Skip to main content

മരുഭൂമി

വീട് കാടിന്റെ നടുക്കായിരുന്നു
വീടിന്റെ മുന്നിൽ പുഴയുണ്ടായിരുന്നു
പുഴയിൽ അഴകുള്ള വെള്ളമുണ്ടായിരുന്നു
പക്ഷെ വീട് പുതുക്കിപ്പണിയണമായിരുന്നു
അതിനു വീട് ഒരു മരുഭൂമിക്കു
എഴുതി കൊടുക്കണമായിരുന്നു

ഇന്ന് എനിക്ക് വീടുണ്ട്
മരുഭൂമി ഒന്ന് കടക്കണം അത്ര മാത്രം
മരുഭൂമിയിൽ നിറയെ മരങ്ങളുണ്ട്
അത് മണൽ കൊണ്ട് നിർമിച്ചതാണെന്ന് മാത്രം

കാടിനെ കുറിച്ച്പറയുവാൻ ഒന്നുമില്ലെങ്കിലും
മരുഭൂമിയെ കുറിച്ച് പറയുവാൻ എനിക്ക്ഏറെയുണ്ട്

അതിനെനിക്കു നൂറു നാക്കുമുണ്ട്
ഓരോ ചാക്കിനും നൂറു കിലോ ഭാരമുണ്ട് 
അത് ചുമക്കുവാൻ നട്ടെല്ല് വേറെയുണ്ട്
ആഘോഷിക്കുവാൻ ക്ലബ്ബുകൾ ഏറെ ഉണ്ട്
വർഷം മുഴുവൻ ആഘോഷമാണെന്ന് മാത്രം  
ആഴ്ചയിൽ ദിവസങ്ങൾ ഏഴുമുണ്ട്
പക്ഷെ സൂര്യാസ്തമയം ആഴ്ചയിൽ ഒരിക്കൽ മാത്രം 
സൂര്യൻ അധികം ഉദിക്കാറുമില്ല
അഥവാ ഉദിച്ചാൽ കാണാറുമില്ല
രാത്രിയിൽ മണിക്കൂറുകൾ മൂന്നു മാത്രം
ഉറങ്ങുന്നവർ മുതലാളികൾ എന്ന്മാത്രം  
ആറുമാസത്തെ ശമ്പളം ഒരുമിച്ചു കിട്ടാറുണ്ട് 
അത് വർഷത്തിൽ ഒരിക്കലാണെന്നു മാത്രം 
സ്നേഹം വിൽക്കാനിവിടെ കടകളുണ്ട് 
കാറ്റിലും ഇവിടെ സ്നേഹമുണ്ട് 

അതൊക്കെ ഇരിക്കട്ടെ എവിടെയാണീ മരുഭൂമി?

ഓ അതോ അത് സ്വർഗത്തിന്റെ തൊട്ടടുത്താണെന്നു മാത്രം 
സ്വർഗമോ?
ഉം സ്വർഗം.. 
അത് മരണത്തിന്റെ അപ്പുറത്താണെന്നു മാത്രം 
സ്വർഗം എന്നാൽ മരിച്ചാലും;
മരിക്കാൻ മടിക്കുന്ന മനുഷ്യൻ
പുലർത്തുന്ന
മരണ പ്രതീക്ഷയാണെന്നു മാത്രം!

Comments

  1. അതേ... എല്ലാവരും പ്രതീക്ഷിക്കുന്നു ആ സ്വര്‍ഗം...

    ReplyDelete
    Replies
    1. അഭിപ്രായം ഇഷ്ടായി നന്ദി യും
      പക്ഷെ ആ പൂതി മനസ്സില് ഇരിക്കട്ടെ ഞാൻ അങ്ങിനെ പ്രതീക്ഷിക്കുന്നില്ല ട്ടോ
      ഇനി സ്വര്ഗം എന്നെ പ്രതീക്ഷിക്കുന്നോ എന്ന് എനിക്കറിയില്ല എന്റെ ഈ ക്വാളിറ്റി വച്ച് അങ്ങിനെ സ്വര്ഗം പ്രതീക്ഷിച്ചാൽ പാവം ഈ ഞാൻ എന്ത് ചെയ്യാനാ
      ചുമ്മാ പറഞ്ഞതാ നന്ദി ഹബി

      Delete
  2. പൊള്ളുന്ന നിശ്വാസവും,
    സ്വര്‍ഗ്ഗമെന്ന സ്വപ്നവും.
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. സ്വര്ഗം ഒരു പ്രതീക്ഷ തന്നെ പലര്ക്കും ഒരു തുള്ളി കണ്ണീര പോലും ഇല്ലാതെ മരിക്കുവാൻ കഴിയുന്നത്‌ ആ പ്രതീക്ഷ കൊണ്ടാവും അല്ലെ ഭായ്
      നന്ദി ചേട്ടാ

      Delete
  3. Swargathekkaal
    Sundaramaanee
    Swapnam.....
    Aashamsakal

    ReplyDelete
    Replies
    1. ഡോക്ടറുടെ ഈ പഴയ മനോഹര ഗാനങ്ങളുടെ കളക്ഷൻ അതിന്റെ ഓര്മ സമ്മതിച്ചിരിക്കുന്നു
      നന്ദി ഡോക്ടർ

      Delete
  4. മണല്‍നഗരങ്ങളിലെ മണല്‍മരങ്ങള്‍

    ReplyDelete
    Replies
    1. അതെ പൊള്ളുന്ന സ്വര്ണം പതിച്ച ശീതീകരിച്ച മണൽ നഗരങ്ങൾ
      നന്ദി അജിത്‌ഭായ്

      Delete
  5. ചിലർ വിചാരിക്കും; ഈ മരുഭൂമിയൊരു നരകം തന്നെ.നാട് തന്നെ സ്വർഗ്ഗം.
    മറ്റു ചിലർ കരുതും; ഈ നാടിനെ വച്ചു നോക്കുമ്പോൾ മരുഭൂമിയൊരു സ്വർഗ്ഗം തന്നെ.

    ഇതെല്ലാം കേട്ട് സ്വർഗ്ഗം ചിരിക്കും.


    നല്ല കവിത ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സ്വര്ഗം നല്ലൊരു കോണ്‍സെപ്റ്റ് ആണ് നരകതോട് എല്ലാ അർത്ഥത്തിലും കിടപിടിക്കുന്നത് നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..