Skip to main content

മഴത്തുള്ളിയിൽ ഒരു ശിൽപം

ഏതോ വിരസ ജിജ്ഞാസയിൽ
വരണ്ടുണങ്ങിയ കണ്ണുകളിൽ
എവിടുന്നോ ഒരു മഴ വന്നുപെയ്തു
അതിലൊരു തുള്ളി ശില്പമായി

കണ്ണുകൾ ഇമകൂപ്പി കണ്ടശില്പം
മനസ്സിൽ പ്രതിഷ്ഠ പോലുറച്ച ശിൽപം
മഴതുള്ളി കൊണ്ട് അലങ്കരിച്ച ശിൽപം
മഴത്തുള്ളിയിൽ കൊത്തിയ മൌനശിൽപം

കരളിന്റെ നിറമാണ് മേനിയാകെ
ആരും മോഹിക്കും പ്രണയകൂടം
മനം കവർന്നത് കണ്ണ് തന്നെ
ആയിരം കൃഷ്ണമണിയുള്ള കണ്ണ്

കാറ്റിനെ പുണരുന്ന അളകങ്ങളും
ഒരു രാത്രി നീളുന്ന മുടിയഴകും
വൈരം എഴുതിയ  മൂക്കൂത്തിയും
വച്ച് മറന്നപോൽകറുത്തപൊട്ടും

ചിരി എങ്ങോ പരതുന്ന അധരങ്ങളും
പുരുഷനെ കൂസാത്ത മെയ്യഴകും
എങ്ങും തറയ്ക്കാത്ത നോട്ടങ്ങളും
അപരിചിതരും  അടുക്കുന്ന മുഖഭാവവും

ചുംബനം ഇമകളിൽ വെച്ചുമാറി
ആലിംഗനം അധരങ്ങളാൽ കൈമാറി
നിമിഷങ്ങൾ മിടിപ്പുകൾ പോലെ എണ്ണി
നെടുവീർപ്പിൽ ഹൃദയങ്ങൾ അറുത്തുമാറ്റി
കാണുമ്പോൾ ഒരു കാഴ്ചയിൽ വീണലിയാൻ
വഴിയാത്ര തുടർന്ന മഴശില്പങ്ങൾ നാം 

Comments

  1. സൌന്ദര്യ ബിംബം, പ്രണയ ബിംബം - അതിന്റെ ശില്പചാരുത, കാവ്യചാരുത എല്ലാം മഴത്തുള്ളിയിലൂടെ.....
    നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും

      Delete
  2. മഴശില്പങ്ങള്‍ മനോഹരമായി

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിന് വലിയ പ്രോത്സാഹനത്തിന്

      Delete
  3. മഴത്തുള്ളിക്കുളിരുമായി ഈ കാവ്യശില്പം.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ആദ്യ അഭിപ്രായം പ്രോത്സാഹനം പോലെ ഇതും വിലപെട്ടതാണ് വളരെ നന്ദി

      Delete
  4. Replies
    1. കിയക്കുട്ടി വായനക്ക് അഭിപ്രായത്തിന് ആസ്വാദനത്തിനു നന്ദിയുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം