Skip to main content

സ്നേഹം

ഒരക്ഷരത്തിൽ അമ്മയൂറുന്നു
ആ അക്ഷരം ആദ്യാക്ഷരം  "അ" എന്നറിയുന്നു
ലോകത്തിലാദ്യം   അമ്മ എന്നറിയുന്നു
അങ്ങിനെ ഒരുനാക്ക്‌ ജനിച്ചകുഞ്ഞുവളരുന്നു

ഒരുവിരലിൽ അച്ഛനറിയുന്നു
നിവർന്നവിരലിൽ ബലമറിയുന്നു
അച്ഛനെന്നാൽ സുരക്ഷയെന്നറിയുന്നു
അങ്ങിനെ രണ്ടുകാലുകൾ നടക്കാൻപഠിക്കുന്നു

ഒരുകഥയിൽ അമ്മൂമ്മമണക്കുന്നു
കുഞ്ഞിത്തല തലയണസുഖമറിയുന്നു
അമ്മൂമ്മയെന്നാൽ അറിവെന്നറിയുന്നു
അങ്ങിനെ ഒരുതല  തലച്ചോറുണ്ടുവളരുന്നു

ഒരുവിളിയിൽ സ്നേഹമറിയുന്നു
ഇരുകരങ്ങളിൽ എടുത്തുയർത്തുന്നു
പേര് വിളിക്കുമ്പോൾ മാമാനെന്നറിയുന്നു
അങ്ങിനെ എനിക്കൊരുപേരുണ്ടെന്നറിയുന്നു

ഒരു പാത്രത്തിൽ സ്നേഹം കഴിക്കുന്നു
അതിനിടയിലാരോ കയ്യിട്ടുവാരുന്നു
കൈപിടിച്ചപ്പോൾ അനുജത്തിരക്തമറിയുന്നു
അങ്ങിനെ ഗർഭപാത്രംപോലും ഒന്നെന്നറിയുന്നു 

Comments

  1. സ്നേഹപാരാവാരത്തില്‍ നാം

    ReplyDelete
    Replies
    1. അജിത്ഭായ് സ്നേഹത്തോടെ നന്ദി

      Delete
  2. നല്ല രചന. അതെ, അങ്ങിനെ ''സ്നേഹം'' അറിയുന്നു.

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹം അറിയാനും കൊടുക്കാനും കഴിയട്ടെ
      സ്നേഹത്തോടെ നന്ദിയും അറിയിക്കട്ടെ

      Delete
  3. അമ്മയെന്നറ്ക്ഷരം സ്നെഹമെന്നറിഞ്ഞ നാൾ...............

    അതൊരു തിരിച്ചറിവ് തന്നെ ഒരു കുട്ടിയുടെ ജീവിതത്തിൽ

    ReplyDelete
    Replies
    1. നിധീഷ് ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ ഇവിടെ എഴുത്തിന്റെ ഭാഗ്യം നന്ദി

      Delete
  4. തുടക്കമങ്ങനെ....ഒടുക്കം?അമ്മയെയും അച്ഛനെയും രക്തബന്ധങ്ങളെയും മറക്കുന്ന "പുതിയ"ലോകത്ത് പഴയ മൂല്യങ്ങള്‍ തിരിച്ചു പിടിക്കേണ്ടി വരുന്നു.ആശംസകള്‍ !!

    ReplyDelete
    Replies
    1. മൊഹമ്മദ്‌ ഭായ് താങ്കളുടെ കയ്യൊപ്പ് ഒരു അനുഗ്രഹം ആയി കാണുന്നു
      വളരെ സന്തോഷം നല്ല ഒരു വിശകലനത്തിന് നന്മയിലെക്കാവട്ടെ എല്ലാവരുടെയും ഓരോ ദിവസങ്ങൾ

      Delete
  5. സ്നേഹത്തിൻ ഋതുഭേദങ്ങൾ.നിറഭേദങ്ങൾ.!

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന ഈ പ്രോത്സാഹനം നല്ല അഭിപ്രായം എല്ലാത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത

കൂട്ടത്തിലിരിയ്ക്കുമ്പോൾ നിരന്തരമായ അവഗണന ആവശ്യപ്പെടുകയും അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിയ്ക്കുവാനാവാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തിരിയ്ക്കുന്ന ഒരാളും, കഴിഞ്ഞ മാസത്തിലെ ഒരു തീയതിയും. അങ്ങിനെ ഒറ്റയ്ക്കിരിക്കണം, അവഗണിക്കപ്പെടണം, എന്ന് തോന്നിയിട്ടാവണം; വിജനമായ പാർക്കിൽ ചെന്ന് ഒരാൾ തനിച്ചിരിയ്ക്കുന്നത് പോലെ കലണ്ടറിൽ നിന്നും ഇറങ്ങിവന്ന് ഒരു തീയതി അയാളുടെ അരികിലിരിയ്ക്കുന്നു. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പൊടുന്നനെ വിജനമായ ഒരിടമാകുന്ന അയാൾ കാറ്റടിയ്ക്കുമ്പോൾ ഇളകുന്ന കലണ്ടറിൽ ഒഴിഞ്ഞുകിടക്കുന്ന ആ തീയതിയുടെ കള്ളി അവിടെ ഏതെങ്കിലും കൂടില്ലാത്ത കിളി ചേക്കേറുമോ, കൂടു കൂട്ടുമോ; എന്ന ഭയം പുതിയ മാസമാവുന്നു ആ മാസത്തിൽ തീയതിയാവാനുള്ള ഒരു സാധ്യത തള്ളിക്കളയാനാവാത്ത വിധം അയാളുടെ ജീവിതമാവുന്നു കൈയ്യിലാകെയുള്ളത് മണ്ണിന്റെ ഒരിത്തിരി വിത്താണ് വിരലുകൾ കിളിർത്തുവന്നത് ഉടയോന്റെ നെഞ്ച് നടാൻ നിമിഷങ്ങളെണ്ണി കാത്തുവെച്ചത് കവിത എന്നത് അവഗണിക്കപ്പെടുവാനുള്ള എഴുത്തപേക്ഷയാവുന്നിടത്ത്, അവഗണന ഒരു തീയതിയാവണം അണയ്ക്കുവാനാവാത്ത വിധം ഏത് നിമിഷവും തീ പ