Skip to main content

മരുഭൂമി

വീട് കാടിന്റെ നടുക്കായിരുന്നു
വീടിന്റെ മുന്നിൽ പുഴയുണ്ടായിരുന്നു
പുഴയിൽ അഴകുള്ള വെള്ളമുണ്ടായിരുന്നു
പക്ഷെ വീട് പുതുക്കിപ്പണിയണമായിരുന്നു
അതിനു വീട് ഒരു മരുഭൂമിക്കു
എഴുതി കൊടുക്കണമായിരുന്നു

ഇന്ന് എനിക്ക് വീടുണ്ട്
മരുഭൂമി ഒന്ന് കടക്കണം അത്ര മാത്രം
മരുഭൂമിയിൽ നിറയെ മരങ്ങളുണ്ട്
അത് മണൽ കൊണ്ട് നിർമിച്ചതാണെന്ന് മാത്രം

കാടിനെ കുറിച്ച്പറയുവാൻ ഒന്നുമില്ലെങ്കിലും
മരുഭൂമിയെ കുറിച്ച് പറയുവാൻ എനിക്ക്ഏറെയുണ്ട്

അതിനെനിക്കു നൂറു നാക്കുമുണ്ട്
ഓരോ ചാക്കിനും നൂറു കിലോ ഭാരമുണ്ട് 
അത് ചുമക്കുവാൻ നട്ടെല്ല് വേറെയുണ്ട്
ആഘോഷിക്കുവാൻ ക്ലബ്ബുകൾ ഏറെ ഉണ്ട്
വർഷം മുഴുവൻ ആഘോഷമാണെന്ന് മാത്രം  
ആഴ്ചയിൽ ദിവസങ്ങൾ ഏഴുമുണ്ട്
പക്ഷെ സൂര്യാസ്തമയം ആഴ്ചയിൽ ഒരിക്കൽ മാത്രം 
സൂര്യൻ അധികം ഉദിക്കാറുമില്ല
അഥവാ ഉദിച്ചാൽ കാണാറുമില്ല
രാത്രിയിൽ മണിക്കൂറുകൾ മൂന്നു മാത്രം
ഉറങ്ങുന്നവർ മുതലാളികൾ എന്ന്മാത്രം  
ആറുമാസത്തെ ശമ്പളം ഒരുമിച്ചു കിട്ടാറുണ്ട് 
അത് വർഷത്തിൽ ഒരിക്കലാണെന്നു മാത്രം 
സ്നേഹം വിൽക്കാനിവിടെ കടകളുണ്ട് 
കാറ്റിലും ഇവിടെ സ്നേഹമുണ്ട് 

അതൊക്കെ ഇരിക്കട്ടെ എവിടെയാണീ മരുഭൂമി?

ഓ അതോ അത് സ്വർഗത്തിന്റെ തൊട്ടടുത്താണെന്നു മാത്രം 
സ്വർഗമോ?
ഉം സ്വർഗം.. 
അത് മരണത്തിന്റെ അപ്പുറത്താണെന്നു മാത്രം 
സ്വർഗം എന്നാൽ മരിച്ചാലും;
മരിക്കാൻ മടിക്കുന്ന മനുഷ്യൻ
പുലർത്തുന്ന
മരണ പ്രതീക്ഷയാണെന്നു മാത്രം!

Comments

  1. അതേ... എല്ലാവരും പ്രതീക്ഷിക്കുന്നു ആ സ്വര്‍ഗം...

    ReplyDelete
    Replies
    1. അഭിപ്രായം ഇഷ്ടായി നന്ദി യും
      പക്ഷെ ആ പൂതി മനസ്സില് ഇരിക്കട്ടെ ഞാൻ അങ്ങിനെ പ്രതീക്ഷിക്കുന്നില്ല ട്ടോ
      ഇനി സ്വര്ഗം എന്നെ പ്രതീക്ഷിക്കുന്നോ എന്ന് എനിക്കറിയില്ല എന്റെ ഈ ക്വാളിറ്റി വച്ച് അങ്ങിനെ സ്വര്ഗം പ്രതീക്ഷിച്ചാൽ പാവം ഈ ഞാൻ എന്ത് ചെയ്യാനാ
      ചുമ്മാ പറഞ്ഞതാ നന്ദി ഹബി

      Delete
  2. പൊള്ളുന്ന നിശ്വാസവും,
    സ്വര്‍ഗ്ഗമെന്ന സ്വപ്നവും.
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. സ്വര്ഗം ഒരു പ്രതീക്ഷ തന്നെ പലര്ക്കും ഒരു തുള്ളി കണ്ണീര പോലും ഇല്ലാതെ മരിക്കുവാൻ കഴിയുന്നത്‌ ആ പ്രതീക്ഷ കൊണ്ടാവും അല്ലെ ഭായ്
      നന്ദി ചേട്ടാ

      Delete
  3. Swargathekkaal
    Sundaramaanee
    Swapnam.....
    Aashamsakal

    ReplyDelete
    Replies
    1. ഡോക്ടറുടെ ഈ പഴയ മനോഹര ഗാനങ്ങളുടെ കളക്ഷൻ അതിന്റെ ഓര്മ സമ്മതിച്ചിരിക്കുന്നു
      നന്ദി ഡോക്ടർ

      Delete
  4. മണല്‍നഗരങ്ങളിലെ മണല്‍മരങ്ങള്‍

    ReplyDelete
    Replies
    1. അതെ പൊള്ളുന്ന സ്വര്ണം പതിച്ച ശീതീകരിച്ച മണൽ നഗരങ്ങൾ
      നന്ദി അജിത്‌ഭായ്

      Delete
  5. ചിലർ വിചാരിക്കും; ഈ മരുഭൂമിയൊരു നരകം തന്നെ.നാട് തന്നെ സ്വർഗ്ഗം.
    മറ്റു ചിലർ കരുതും; ഈ നാടിനെ വച്ചു നോക്കുമ്പോൾ മരുഭൂമിയൊരു സ്വർഗ്ഗം തന്നെ.

    ഇതെല്ലാം കേട്ട് സ്വർഗ്ഗം ചിരിക്കും.


    നല്ല കവിത ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സ്വര്ഗം നല്ലൊരു കോണ്‍സെപ്റ്റ് ആണ് നരകതോട് എല്ലാ അർത്ഥത്തിലും കിടപിടിക്കുന്നത് നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി