Skip to main content

കടുക്മണി കഥകൾ


ഒന്നാം കണ്ണ് 
കണ്ണായാലും നിറഞ്ഞു കഴിഞ്ഞാൽ
പ്രസവിക്കും കണ്ണീരു കുഞ്ഞുങ്ങളെ പോലെ
അതിലും ഉണ്ടാകും ആനന്ദാശ്രുക്കൾ
ജാരന്റെ കുഞ്ഞിനെ പോലെ

കണ്ണ്‍ രണ്ടു
കണ്ണിന്റെ ഡി എൻ എ പരിശോധിച്ചാൽ
സൂര്യൻ കുടുങ്ങിയേക്കാം
രാത്രിയിൽ മുങ്ങുന്നതിന്റെ
രഹസ്യം പുറത്തു വന്നേക്കാം

തേങ്ങ കണ്ണ്
ഓരോ മുറിവിനും കണ്ണിനെ പോലെ ഇമ ഉണ്ടാകാറുണ്ട്
ഒന്ന് പൂട്ടി അടക്കുവാൻ വേണ്ടി മാത്രം തുറക്കുന്നവ

കണ്ണ് കണ്ടിട്ടില്ലാത്തത്
ഇന്നലെയും അവൾ വന്നിരുന്നു
മുഖം തരാതെ സംസാരിക്കുന്ന പെണ്‍കുട്ടി
അല്ലെങ്കിലും സുഖത്തിനു ഒരു മുഖത്തിന്റെ
ആവശ്യമില്ലെന്ന് പറഞ്ഞതും
മുഖം പലർക്കുംഒരു ദു:ഖമാണെന്നും
പറഞ്ഞു പൊട്ടി ചിരിച്ചതും
ഒരു നഖം മാത്രമായിരുന്നല്ലോ
എന്നോ കുട്ടെക്സ് ഇട്ടു മുഖം പോലെ കൊണ്ട് നടന്നു
പിന്നെ വെട്ടികളഞ്ഞ നഖം 

Comments

  1. Replies
    1. കണ്ണുതെറ്റിയാൽ പ്രശ്നമാണ് ഡോക്ടർ കുഴപ്പക്കാരൻ തന്നെ ഈ കണ്ണ് നന്ദി ഡോക്ടർ

      Delete
  2. എന്താണുദ്ദേശിച്ചതെന്ന് അത്രയ്ക്കങ്ങ് പിടികിട്ടിയില്ല

    ReplyDelete
    Replies
    1. അജിത്ഭായ് ഇമ്പോസിഷൻ എഴുതേണ്ടതാണ് കണക്കിന്
      ഇപ്പൊ ഇത് മലയാളം ക്ലാസ്സ്‌ ആയതു കൊണ്ട് സാരമില്ല
      ചുമ്മാ അജിത്ഭായ് കണ്ണിന്റെ ചില വികൃതികൾ അത്രേ ഉദ്യേശിച്ചത്‌
      നന്ദി അജിത്ഭായ് ഓണാശംസകളും അജിത്ഭായ്

      Delete
  3. കൊള്ളാം...
    കണ്ണൂനീർ പ്രസവം ആനന്ദാശ്രു ജാരൻ കുഞ്ഞ്

    ReplyDelete
    Replies
    1. നന്ദി നിധീഷ് അഭിപ്രായത്തിനു നന്ദി

      Delete
  4. കണ്ണിന്റെ സുഖപ്രസവം നടക്കണമെങ്കില്‍ രണ്ടു തുള്ളി ഐ ഡ്രോപ്സ് കൂടെ ഒഴിച്ചോളൂ.
    ആശംസകള്‍

    ReplyDelete
    Replies
    1. കണ്ണിൽ എണ്ണ ഒഴിക്കണം എന്നാ പഴചോല്ല് ഇനി ഇപ്പൊ teardrop എങ്കിൽ teardrop വേദന ഇല്ലാതിരിക്കട്ടെ
      നന്ദി അക്ക

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം