Skip to main content

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ
തളർന്നു കിടന്ന അധരത്തിൽ
കുറച്ചൊരു ലാളന കൂടുതൽ
പകർന്നു നൽകിയ പരിഭവത്തിൽ

രാവേറെ ചെന്നിട്ടും ഉറങ്ങാതെ
പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ
നിശ്വാസത്താരാട്ട് പാടി മെല്ലെ
ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം

അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി
ഏതോ അധികാരം ഉറപ്പിക്കുവാൻ
മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു
അമാവാസി നിറമുള്ള മുടിയഴക്

ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി
അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ
പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ
എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം

ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ
കീറി മെല്ലെ പരിശോധിക്കുമ്പോൾ
കണ്ടു ഹൃദയത്തിൽ മിടിക്കുന്ന
മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

Comments

  1. ഹൃദയഭാരം - വല്ലാത്തൊരു ഭാരം തന്നെ.
    ആശംസകൾ.
    ഭാരം എന്ന എന്റെ കവിത നോക്കുമല്ലോ:
    http://drpmalankot0.blogspot.com/2013/04/blog-post_5.html

    ReplyDelete
    Replies
    1. ഡോക്ടർ വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു
      ഡോക്ടറുടെ കവിത ഞാൻ വായിച്ചിരുന്നു വളരെ ഇഷ്ടപ്പെട്ടിരുന്നു അത് ഞാൻ കുറിക്കുകയും ചെയ്തിരുന്നു.

      Delete
  2. ഭാരത്തിനൊരു ലാളിത്യമുണ്ടല്ലോ മാഷെ.
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
    Replies
    1. ഏട്ടാ വളരെ സന്തോഷം ഈ അഭിപ്രായത്തിനു നന്ദിയും

      Delete
  3. യാതൊരു ഭാരവും ഭാരമായിത്തോന്നാത്ത ചില സന്ദര്‍ഭങ്ങളുണ്ട്

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ആ ഭാരം കണ്ടെത്തുവാൻ നെഞ്ചിഴ
    കീറി മെല്ലെ പരിശോധിക്കുമ്പോൾ



    എന്നിൽ ഞാൻ നിന്നെ കണ്ടു...

    നല്ല കവിത ഭായ്

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഹോ ഈ ഹൃദയത്തിന്റെ ഒരു കാര്യം
      നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന