Skip to main content

സ്നേഹം

ഒരക്ഷരത്തിൽ അമ്മയൂറുന്നു
ആ അക്ഷരം ആദ്യാക്ഷരം  "അ" എന്നറിയുന്നു
ലോകത്തിലാദ്യം   അമ്മ എന്നറിയുന്നു
അങ്ങിനെ ഒരുനാക്ക്‌ ജനിച്ചകുഞ്ഞുവളരുന്നു

ഒരുവിരലിൽ അച്ഛനറിയുന്നു
നിവർന്നവിരലിൽ ബലമറിയുന്നു
അച്ഛനെന്നാൽ സുരക്ഷയെന്നറിയുന്നു
അങ്ങിനെ രണ്ടുകാലുകൾ നടക്കാൻപഠിക്കുന്നു

ഒരുകഥയിൽ അമ്മൂമ്മമണക്കുന്നു
കുഞ്ഞിത്തല തലയണസുഖമറിയുന്നു
അമ്മൂമ്മയെന്നാൽ അറിവെന്നറിയുന്നു
അങ്ങിനെ ഒരുതല  തലച്ചോറുണ്ടുവളരുന്നു

ഒരുവിളിയിൽ സ്നേഹമറിയുന്നു
ഇരുകരങ്ങളിൽ എടുത്തുയർത്തുന്നു
പേര് വിളിക്കുമ്പോൾ മാമാനെന്നറിയുന്നു
അങ്ങിനെ എനിക്കൊരുപേരുണ്ടെന്നറിയുന്നു

ഒരു പാത്രത്തിൽ സ്നേഹം കഴിക്കുന്നു
അതിനിടയിലാരോ കയ്യിട്ടുവാരുന്നു
കൈപിടിച്ചപ്പോൾ അനുജത്തിരക്തമറിയുന്നു
അങ്ങിനെ ഗർഭപാത്രംപോലും ഒന്നെന്നറിയുന്നു 

Comments

  1. സ്നേഹപാരാവാരത്തില്‍ നാം

    ReplyDelete
    Replies
    1. അജിത്ഭായ് സ്നേഹത്തോടെ നന്ദി

      Delete
  2. നല്ല രചന. അതെ, അങ്ങിനെ ''സ്നേഹം'' അറിയുന്നു.

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹം അറിയാനും കൊടുക്കാനും കഴിയട്ടെ
      സ്നേഹത്തോടെ നന്ദിയും അറിയിക്കട്ടെ

      Delete
  3. അമ്മയെന്നറ്ക്ഷരം സ്നെഹമെന്നറിഞ്ഞ നാൾ...............

    അതൊരു തിരിച്ചറിവ് തന്നെ ഒരു കുട്ടിയുടെ ജീവിതത്തിൽ

    ReplyDelete
    Replies
    1. നിധീഷ് ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ ഇവിടെ എഴുത്തിന്റെ ഭാഗ്യം നന്ദി

      Delete
  4. തുടക്കമങ്ങനെ....ഒടുക്കം?അമ്മയെയും അച്ഛനെയും രക്തബന്ധങ്ങളെയും മറക്കുന്ന "പുതിയ"ലോകത്ത് പഴയ മൂല്യങ്ങള്‍ തിരിച്ചു പിടിക്കേണ്ടി വരുന്നു.ആശംസകള്‍ !!

    ReplyDelete
    Replies
    1. മൊഹമ്മദ്‌ ഭായ് താങ്കളുടെ കയ്യൊപ്പ് ഒരു അനുഗ്രഹം ആയി കാണുന്നു
      വളരെ സന്തോഷം നല്ല ഒരു വിശകലനത്തിന് നന്മയിലെക്കാവട്ടെ എല്ലാവരുടെയും ഓരോ ദിവസങ്ങൾ

      Delete
  5. സ്നേഹത്തിൻ ഋതുഭേദങ്ങൾ.നിറഭേദങ്ങൾ.!

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന ഈ പ്രോത്സാഹനം നല്ല അഭിപ്രായം എല്ലാത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന