Skip to main content

മഞ്ഞു പൂവിട്ട പുലരി

എവിടെയോ കണ്ടു കൊതിച്ചൊരുപൂവ്
ഹൃദയത്തിലിന്ന്  വിരിഞ്ഞപോലെ
അന്നതിൽ കാണാതിരുന്നവൈരങ്ങളും
ഇന്നതിൽ പറ്റിപിടിച്ചപോലെ
ഒരിലപോലും അനക്കാതെ   കാറ്റും
പെട്ടെന്നെവിടുന്നോ  വീശുംപോലെ
മൂക്കൂത്തിപോലെ തിളങ്ങുന്നവൈരം
പെട്ടെന്ന് മഞ്ഞായി അടർന്നപോലെ
പൂവിന്റെഭംഗിയും മണവും  നുകർന്നത്‌
പുണ്യാഹതീർത്ഥമായി മാറുംപോലെ
ജലപാനം ചെയ്യാതിരുന്നൊരുശംഖു
നോമ്പ്തുറക്കാൻ കൊതിച്ചപോലെ
ഒരു തുള്ളിമഞ്ഞിന്റെ കുളിരുംമണവും
ഓംകാരംശംഖിൽ  നിറച്ചപോലെ
നിർവൃതി നിറഞ്ഞുകവിഞ്ഞശംഖ്
ഓംകാരനാദം മുഴക്കുംപോലെ
ഓംകാരംകേട്ട് ഉണർന്നകടൽ
ശംഖിനെ വാരിപുണരുംപോലെ
വാരിപുണർന്നു കണ്ണ്തുറക്കുമ്പോൾ
പുതിയൊരുപുലരി പൂവ്പോലെ  

Comments

  1. പുതിയൊരു പുലരി
    പുതിയ കവിതയും!

    ReplyDelete
    Replies
    1. അജിത്‌ഭായ് വളരെ നന്ദി എന്നും നല്ല ദിനവും നല്ല പുലരിയും പുലരട്ടെ

      Delete
  2. ഒരു പൂവ്‌ മനസ്സില്‍ വിരിഞ്ഞിട്ടുണ്ട്
    അതിന്റെയൊരു പൂക്കാലം പോലെ

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് ഈശ്വരകാരുണ്യം എന്ന പൂവ് എല്ലാവർക്കും കാണുവാൻ കഴിയട്ടെ അറിയുവാൻ കഴിയട്ടെ നന്ദി സ്നേഹം

      Delete
  3. പൂക്കാലം വന്നു, പൂക്കാലം...
    നനായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പൂന്തോട്ടം കാണാനും ജീവിക്കുന്നിടം പൂന്തോട്ടം പോലെ പരിപാലിക്കുവാനും സർവ ശക്തൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ നന്ദി ആശംസകളും

      Delete
  4. ആത്മാവിൽ മുട്ടി വിളിച്ചതു പോലെ
    സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ


    നല്ലൊരു കവിത.ഇഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്മകൾ നല്ല കവിതകൾ നല്ല പാട്ടുകൾ നല്ല വാർത്തകൾ നല്ല വാക്കുകൾ നല്ല കാഴ്ചകൾ നല്ല അറിവുകൾ ജീവിതം നന്നായി ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ സൌഗന്ധികം നന്ദി ശുഭദിനം

      Delete
  5. ഓംകാരംകേട്ട് ഉണർന്ന
    പുതിയൊരുപുലരി ................

    ReplyDelete
    Replies
    1. നന്ദി സുഹൃത്ത്‌ ശുഭദിനം നേരുന്നു ആശംസകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന