Skip to main content

വസ്ത്രമാഹാത്മ്യം ഉത്തരം

വസ്ത്രമാഹാത്മ്യം
ഒരു കൈകൊണ്ടു മറയ്ക്കാവുന്ന നാണമേ അവനു ഉണ്ടായിരുന്നുള്ളൂ
എന്നിട്ടും ഒരുടൽ നിറയെ അവൻ വസ്ത്രം ധരിച്ചു
എന്നിട്ട് വസ്ത്രത്തിന്റെ നാണം മറയ്ക്കാനാണ് അവൻ വിവാഹം കഴിച്ചത്
വിവാഹം തന്നെ അവനു ഒരു വസ്ത്രം ആയിരുന്നു
അത് പലപ്പോഴും അവനെ വിവസ്ത്രൻ ആക്കിയിരുന്നെങ്കിലും...

ഉടുത്തു കൊണ്ടിറങ്ങാൻ
നാണം മറയ്ക്കാൻ
കുളിര് മാറ്റാൻ
പ്രൌഡി കാണിക്കാൻ
അളവ് മാറ്റാൻ
എടുത്തിട്ട് അലക്കാൻ
വലിച്ചു കീറാൻ
വേണ്ടെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുവാനും
പുതിയതൊന്നു വാങ്ങുവാനും സൌകര്യമുള്ള വസ്ത്രം
പക്ഷെ....
അവസാനം വസ്ത്രം അവനെ കൊണ്ട് പോയീ
പിന്നെ ശരീരം മുഴുവൻ പുതപ്പിച്ചു
വസ്ത്രം മാനമുള്ള ദേഹത്ത് മാത്രമേ കിടക്കൂ എന്ന് മാത്രം അറിയാതിരുന്ന അവനെ
അവന്റെ മാനം പോയപ്പോൾ വസ്ത്രം അവനെ കൊണ്ടങ്ങു പോയി കഴുത്തിൽ ഒരു ചെറിയ കുരുക്കിട്ടു ...
അത് വസ്ത്രം തിരിച്ചു അവന്റെ കഴുത്തിൽ കെട്ടിയ ഒരു ചെറിയ താലി മാത്രം  ആയിരുന്നു എന്ന് അവൻ അറിഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു ആ കുരുക്ക് അവന്റെ കഴുത്തിൽ മുറുകിയിരുന്നു


ഉത്തരം
സ്വയം അന്ധനാണെന്നറിഞ്ഞിട്ടും അന്ധതയിൽ വിശ്വസിക്കുന്ന അന്ധവിശ്വാസിക്കും
അന്ധനല്ലാതിരുന്നിട്ടും തന്നെ പോലും വിശ്വസിക്കാത്ത ദൈവവിശ്വാസിക്കും
ചിന്തിക്കുന്നത് സ്വന്തം തലമാത്രം എന്ന് വാദിക്കുന്ന  യുക്തിവാദിക്കും
എത്രചിന്തിച്ചാലും വലുതാകാത്ത തലയേക്കാൾ
കഴിക്കുംതോറും വലുതാകുന്ന വയർ തന്നെ ഉത്തരം

Comments

  1. വയറിനെ മറയ്ക്കാന്‍ ഒരു വസ്ത്രം
    വയര്‍ നിറയ്ക്കാനും വസ്ത്രം ഒരു ആയുധം

    ഇതിനിടയില്‍ തലയ്ക്കെന്തുകാര്യം?

    ReplyDelete
    Replies
    1. ശരിയാണ് അജിത്ഭായ് നട്ടെല്ല് പോയാൽ മനുഷ്യനും ഒരു കൊച്ചു വസ്ത്രം തന്നെ
      നന്ദി അജിത്ഭായ്

      Delete
  2. എത്രചിന്തിച്ചാലും വലുതാകാത്ത തലയേക്കാൾ
    കഴിക്കുംതോറും വലുതാകുന്ന വയർ തന്നെ ഉത്തരം
    :)

    ReplyDelete
  3. തല പെരുക്കുമ്പോഴും വയറെരിയുമ്പോഴും കുരുക്കുകള്‍ വീഴുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ കുരുക്ക് മുറുകുന്ന മനുഷ്യൻ
      ആശംസകൾക്കും വായനക്കും ചേട്ടന് നന്ദിപൂർവ്വം

      Delete
  4. സുഹൃത്തേ ..ഇതുവരെ ഉള്ള എഴുത്തുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ...ഇതാണ് "വസ്ത്രമാഹാത്മ്യം."
    എഴുത്ത് ഇപ്പോൾ കൂടുതൽ ഭംഗിയായി മാറുന്നുണ്ട്.....

    ReplyDelete
    Replies
    1. ഇനിയും എഴുത്ത് നന്നാക്കുവാൻ ഈ വാക്കുകൾ മനസ്സിൽ സൂക്ഷിക്കും നന്ദി സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...