Skip to main content

മഴത്തുള്ളിയിൽ ഒരു ശിൽപം

ഏതോ വിരസ ജിജ്ഞാസയിൽ
വരണ്ടുണങ്ങിയ കണ്ണുകളിൽ
എവിടുന്നോ ഒരു മഴ വന്നുപെയ്തു
അതിലൊരു തുള്ളി ശില്പമായി

കണ്ണുകൾ ഇമകൂപ്പി കണ്ടശില്പം
മനസ്സിൽ പ്രതിഷ്ഠ പോലുറച്ച ശിൽപം
മഴതുള്ളി കൊണ്ട് അലങ്കരിച്ച ശിൽപം
മഴത്തുള്ളിയിൽ കൊത്തിയ മൌനശിൽപം

കരളിന്റെ നിറമാണ് മേനിയാകെ
ആരും മോഹിക്കും പ്രണയകൂടം
മനം കവർന്നത് കണ്ണ് തന്നെ
ആയിരം കൃഷ്ണമണിയുള്ള കണ്ണ്

കാറ്റിനെ പുണരുന്ന അളകങ്ങളും
ഒരു രാത്രി നീളുന്ന മുടിയഴകും
വൈരം എഴുതിയ  മൂക്കൂത്തിയും
വച്ച് മറന്നപോൽകറുത്തപൊട്ടും

ചിരി എങ്ങോ പരതുന്ന അധരങ്ങളും
പുരുഷനെ കൂസാത്ത മെയ്യഴകും
എങ്ങും തറയ്ക്കാത്ത നോട്ടങ്ങളും
അപരിചിതരും  അടുക്കുന്ന മുഖഭാവവും

ചുംബനം ഇമകളിൽ വെച്ചുമാറി
ആലിംഗനം അധരങ്ങളാൽ കൈമാറി
നിമിഷങ്ങൾ മിടിപ്പുകൾ പോലെ എണ്ണി
നെടുവീർപ്പിൽ ഹൃദയങ്ങൾ അറുത്തുമാറ്റി
കാണുമ്പോൾ ഒരു കാഴ്ചയിൽ വീണലിയാൻ
വഴിയാത്ര തുടർന്ന മഴശില്പങ്ങൾ നാം 

Comments

  1. സൌന്ദര്യ ബിംബം, പ്രണയ ബിംബം - അതിന്റെ ശില്പചാരുത, കാവ്യചാരുത എല്ലാം മഴത്തുള്ളിയിലൂടെ.....
    നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും

      Delete
  2. മഴശില്പങ്ങള്‍ മനോഹരമായി

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിന് വലിയ പ്രോത്സാഹനത്തിന്

      Delete
  3. മഴത്തുള്ളിക്കുളിരുമായി ഈ കാവ്യശില്പം.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ആദ്യ അഭിപ്രായം പ്രോത്സാഹനം പോലെ ഇതും വിലപെട്ടതാണ് വളരെ നന്ദി

      Delete
  4. Replies
    1. കിയക്കുട്ടി വായനക്ക് അഭിപ്രായത്തിന് ആസ്വാദനത്തിനു നന്ദിയുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഇലയും ജലവും സതീര്‍ത്ഥ്യപ്പെടുന്നു

ഇലയും ജലവും  ഒരുമിച്ചു പഠിച്ചതാണ്;  നാലാം ക്ലാസ്സിൽ.. ഇല പഠിച്ചു പഠിച്ചു  ഉയരത്തിലെത്തി ആലിലയായി.. മയിൽ‌പീലി വച്ച് കൃഷ്ണനായി. കുളക്കടവിൽ ചേല കട്ടില്ലെങ്കിലും ദാഹിച്ചു പഠിച്ചിട്ടും ദാരിദ്യം കൊണ്ട് ജലം എന്നും വേനലിൽ കുചേലൻ വേരിലൂടെ ഒരു നാൾ മരത്തിന്റെ മുകളിൽ ഓർമകളിൽ സതീര്‍ത്ഥ്യപ്പെടുമ്പോൾ അവിൽ നിറത്തിൽ പല നിലകളിൽ ഒരു ഇലനീല ജലമഴ!