Skip to main content

മഞ്ഞു പൂവിട്ട പുലരി

എവിടെയോ കണ്ടു കൊതിച്ചൊരുപൂവ്
ഹൃദയത്തിലിന്ന്  വിരിഞ്ഞപോലെ
അന്നതിൽ കാണാതിരുന്നവൈരങ്ങളും
ഇന്നതിൽ പറ്റിപിടിച്ചപോലെ
ഒരിലപോലും അനക്കാതെ   കാറ്റും
പെട്ടെന്നെവിടുന്നോ  വീശുംപോലെ
മൂക്കൂത്തിപോലെ തിളങ്ങുന്നവൈരം
പെട്ടെന്ന് മഞ്ഞായി അടർന്നപോലെ
പൂവിന്റെഭംഗിയും മണവും  നുകർന്നത്‌
പുണ്യാഹതീർത്ഥമായി മാറുംപോലെ
ജലപാനം ചെയ്യാതിരുന്നൊരുശംഖു
നോമ്പ്തുറക്കാൻ കൊതിച്ചപോലെ
ഒരു തുള്ളിമഞ്ഞിന്റെ കുളിരുംമണവും
ഓംകാരംശംഖിൽ  നിറച്ചപോലെ
നിർവൃതി നിറഞ്ഞുകവിഞ്ഞശംഖ്
ഓംകാരനാദം മുഴക്കുംപോലെ
ഓംകാരംകേട്ട് ഉണർന്നകടൽ
ശംഖിനെ വാരിപുണരുംപോലെ
വാരിപുണർന്നു കണ്ണ്തുറക്കുമ്പോൾ
പുതിയൊരുപുലരി പൂവ്പോലെ  

Comments

  1. പുതിയൊരു പുലരി
    പുതിയ കവിതയും!

    ReplyDelete
    Replies
    1. അജിത്‌ഭായ് വളരെ നന്ദി എന്നും നല്ല ദിനവും നല്ല പുലരിയും പുലരട്ടെ

      Delete
  2. ഒരു പൂവ്‌ മനസ്സില്‍ വിരിഞ്ഞിട്ടുണ്ട്
    അതിന്റെയൊരു പൂക്കാലം പോലെ

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് ഈശ്വരകാരുണ്യം എന്ന പൂവ് എല്ലാവർക്കും കാണുവാൻ കഴിയട്ടെ അറിയുവാൻ കഴിയട്ടെ നന്ദി സ്നേഹം

      Delete
  3. പൂക്കാലം വന്നു, പൂക്കാലം...
    നനായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പൂന്തോട്ടം കാണാനും ജീവിക്കുന്നിടം പൂന്തോട്ടം പോലെ പരിപാലിക്കുവാനും സർവ ശക്തൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ നന്ദി ആശംസകളും

      Delete
  4. ആത്മാവിൽ മുട്ടി വിളിച്ചതു പോലെ
    സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ


    നല്ലൊരു കവിത.ഇഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്മകൾ നല്ല കവിതകൾ നല്ല പാട്ടുകൾ നല്ല വാർത്തകൾ നല്ല വാക്കുകൾ നല്ല കാഴ്ചകൾ നല്ല അറിവുകൾ ജീവിതം നന്നായി ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ സൌഗന്ധികം നന്ദി ശുഭദിനം

      Delete
  5. ഓംകാരംകേട്ട് ഉണർന്ന
    പുതിയൊരുപുലരി ................

    ReplyDelete
    Replies
    1. നന്ദി സുഹൃത്ത്‌ ശുഭദിനം നേരുന്നു ആശംസകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..