Skip to main content

വസ്ത്രമാഹാത്മ്യം ഉത്തരം

വസ്ത്രമാഹാത്മ്യം
ഒരു കൈകൊണ്ടു മറയ്ക്കാവുന്ന നാണമേ അവനു ഉണ്ടായിരുന്നുള്ളൂ
എന്നിട്ടും ഒരുടൽ നിറയെ അവൻ വസ്ത്രം ധരിച്ചു
എന്നിട്ട് വസ്ത്രത്തിന്റെ നാണം മറയ്ക്കാനാണ് അവൻ വിവാഹം കഴിച്ചത്
വിവാഹം തന്നെ അവനു ഒരു വസ്ത്രം ആയിരുന്നു
അത് പലപ്പോഴും അവനെ വിവസ്ത്രൻ ആക്കിയിരുന്നെങ്കിലും...

ഉടുത്തു കൊണ്ടിറങ്ങാൻ
നാണം മറയ്ക്കാൻ
കുളിര് മാറ്റാൻ
പ്രൌഡി കാണിക്കാൻ
അളവ് മാറ്റാൻ
എടുത്തിട്ട് അലക്കാൻ
വലിച്ചു കീറാൻ
വേണ്ടെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുവാനും
പുതിയതൊന്നു വാങ്ങുവാനും സൌകര്യമുള്ള വസ്ത്രം
പക്ഷെ....
അവസാനം വസ്ത്രം അവനെ കൊണ്ട് പോയീ
പിന്നെ ശരീരം മുഴുവൻ പുതപ്പിച്ചു
വസ്ത്രം മാനമുള്ള ദേഹത്ത് മാത്രമേ കിടക്കൂ എന്ന് മാത്രം അറിയാതിരുന്ന അവനെ
അവന്റെ മാനം പോയപ്പോൾ വസ്ത്രം അവനെ കൊണ്ടങ്ങു പോയി കഴുത്തിൽ ഒരു ചെറിയ കുരുക്കിട്ടു ...
അത് വസ്ത്രം തിരിച്ചു അവന്റെ കഴുത്തിൽ കെട്ടിയ ഒരു ചെറിയ താലി മാത്രം  ആയിരുന്നു എന്ന് അവൻ അറിഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു ആ കുരുക്ക് അവന്റെ കഴുത്തിൽ മുറുകിയിരുന്നു


ഉത്തരം
സ്വയം അന്ധനാണെന്നറിഞ്ഞിട്ടും അന്ധതയിൽ വിശ്വസിക്കുന്ന അന്ധവിശ്വാസിക്കും
അന്ധനല്ലാതിരുന്നിട്ടും തന്നെ പോലും വിശ്വസിക്കാത്ത ദൈവവിശ്വാസിക്കും
ചിന്തിക്കുന്നത് സ്വന്തം തലമാത്രം എന്ന് വാദിക്കുന്ന  യുക്തിവാദിക്കും
എത്രചിന്തിച്ചാലും വലുതാകാത്ത തലയേക്കാൾ
കഴിക്കുംതോറും വലുതാകുന്ന വയർ തന്നെ ഉത്തരം

Comments

  1. വയറിനെ മറയ്ക്കാന്‍ ഒരു വസ്ത്രം
    വയര്‍ നിറയ്ക്കാനും വസ്ത്രം ഒരു ആയുധം

    ഇതിനിടയില്‍ തലയ്ക്കെന്തുകാര്യം?

    ReplyDelete
    Replies
    1. ശരിയാണ് അജിത്ഭായ് നട്ടെല്ല് പോയാൽ മനുഷ്യനും ഒരു കൊച്ചു വസ്ത്രം തന്നെ
      നന്ദി അജിത്ഭായ്

      Delete
  2. എത്രചിന്തിച്ചാലും വലുതാകാത്ത തലയേക്കാൾ
    കഴിക്കുംതോറും വലുതാകുന്ന വയർ തന്നെ ഉത്തരം
    :)

    ReplyDelete
  3. തല പെരുക്കുമ്പോഴും വയറെരിയുമ്പോഴും കുരുക്കുകള്‍ വീഴുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ കുരുക്ക് മുറുകുന്ന മനുഷ്യൻ
      ആശംസകൾക്കും വായനക്കും ചേട്ടന് നന്ദിപൂർവ്വം

      Delete
  4. സുഹൃത്തേ ..ഇതുവരെ ഉള്ള എഴുത്തുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ...ഇതാണ് "വസ്ത്രമാഹാത്മ്യം."
    എഴുത്ത് ഇപ്പോൾ കൂടുതൽ ഭംഗിയായി മാറുന്നുണ്ട്.....

    ReplyDelete
    Replies
    1. ഇനിയും എഴുത്ത് നന്നാക്കുവാൻ ഈ വാക്കുകൾ മനസ്സിൽ സൂക്ഷിക്കും നന്ദി സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...