Skip to main content

മഞ്ഞു പൂവിട്ട പുലരി

എവിടെയോ കണ്ടു കൊതിച്ചൊരുപൂവ്
ഹൃദയത്തിലിന്ന്  വിരിഞ്ഞപോലെ
അന്നതിൽ കാണാതിരുന്നവൈരങ്ങളും
ഇന്നതിൽ പറ്റിപിടിച്ചപോലെ
ഒരിലപോലും അനക്കാതെ   കാറ്റും
പെട്ടെന്നെവിടുന്നോ  വീശുംപോലെ
മൂക്കൂത്തിപോലെ തിളങ്ങുന്നവൈരം
പെട്ടെന്ന് മഞ്ഞായി അടർന്നപോലെ
പൂവിന്റെഭംഗിയും മണവും  നുകർന്നത്‌
പുണ്യാഹതീർത്ഥമായി മാറുംപോലെ
ജലപാനം ചെയ്യാതിരുന്നൊരുശംഖു
നോമ്പ്തുറക്കാൻ കൊതിച്ചപോലെ
ഒരു തുള്ളിമഞ്ഞിന്റെ കുളിരുംമണവും
ഓംകാരംശംഖിൽ  നിറച്ചപോലെ
നിർവൃതി നിറഞ്ഞുകവിഞ്ഞശംഖ്
ഓംകാരനാദം മുഴക്കുംപോലെ
ഓംകാരംകേട്ട് ഉണർന്നകടൽ
ശംഖിനെ വാരിപുണരുംപോലെ
വാരിപുണർന്നു കണ്ണ്തുറക്കുമ്പോൾ
പുതിയൊരുപുലരി പൂവ്പോലെ  

Comments

  1. പുതിയൊരു പുലരി
    പുതിയ കവിതയും!

    ReplyDelete
    Replies
    1. അജിത്‌ഭായ് വളരെ നന്ദി എന്നും നല്ല ദിനവും നല്ല പുലരിയും പുലരട്ടെ

      Delete
  2. ഒരു പൂവ്‌ മനസ്സില്‍ വിരിഞ്ഞിട്ടുണ്ട്
    അതിന്റെയൊരു പൂക്കാലം പോലെ

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് ഈശ്വരകാരുണ്യം എന്ന പൂവ് എല്ലാവർക്കും കാണുവാൻ കഴിയട്ടെ അറിയുവാൻ കഴിയട്ടെ നന്ദി സ്നേഹം

      Delete
  3. പൂക്കാലം വന്നു, പൂക്കാലം...
    നനായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പൂന്തോട്ടം കാണാനും ജീവിക്കുന്നിടം പൂന്തോട്ടം പോലെ പരിപാലിക്കുവാനും സർവ ശക്തൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ നന്ദി ആശംസകളും

      Delete
  4. ആത്മാവിൽ മുട്ടി വിളിച്ചതു പോലെ
    സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ


    നല്ലൊരു കവിത.ഇഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്മകൾ നല്ല കവിതകൾ നല്ല പാട്ടുകൾ നല്ല വാർത്തകൾ നല്ല വാക്കുകൾ നല്ല കാഴ്ചകൾ നല്ല അറിവുകൾ ജീവിതം നന്നായി ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ സൌഗന്ധികം നന്ദി ശുഭദിനം

      Delete
  5. ഓംകാരംകേട്ട് ഉണർന്ന
    പുതിയൊരുപുലരി ................

    ReplyDelete
    Replies
    1. നന്ദി സുഹൃത്ത്‌ ശുഭദിനം നേരുന്നു ആശംസകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...