Skip to main content

മഴത്തുള്ളിയിൽ ഒരു ശിൽപം

ഏതോ വിരസ ജിജ്ഞാസയിൽ
വരണ്ടുണങ്ങിയ കണ്ണുകളിൽ
എവിടുന്നോ ഒരു മഴ വന്നുപെയ്തു
അതിലൊരു തുള്ളി ശില്പമായി

കണ്ണുകൾ ഇമകൂപ്പി കണ്ടശില്പം
മനസ്സിൽ പ്രതിഷ്ഠ പോലുറച്ച ശിൽപം
മഴതുള്ളി കൊണ്ട് അലങ്കരിച്ച ശിൽപം
മഴത്തുള്ളിയിൽ കൊത്തിയ മൌനശിൽപം

കരളിന്റെ നിറമാണ് മേനിയാകെ
ആരും മോഹിക്കും പ്രണയകൂടം
മനം കവർന്നത് കണ്ണ് തന്നെ
ആയിരം കൃഷ്ണമണിയുള്ള കണ്ണ്

കാറ്റിനെ പുണരുന്ന അളകങ്ങളും
ഒരു രാത്രി നീളുന്ന മുടിയഴകും
വൈരം എഴുതിയ  മൂക്കൂത്തിയും
വച്ച് മറന്നപോൽകറുത്തപൊട്ടും

ചിരി എങ്ങോ പരതുന്ന അധരങ്ങളും
പുരുഷനെ കൂസാത്ത മെയ്യഴകും
എങ്ങും തറയ്ക്കാത്ത നോട്ടങ്ങളും
അപരിചിതരും  അടുക്കുന്ന മുഖഭാവവും

ചുംബനം ഇമകളിൽ വെച്ചുമാറി
ആലിംഗനം അധരങ്ങളാൽ കൈമാറി
നിമിഷങ്ങൾ മിടിപ്പുകൾ പോലെ എണ്ണി
നെടുവീർപ്പിൽ ഹൃദയങ്ങൾ അറുത്തുമാറ്റി
കാണുമ്പോൾ ഒരു കാഴ്ചയിൽ വീണലിയാൻ
വഴിയാത്ര തുടർന്ന മഴശില്പങ്ങൾ നാം 

Comments

  1. സൌന്ദര്യ ബിംബം, പ്രണയ ബിംബം - അതിന്റെ ശില്പചാരുത, കാവ്യചാരുത എല്ലാം മഴത്തുള്ളിയിലൂടെ.....
    നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും

      Delete
  2. മഴശില്പങ്ങള്‍ മനോഹരമായി

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിന് വലിയ പ്രോത്സാഹനത്തിന്

      Delete
  3. മഴത്തുള്ളിക്കുളിരുമായി ഈ കാവ്യശില്പം.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ആദ്യ അഭിപ്രായം പ്രോത്സാഹനം പോലെ ഇതും വിലപെട്ടതാണ് വളരെ നന്ദി

      Delete
  4. Replies
    1. കിയക്കുട്ടി വായനക്ക് അഭിപ്രായത്തിന് ആസ്വാദനത്തിനു നന്ദിയുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...