Skip to main content

അഭിനവകവി ഭഗീരഥൻ


അഭിനവഭഗീരഥൻ
നവഭഗീരഥൻ കസേരയിൽ തപസ്സു ചെയ്തു
വിദേശ മൂലധനഗംഗാപ്രവാഹമായി
വിദേശ ഗംഗയെ ജഡയിലേറ്റി
തലയൊന്നു കുനിച്ചു മൌനകണ്ഠനായി

കടല് കടഞ്ഞു കൂടംകുളവുമാക്കി
കടൽ സമ്പത്ത്പലയിടത്തും തുറന്നു കൊടുത്ത്‌
വിദേശട്രോളെറുകൊണ്ട് ഇസ്തിരിയിട്ടു
കല്ക്കരി തോണ്ടി കൈകൊണ്ടു പല്ല് തേച്ചു
ഓ ഒരു പച്ചപരിഷ്കാരി!


അഭിനവകവി
എഴുതിയ കവിതകളാൽ അളക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട കൈകളാൽ കല്ലെറിയപ്പെട്ടു
തലേക്കെട്ട് കെട്ടി നാവടക്കപ്പെട്ടു
എഴുതിയ കവിതകളിൽ അടക്കപ്പെട്ടു
പാവം!  സമർത്ഥനായ ഉദ്യോഗസ്ഥൻ..

Comments

  1. ഒരു നാണയത്തിന്റെ രണ്ടു വശം

    ReplyDelete
  2. അഭിനവ ഭഗവാന്മാരും അഭിനവഭക്തശിരോമണികളും....
    എന്തുചെയ്യേണ്ടൂ നമ്മള്‍...
    ഈശ്വരാ രക്ഷതു!
    ആശംസകള്‍

    ReplyDelete
    Replies
    1. ഗതികെട്ടവർ എന്തും ചെയ്യും പട്ടിണി പാവങ്ങൾ ചെയ്യുമ്പോൾ മനസിലാക്കാം പക്ഷെ പണക്കാരും സമൂഹത്തില സ്ഥാനമാനങ്ങളും വഹിക്കുന്നവർ അധികാരി വർഗ്ഗവും പരസ്യമായി ഇത്തരക്കാരെ സംരക്ഷിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട് നന്ദി ചേട്ടാ

      Delete
  3. ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

    ReplyDelete
    Replies
    1. കേൾക്കാൻ ആ പേരെങ്കിലും ബാക്കിവച്ചാൽ കൊള്ളാമായിരുന്നു അജിത്ഭായ്

      Delete
  4. athu kollaam, nava bhageerathante thapas videsha mooladhana gangaa pravaahaththinaai.

    abhinava kaviyute thapas comment ganga pravaahaththinu

    ReplyDelete
    Replies
    1. നിധീഷ് ഈ നല്ല വായനക്ക് വളരെ വളരെ നന്ദി

      Delete
  5. Abhinavam, abhinavamayam!
    Aashamsakal.

    ReplyDelete
  6. എഴുത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചു -
    കൂടുതല്‍ വഴിയെ -

    ReplyDelete
    Replies
    1. മേനോന്സാബ് വളരെ നന്ദി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു

      Delete
  7. എഴുത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചു -
    കൂടുതല്‍ വഴിയെ -

    ReplyDelete
  8. കാളകൂടം കടഞ്ഞെടുക്കുന്നവർ.

    നല്ല കവിത ഭായ്

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. അമൃത് ഭുജിച്ചു കാളകൂടം ജനങ്ങളുടെ തലയിലേക്കൊഴിക്കുന്നവർ നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...