Skip to main content

മഞ്ഞു പൂവിട്ട പുലരി

എവിടെയോ കണ്ടു കൊതിച്ചൊരുപൂവ്
ഹൃദയത്തിലിന്ന്  വിരിഞ്ഞപോലെ
അന്നതിൽ കാണാതിരുന്നവൈരങ്ങളും
ഇന്നതിൽ പറ്റിപിടിച്ചപോലെ
ഒരിലപോലും അനക്കാതെ   കാറ്റും
പെട്ടെന്നെവിടുന്നോ  വീശുംപോലെ
മൂക്കൂത്തിപോലെ തിളങ്ങുന്നവൈരം
പെട്ടെന്ന് മഞ്ഞായി അടർന്നപോലെ
പൂവിന്റെഭംഗിയും മണവും  നുകർന്നത്‌
പുണ്യാഹതീർത്ഥമായി മാറുംപോലെ
ജലപാനം ചെയ്യാതിരുന്നൊരുശംഖു
നോമ്പ്തുറക്കാൻ കൊതിച്ചപോലെ
ഒരു തുള്ളിമഞ്ഞിന്റെ കുളിരുംമണവും
ഓംകാരംശംഖിൽ  നിറച്ചപോലെ
നിർവൃതി നിറഞ്ഞുകവിഞ്ഞശംഖ്
ഓംകാരനാദം മുഴക്കുംപോലെ
ഓംകാരംകേട്ട് ഉണർന്നകടൽ
ശംഖിനെ വാരിപുണരുംപോലെ
വാരിപുണർന്നു കണ്ണ്തുറക്കുമ്പോൾ
പുതിയൊരുപുലരി പൂവ്പോലെ  

Comments

  1. പുതിയൊരു പുലരി
    പുതിയ കവിതയും!

    ReplyDelete
    Replies
    1. അജിത്‌ഭായ് വളരെ നന്ദി എന്നും നല്ല ദിനവും നല്ല പുലരിയും പുലരട്ടെ

      Delete
  2. ഒരു പൂവ്‌ മനസ്സില്‍ വിരിഞ്ഞിട്ടുണ്ട്
    അതിന്റെയൊരു പൂക്കാലം പോലെ

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് ഈശ്വരകാരുണ്യം എന്ന പൂവ് എല്ലാവർക്കും കാണുവാൻ കഴിയട്ടെ അറിയുവാൻ കഴിയട്ടെ നന്ദി സ്നേഹം

      Delete
  3. പൂക്കാലം വന്നു, പൂക്കാലം...
    നനായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പൂന്തോട്ടം കാണാനും ജീവിക്കുന്നിടം പൂന്തോട്ടം പോലെ പരിപാലിക്കുവാനും സർവ ശക്തൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ നന്ദി ആശംസകളും

      Delete
  4. ആത്മാവിൽ മുട്ടി വിളിച്ചതു പോലെ
    സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ


    നല്ലൊരു കവിത.ഇഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്മകൾ നല്ല കവിതകൾ നല്ല പാട്ടുകൾ നല്ല വാർത്തകൾ നല്ല വാക്കുകൾ നല്ല കാഴ്ചകൾ നല്ല അറിവുകൾ ജീവിതം നന്നായി ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ സൌഗന്ധികം നന്ദി ശുഭദിനം

      Delete
  5. ഓംകാരംകേട്ട് ഉണർന്ന
    പുതിയൊരുപുലരി ................

    ReplyDelete
    Replies
    1. നന്ദി സുഹൃത്ത്‌ ശുഭദിനം നേരുന്നു ആശംസകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!