Skip to main content

പുലരി പത്രം

ഒരിക്കലുംമുടങ്ങാത്തദിനപ്പത്രംപോലെ   പകലിന്റെ മുറ്റത്തുവന്നുവീഴുന്നു അച്ചടിച്ചരാത്രിയിൽഉണർന്നു  ക്ഷൗരംചെയ്തുമുറിഞ്ഞ നിണം ഒഴുകുന്ന പുലരികൾ
ഉറക്കച്ചടവിൽകണ്ണുപിടിക്കാതെ   വന്നപുലരിയുടെ മുഖത്തേക്ക്പോലും നോക്കാതെ പൗഡറിട്ട്പോകാനിറങ്ങുന്നു  കാലിടറുന്ന നരച്ച വൃദ്ധരാവുകൾ
ചെയ്തയാത്രയുടെ ക്ഷീണംതീർക്കാൻ മുന്നിലെമുറിയിൽകടന്നിരുന്നു  പകൽവെളിച്ചത്തിന്  തിരികൊളുത്തുന്നു വെറുംചായകുടിച്ച പുലരി

ഇന്നലത്തെഎന്തോഎടുക്കാൻ വെച്ച്മറന്നപോലെ പ്രഭാതത്തിൽ
തിരിഞ്ഞുനടക്കുന്നു പ്രായംതുളുമ്പുന്ന പ്രണയമേദസ്സും
മണിക്കൂറുകൾക്കിടയിൽ അട വയ്ക്കുന്നു സ്വർണംനിറച്ച കോണ്‍ക്രീറ്റ്മുട്ടകൾ വിരിഞ്ഞിറങ്ങുന്നു  ഉപയോഗശൂന്യപ്രണയമാലിന്യങ്ങൾ
വാർത്തകൾ പോലെനിറയുന്നു മുന്നിൽ പൂവിന്റെനിറമാർന്നപരസ്യങ്ങളും പിന്നിൽ അഴുകുന്നകരിയിലപോലുള്ള ജീവിതവും

ഫ്ലെക്സ് ചെയ്തുറപ്പിച്ച പരസ്യങ്ങൾക്കിടയിൽ  വെട്ടിവളച്ചുഒതുക്കുന്നു മരങ്ങൾ എന്തോ ഒളിക്കുന്ന വാർത്തകൾ പോലെ
തെരുവിന്റെ ഓരങ്ങളിൽ പരസ്യമെഴുതുന്നു മരണകോളംതുറന്നിട്ട അത്മവിദ്യാലയത്തിന്റെ ശവപ്പെട്ടികോട്ടകൾ
ഉച്ചയാകുമ്പോൾകാണാം പലനിറമുള്ളനിഴലുകളും അതിന്റെ തണലിൽ പൊള്ളുന്ന വർണമില്ലാത്തമനുഷരെയും

പുറത്തിടുന്നതെന്തും ഉണക്കാൻവിധിക്കപ്പെടുന്ന വെയിലിനെപോലെ
കാണുന്നതെന്തുംവായിക്കാൻനോക്കുന്ന വിളറിവെളുത്തകണ്ണുകളും
ആരുടെയും നോട്ടത്തിനു കാത്തുനില്ക്കാതെ  മായുന്നു ഒച്ചുകൾഇഴഞ്ഞ കണ്ണുനീർപാടും നിഴലുകൾപോലെ ചുരുങ്ങുന്നഉച്ചയും
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ  എഡിറ്റോറിയൽഎഴുതി ഉച്ചയൂണ് നോട്ടുകെട്ടിൽപൊതിഞ്ഞ്  അന്നത്തെപുലരിയും ഉച്ചയിലേക്ക് നാടുനീങ്ങി

Comments

  1. നല്ല ഭാവന.
    പുലരി വരും പോകും. എന്നിരിക്കിലും, ''പുലരിപ്പൊൻ വെട്ടം'' കടന്നു വരുമ്പോൾ, വീണ്ടും ഒരു തുടക്കം. സ്വയം തോന്നിയാലും ഇല്ലെങ്കിലും, മറ്റുള്ളവർ ഒര്മ്മപ്പെടുത്തും / മറ്റുള്ളവരെ ഓർമ്മപ്പെടുത്തണം - ആശംസകൾ.... സുപ്രഭാതം, ഗുഡ് മോർണിംഗ്......

    ReplyDelete
    Replies
    1. ശരിയാണ് ഡോക്ടർ ശുഭദിനം നേരുന്നു നന്ദിയും ആശംസകളും

      Delete
  2. പുറത്തിടുന്നതെന്തും ഉണക്കാൻവിധിക്കപ്പെടുന്ന വെയിലിനെപോലെ
    കാണുന്നതെന്തുംവായിക്കാൻനോക്കുന്ന വിളറിവെളുത്തകണ്ണുകൾ

    അതു കൊള്ളാം. നല്ല ഉപമ തന്നെ.വാർത്തകൾ വെറും ഉപചാര വായനയ്ക്കായൊതുക്കപ്പെടുന്നു.കച്ചവടം പ്രമോട്ട് ചെയ്യപ്പെടുന്നു. നവ മാധ്യമ സംസ്ക്കാരം. അല്ലേ ഭായ്.കവിത വളരെയിഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം പത്രങ്ങൾ മാധ്യമങ്ങൾ മതങ്ങൾ പാർട്ടികൾ വ്യവസായ ഭീമൻ മാർ കയ്യടക്കുമ്പോൾ ജനത്തിന് ഇന്ന് ഒരു പത്രം ഉണ്ടോ മാധ്യമം ഉണ്ടോ
      സൌഗന്ധികം പറഞ്ഞത് വളരെ ശരിയാണ് നന്ദി

      Delete
  3. വര്‍ത്തമാനപ്പത്രം
    വര്‍ദ്ധമാന’പ്പത്രം

    ReplyDelete
    Replies
    1. അതെ അജിത്ഭായ് ഞാൻ പല വരികൾ എടുത്തിട്ടും പ്രകടിപ്പിക്കാൻ കഴിയാതിരുന്ന സത്യം രണ്ടു വാക്കുകളിൽ അജിത്‌ ഭായ് വരച്ചിട്ടു
      വളരെ സന്തോഷം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.