Skip to main content

സ്നേഹം

ഒരക്ഷരത്തിൽ അമ്മയൂറുന്നു
ആ അക്ഷരം ആദ്യാക്ഷരം  "അ" എന്നറിയുന്നു
ലോകത്തിലാദ്യം   അമ്മ എന്നറിയുന്നു
അങ്ങിനെ ഒരുനാക്ക്‌ ജനിച്ചകുഞ്ഞുവളരുന്നു

ഒരുവിരലിൽ അച്ഛനറിയുന്നു
നിവർന്നവിരലിൽ ബലമറിയുന്നു
അച്ഛനെന്നാൽ സുരക്ഷയെന്നറിയുന്നു
അങ്ങിനെ രണ്ടുകാലുകൾ നടക്കാൻപഠിക്കുന്നു

ഒരുകഥയിൽ അമ്മൂമ്മമണക്കുന്നു
കുഞ്ഞിത്തല തലയണസുഖമറിയുന്നു
അമ്മൂമ്മയെന്നാൽ അറിവെന്നറിയുന്നു
അങ്ങിനെ ഒരുതല  തലച്ചോറുണ്ടുവളരുന്നു

ഒരുവിളിയിൽ സ്നേഹമറിയുന്നു
ഇരുകരങ്ങളിൽ എടുത്തുയർത്തുന്നു
പേര് വിളിക്കുമ്പോൾ മാമാനെന്നറിയുന്നു
അങ്ങിനെ എനിക്കൊരുപേരുണ്ടെന്നറിയുന്നു

ഒരു പാത്രത്തിൽ സ്നേഹം കഴിക്കുന്നു
അതിനിടയിലാരോ കയ്യിട്ടുവാരുന്നു
കൈപിടിച്ചപ്പോൾ അനുജത്തിരക്തമറിയുന്നു
അങ്ങിനെ ഗർഭപാത്രംപോലും ഒന്നെന്നറിയുന്നു 

Comments

  1. സ്നേഹപാരാവാരത്തില്‍ നാം

    ReplyDelete
    Replies
    1. അജിത്ഭായ് സ്നേഹത്തോടെ നന്ദി

      Delete
  2. നല്ല രചന. അതെ, അങ്ങിനെ ''സ്നേഹം'' അറിയുന്നു.

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹം അറിയാനും കൊടുക്കാനും കഴിയട്ടെ
      സ്നേഹത്തോടെ നന്ദിയും അറിയിക്കട്ടെ

      Delete
  3. അമ്മയെന്നറ്ക്ഷരം സ്നെഹമെന്നറിഞ്ഞ നാൾ...............

    അതൊരു തിരിച്ചറിവ് തന്നെ ഒരു കുട്ടിയുടെ ജീവിതത്തിൽ

    ReplyDelete
    Replies
    1. നിധീഷ് ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ ഇവിടെ എഴുത്തിന്റെ ഭാഗ്യം നന്ദി

      Delete
  4. തുടക്കമങ്ങനെ....ഒടുക്കം?അമ്മയെയും അച്ഛനെയും രക്തബന്ധങ്ങളെയും മറക്കുന്ന "പുതിയ"ലോകത്ത് പഴയ മൂല്യങ്ങള്‍ തിരിച്ചു പിടിക്കേണ്ടി വരുന്നു.ആശംസകള്‍ !!

    ReplyDelete
    Replies
    1. മൊഹമ്മദ്‌ ഭായ് താങ്കളുടെ കയ്യൊപ്പ് ഒരു അനുഗ്രഹം ആയി കാണുന്നു
      വളരെ സന്തോഷം നല്ല ഒരു വിശകലനത്തിന് നന്മയിലെക്കാവട്ടെ എല്ലാവരുടെയും ഓരോ ദിവസങ്ങൾ

      Delete
  5. സ്നേഹത്തിൻ ഋതുഭേദങ്ങൾ.നിറഭേദങ്ങൾ.!

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന ഈ പ്രോത്സാഹനം നല്ല അഭിപ്രായം എല്ലാത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...