Skip to main content

സ്നേഹം

ഒരക്ഷരത്തിൽ അമ്മയൂറുന്നു
ആ അക്ഷരം ആദ്യാക്ഷരം  "അ" എന്നറിയുന്നു
ലോകത്തിലാദ്യം   അമ്മ എന്നറിയുന്നു
അങ്ങിനെ ഒരുനാക്ക്‌ ജനിച്ചകുഞ്ഞുവളരുന്നു

ഒരുവിരലിൽ അച്ഛനറിയുന്നു
നിവർന്നവിരലിൽ ബലമറിയുന്നു
അച്ഛനെന്നാൽ സുരക്ഷയെന്നറിയുന്നു
അങ്ങിനെ രണ്ടുകാലുകൾ നടക്കാൻപഠിക്കുന്നു

ഒരുകഥയിൽ അമ്മൂമ്മമണക്കുന്നു
കുഞ്ഞിത്തല തലയണസുഖമറിയുന്നു
അമ്മൂമ്മയെന്നാൽ അറിവെന്നറിയുന്നു
അങ്ങിനെ ഒരുതല  തലച്ചോറുണ്ടുവളരുന്നു

ഒരുവിളിയിൽ സ്നേഹമറിയുന്നു
ഇരുകരങ്ങളിൽ എടുത്തുയർത്തുന്നു
പേര് വിളിക്കുമ്പോൾ മാമാനെന്നറിയുന്നു
അങ്ങിനെ എനിക്കൊരുപേരുണ്ടെന്നറിയുന്നു

ഒരു പാത്രത്തിൽ സ്നേഹം കഴിക്കുന്നു
അതിനിടയിലാരോ കയ്യിട്ടുവാരുന്നു
കൈപിടിച്ചപ്പോൾ അനുജത്തിരക്തമറിയുന്നു
അങ്ങിനെ ഗർഭപാത്രംപോലും ഒന്നെന്നറിയുന്നു 

Comments

  1. സ്നേഹപാരാവാരത്തില്‍ നാം

    ReplyDelete
    Replies
    1. അജിത്ഭായ് സ്നേഹത്തോടെ നന്ദി

      Delete
  2. നല്ല രചന. അതെ, അങ്ങിനെ ''സ്നേഹം'' അറിയുന്നു.

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹം അറിയാനും കൊടുക്കാനും കഴിയട്ടെ
      സ്നേഹത്തോടെ നന്ദിയും അറിയിക്കട്ടെ

      Delete
  3. അമ്മയെന്നറ്ക്ഷരം സ്നെഹമെന്നറിഞ്ഞ നാൾ...............

    അതൊരു തിരിച്ചറിവ് തന്നെ ഒരു കുട്ടിയുടെ ജീവിതത്തിൽ

    ReplyDelete
    Replies
    1. നിധീഷ് ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ ഇവിടെ എഴുത്തിന്റെ ഭാഗ്യം നന്ദി

      Delete
  4. തുടക്കമങ്ങനെ....ഒടുക്കം?അമ്മയെയും അച്ഛനെയും രക്തബന്ധങ്ങളെയും മറക്കുന്ന "പുതിയ"ലോകത്ത് പഴയ മൂല്യങ്ങള്‍ തിരിച്ചു പിടിക്കേണ്ടി വരുന്നു.ആശംസകള്‍ !!

    ReplyDelete
    Replies
    1. മൊഹമ്മദ്‌ ഭായ് താങ്കളുടെ കയ്യൊപ്പ് ഒരു അനുഗ്രഹം ആയി കാണുന്നു
      വളരെ സന്തോഷം നല്ല ഒരു വിശകലനത്തിന് നന്മയിലെക്കാവട്ടെ എല്ലാവരുടെയും ഓരോ ദിവസങ്ങൾ

      Delete
  5. സ്നേഹത്തിൻ ഋതുഭേദങ്ങൾ.നിറഭേദങ്ങൾ.!

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന ഈ പ്രോത്സാഹനം നല്ല അഭിപ്രായം എല്ലാത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി