Skip to main content

അഭിനവകവി ഭഗീരഥൻ


അഭിനവഭഗീരഥൻ
നവഭഗീരഥൻ കസേരയിൽ തപസ്സു ചെയ്തു
വിദേശ മൂലധനഗംഗാപ്രവാഹമായി
വിദേശ ഗംഗയെ ജഡയിലേറ്റി
തലയൊന്നു കുനിച്ചു മൌനകണ്ഠനായി

കടല് കടഞ്ഞു കൂടംകുളവുമാക്കി
കടൽ സമ്പത്ത്പലയിടത്തും തുറന്നു കൊടുത്ത്‌
വിദേശട്രോളെറുകൊണ്ട് ഇസ്തിരിയിട്ടു
കല്ക്കരി തോണ്ടി കൈകൊണ്ടു പല്ല് തേച്ചു
ഓ ഒരു പച്ചപരിഷ്കാരി!


അഭിനവകവി
എഴുതിയ കവിതകളാൽ അളക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട കൈകളാൽ കല്ലെറിയപ്പെട്ടു
തലേക്കെട്ട് കെട്ടി നാവടക്കപ്പെട്ടു
എഴുതിയ കവിതകളിൽ അടക്കപ്പെട്ടു
പാവം!  സമർത്ഥനായ ഉദ്യോഗസ്ഥൻ..

Comments

  1. ഒരു നാണയത്തിന്റെ രണ്ടു വശം

    ReplyDelete
  2. അഭിനവ ഭഗവാന്മാരും അഭിനവഭക്തശിരോമണികളും....
    എന്തുചെയ്യേണ്ടൂ നമ്മള്‍...
    ഈശ്വരാ രക്ഷതു!
    ആശംസകള്‍

    ReplyDelete
    Replies
    1. ഗതികെട്ടവർ എന്തും ചെയ്യും പട്ടിണി പാവങ്ങൾ ചെയ്യുമ്പോൾ മനസിലാക്കാം പക്ഷെ പണക്കാരും സമൂഹത്തില സ്ഥാനമാനങ്ങളും വഹിക്കുന്നവർ അധികാരി വർഗ്ഗവും പരസ്യമായി ഇത്തരക്കാരെ സംരക്ഷിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട് നന്ദി ചേട്ടാ

      Delete
  3. ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

    ReplyDelete
    Replies
    1. കേൾക്കാൻ ആ പേരെങ്കിലും ബാക്കിവച്ചാൽ കൊള്ളാമായിരുന്നു അജിത്ഭായ്

      Delete
  4. athu kollaam, nava bhageerathante thapas videsha mooladhana gangaa pravaahaththinaai.

    abhinava kaviyute thapas comment ganga pravaahaththinu

    ReplyDelete
    Replies
    1. നിധീഷ് ഈ നല്ല വായനക്ക് വളരെ വളരെ നന്ദി

      Delete
  5. Abhinavam, abhinavamayam!
    Aashamsakal.

    ReplyDelete
  6. എഴുത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചു -
    കൂടുതല്‍ വഴിയെ -

    ReplyDelete
    Replies
    1. മേനോന്സാബ് വളരെ നന്ദി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു

      Delete
  7. എഴുത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചു -
    കൂടുതല്‍ വഴിയെ -

    ReplyDelete
  8. കാളകൂടം കടഞ്ഞെടുക്കുന്നവർ.

    നല്ല കവിത ഭായ്

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. അമൃത് ഭുജിച്ചു കാളകൂടം ജനങ്ങളുടെ തലയിലേക്കൊഴിക്കുന്നവർ നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...