൻ യോഗം കാണും)
ജയിച്ചു കഴിഞ്ഞാൽ അവർ നന്നായി ഭരിക്കും. പൊട്ടൻ അതൊന്നും അറിയില്ല എട്ടു നാടും പോട്ടെ അവർ വീണ്ടും ഭരണ നേട്ടം എന്റെ കണ്ണിൽ കുത്തി പറയും...എനിക്ക് ഒന്നും മനസ്സിലാവില്ല അപ്പോൾ എനിക്ക് വിഷമം വരും ഞാൻ  പൊട്ടികരയും പിന്നെ അവിടെ നിക്കില്ല
ഞാൻ സമൂഹത്തിൽ പോയി മരിച്ചു വീഴും
പക്ഷെ അങ്ങിനെ അധികം കിടക്കാൻ കഴിയില്ല ബോർ അടിക്കും അത് കൊണ്ട് ഓണ്‍ലൈനിൽ ഞാൻ പുനർജനിക്കും
അവിടെ ലൈക്കിടും പ്രതികരിക്കും
അവിടെ എന്നെ പോലെ സമൂഹത്തിൽ മരിച്ച ഒരുപാടു പേരുണ്ടാവും ജീവനുണ്ടെന്നു കാണിക്കുവാൻ ഞങ്ങൾ ലൈറ്റ് ഇടും
ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല
ഞങ്ങൾക്ക് ഒന്നിനും സമയവും ഇല്ല, കാരണംഞങ്ങൾക്ക് ഓരോ നിമിഷവും വിലയേറിയാതാണ് ഞങ്ങൾക്ക്   ഓരോ നിമിഷവും  മരിക്കുവാനുള്ളത് മാത്രമാണ് 

Comments

  1. "ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
    ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല
    ഞങ്ങൾക്ക് ഒന്നിനും സമയവും ഇല്ല"
    ഈ അഭിപ്രായത്തോട് യോജിക്കാനാവുന്നില്ല. കഥ നന്നായി..................

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ
      യോജിക്കുവാൻ എനിക്കും ബുദ്ധിമുട്ടുള്ള കാര്യം ആണ് ഞാനും വിയോചിച്ചു കൊണ്ട് കഥയാക്കിയത്

      Delete
  2. നന്നായിരിക്കുന്നു.
    സമയമില്ല എന്ന് പറഞ്ഞു പലരും മറ്റുള്ളവരെ പൊട്ടന്മാർ ആക്കുന്നുണ്ട്‌.. .
    ശരിക്കും സമയം കിട്ടാത്തവർ ഉണ്ട് എന്നതും സത്യം - ശുദ്ധന്മാർ (പൊട്ടന്മാർ). അവരോ, ദുഷ്ടന്റെ
    ഫലം ചെയ്യുകയും ചെയ്യും. :)

    ReplyDelete
    Replies
    1. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്പാലത്തിലൂടെ അല്ലെ സമയം ഉള്ളവരുടെയും സമയം ഇല്ലാത്തവരുടെയും യാത്ര
      എല്ലാവര്ക്കും വേണ്ടുവോളം ജീവിക്കുവാൻ എങ്കിലും സമയം കിട്ടട്ടെ
      നന്ദി ഡോക്ടർ പിന്നെ പൊട്ടന്മാരെ കുറിച്ച് പറയുകയാണെങ്കിൽ വോട്ട് ചെയ്തു കഴിഞ്ഞാൽ അവരും ശുദ്ധരായി

      Delete
  3. പൊട്ടന്മാരുടെ ആഘോഷം ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴുമാണ്
    അപ്പോള്‍ അവരുടെ ചിന്ത അവര്‍ ചക്രവര്‍ത്തിമാരാണെന്നായിരിയ്ക്കും

    ReplyDelete
    Replies
    1. നന്ദി അജിത്ഭായ്
      ചില കസേര അത് കണ്ടു പിടിച്ചവരെ പറഞ്ഞാൽ മതി

      Delete
  4. ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
    ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല

    പക്ഷെ ഞാൻ ഒൺലൈനിൽ ഒരു ഉത്തമ പൗരൻ ആണ്. എല്ലാം നന്നായി നടക്കണമെന്നും ശരിയായി നടക്കണമെന്നും ആഗ്രഹിക്കുന്ന (ആഗ്രഹിക്കുക മാത്രം ചെയ്യുന്ന പൗരൻ)

    ReplyDelete
    Replies
    1. അതെ ആഗ്രഹം തന്നെ കാരണം കോഴിക്ക് പോലും മുട്ട ഇട്ടതിന്റെ പേരിൽ ജനനേന്ദ്രിയം ആരും കാണാതെ കൊണ്ട് നടക്കേണ്ട ഗതികേടാ. എറിഞ്ഞപ്പോൾ മുട്ട ചീമുട്ട ആയതു ഏറുകൊണ്ട ആളുടെ കുഴപ്പമോ എറിഞ്ഞ ആളിന്റെ കുഴപ്പമോ അല്ല പക്ഷെ കോഴിയുടെ കുഴപ്പം ആണല്ലോ അങ്ങിനെയും മെഡിക്കൽ റിപ്പോർട്ട്‌ വരാം ഭാവിയിൽ

      നന്ദി നിധീഷ്

      Delete
  5. വോട്ടിട്ട തിരിഞ്ഞുനടക്കുമ്പോള്‍ കസേരയില്‍ ഏറിയ യജമാനന്മാര്‍ പിന്നെ വോട്ടിട്ടവരെ പൊട്ടന്മാരാക്കും.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ സത്യമാണ് തങ്കപ്പൻ ചേട്ടാ
      ഇന്നലെ ഒരു മന്ത്രി പറഞ്ഞത് കേട്ടില്ലേ ഉള്ളിവില തക്കാളി വില കൂടിയത് ചോദിച്ചപ്പോൾ
      സര്ക്കാരിന് അതിന്റെ കച്ചവടം ഇല്ല കൂട്ടിയവരോടെ ചോദിയ്ക്കാൻ
      അത്ര മാത്രം നോക്കുകുത്തി ആയി ഭരണം മാറിയാൽ ജനം പിന്നെ എന്ത് ചെയ്യും നന്ദി തങ്കപ്പൻ ചേട്ടാ അഭിപ്രായം പങ്കു വച്ചതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...