Skip to main content

മനുഷ്യൻ ഒരു അന്യഗൃഹജീവി

വേറെ ഏതോ ഗൃഹത്തിൽ നിന്നെന്നപോലെ;
വരുന്നുണ്ട് മനുഷ്യൻ ഭൂമികാണാൻ..
കാണുന്നു ഗർഭപാത്രം ഒരു വഴി എന്നപോലെ;
വന്നവഴി മറക്കുവാനെന്ന പോലെ 

ചിത്രങ്ങൾ എടുക്കാൻ എന്ന പോലെ
ഏന്തുന്നു ഓർമയും  ക്യാമറപോൽ
സഞ്ചാരി തന്നെ അവൻ ഭൂമിയാകേ
കാണുന്നു സുഖിക്കുന്നു തിരിച്ചുപോകാൻ
തങ്ങുന്ന ഇടങ്ങളിൽ എന്തും വലിച്ചെറിയും
കണ്ടഭൂമി പിന്നെ മലിനമാക്കും
രതി സുഖം നുകരാൻ വ്യഭിചരിക്കാൻ
കയറി ഇറങ്ങുന്നു വിവാഹത്തിലും 
കൊണ്ക്രീറ്റിൽ തന്നെ കോറിയിടും
പേരും വിലാസവും  വീടുവെച്ചും
കണ്ട ഭംഗി ഓർമയിൽ പകര്ത്തിവെച്ച് 
തങ്ങിയ ഭൂമി   വികൃതമാക്കി
മണ്ണും വെള്ളവും നാണയവും-
വായ്ക്കിരി   ഇട്ട കണ്ണുനീരും,
സാമ്പിളായി ശേഖരിച്ചു ഒന്നുമറിയാത്ത പോലെ-
വിദേശിയെ പോലെ ഒരു മടക്കയാത്ര.

Comments

  1. അതെ, മനുഷ്യൻ അന്യഗൃഹത്തിൽ നിന്ന് വരുന്നു, തിരിച്ചു പോകുന്നു. ഇതൊരു ഇടത്താവളം മാത്രം. ഇവിടെ വേണ്ടതും വേണ്ടാത്തതും ഒക്കെ ചെയ്തുകൂട്ടുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി നമസ്കാരവും

      Delete
  2. ഭാവന വളരെ ഗംഭീരം ഭായ്.ഇതു പരാജയപ്പെട്ട ബ്ലോഗാണെന്നു താങ്കൾ പറഞ്ഞാൽ സമ്മതിച്ചു തരാനല്പം വിഷമം.

    നർമ്മവും,ഓർമ്മപ്പെടുത്തലും,ജീവിതസത്യങ്ങളുമൊക്കെ ഭാവനയുടെ കരസ്പർശത്താൽ മാറ്റുള്ളതാക്കിയവതരിപ്പിച്ചിരിക്കുന്നു ഈ കവിതയിൽ.അഭിനന്ദനങ്ങൾ..

    സ്നേഹം നിറഞ്ഞ ഓണാശംസകൾ...





    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി നമസ്കാരം

      Delete
  3. ഈ ഭൂമിയ്ക്കന്യര്‍ മനുഷ്യര്‍

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി ഒപ്പം നമസ്കാരവും

      Delete
  4. ശരിയാണ് മനഷ്യൻ ഇന്ന് ഒരു അന്യ ഗ്രഹ ജീവിയെ പോലെയാണു ഭൂമിയെ നശിപ്പിക്കുന്നത്. തനിക്ക് ശേഷം ആരും ഇതിൽ ജീവിക്കേണ്ടതില്ല എന്ന് വിചാരത്തോടെ.....

    ReplyDelete
  5. എല്ലാം പിടിച്ചടക്കാന്‍ വന്നവരെപൊലെ....

    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...