Skip to main content

മനുഷ്യൻ ഒരു അന്യഗൃഹജീവി

വേറെ ഏതോ ഗൃഹത്തിൽ നിന്നെന്നപോലെ;
വരുന്നുണ്ട് മനുഷ്യൻ ഭൂമികാണാൻ..
കാണുന്നു ഗർഭപാത്രം ഒരു വഴി എന്നപോലെ;
വന്നവഴി മറക്കുവാനെന്ന പോലെ 

ചിത്രങ്ങൾ എടുക്കാൻ എന്ന പോലെ
ഏന്തുന്നു ഓർമയും  ക്യാമറപോൽ
സഞ്ചാരി തന്നെ അവൻ ഭൂമിയാകേ
കാണുന്നു സുഖിക്കുന്നു തിരിച്ചുപോകാൻ
തങ്ങുന്ന ഇടങ്ങളിൽ എന്തും വലിച്ചെറിയും
കണ്ടഭൂമി പിന്നെ മലിനമാക്കും
രതി സുഖം നുകരാൻ വ്യഭിചരിക്കാൻ
കയറി ഇറങ്ങുന്നു വിവാഹത്തിലും 
കൊണ്ക്രീറ്റിൽ തന്നെ കോറിയിടും
പേരും വിലാസവും  വീടുവെച്ചും
കണ്ട ഭംഗി ഓർമയിൽ പകര്ത്തിവെച്ച് 
തങ്ങിയ ഭൂമി   വികൃതമാക്കി
മണ്ണും വെള്ളവും നാണയവും-
വായ്ക്കിരി   ഇട്ട കണ്ണുനീരും,
സാമ്പിളായി ശേഖരിച്ചു ഒന്നുമറിയാത്ത പോലെ-
വിദേശിയെ പോലെ ഒരു മടക്കയാത്ര.

Comments

  1. അതെ, മനുഷ്യൻ അന്യഗൃഹത്തിൽ നിന്ന് വരുന്നു, തിരിച്ചു പോകുന്നു. ഇതൊരു ഇടത്താവളം മാത്രം. ഇവിടെ വേണ്ടതും വേണ്ടാത്തതും ഒക്കെ ചെയ്തുകൂട്ടുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി നമസ്കാരവും

      Delete
  2. ഭാവന വളരെ ഗംഭീരം ഭായ്.ഇതു പരാജയപ്പെട്ട ബ്ലോഗാണെന്നു താങ്കൾ പറഞ്ഞാൽ സമ്മതിച്ചു തരാനല്പം വിഷമം.

    നർമ്മവും,ഓർമ്മപ്പെടുത്തലും,ജീവിതസത്യങ്ങളുമൊക്കെ ഭാവനയുടെ കരസ്പർശത്താൽ മാറ്റുള്ളതാക്കിയവതരിപ്പിച്ചിരിക്കുന്നു ഈ കവിതയിൽ.അഭിനന്ദനങ്ങൾ..

    സ്നേഹം നിറഞ്ഞ ഓണാശംസകൾ...





    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി നമസ്കാരം

      Delete
  3. ഈ ഭൂമിയ്ക്കന്യര്‍ മനുഷ്യര്‍

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി ഒപ്പം നമസ്കാരവും

      Delete
  4. ശരിയാണ് മനഷ്യൻ ഇന്ന് ഒരു അന്യ ഗ്രഹ ജീവിയെ പോലെയാണു ഭൂമിയെ നശിപ്പിക്കുന്നത്. തനിക്ക് ശേഷം ആരും ഇതിൽ ജീവിക്കേണ്ടതില്ല എന്ന് വിചാരത്തോടെ.....

    ReplyDelete
  5. എല്ലാം പിടിച്ചടക്കാന്‍ വന്നവരെപൊലെ....

    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ