Skip to main content

മുള്ളാങ്ങള

മുള്ളാങ്ങള
വെളുപ്പിനുണർന്നു
മഞ്ഞിൽകുളിച്ചു
ഈറൻമുടി
വെയിലത്തുണക്കാൻ
വേലിക്കൽ
പൂത്തുലയണപെങ്ങൾക്ക്...

കാവലായി
നെഞ്ച് വിരിച്ചു
പേശി പെരുക്കി
മുഖം കൂർപ്പിച്ചു
ആരോടും മിണ്ടാതെ
നില്ക്കണ
മുള്ളാങ്ങള...

ആരും കാണാതെ
പിറകിലൂടെ
പൂവിറുക്കാൻ
വന്ന പൂവാലൻ വിരലിനെ
ഉടുപ്പിനു കുത്തിപിടിച്ച്‌
നെഞ്ചത്ത് കുത്തി
ചോര എടുക്കണ
നേരാങ്ങള!

Comments

  1. അർത്ഥവത്തായ കവിത ! നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. അപ്പൂ ഈ വാക്കുകൾക്ക് വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാത്തിനും വളരെ നന്ദി

      Delete
  2. ഭയങ്കരാ
    നിന്റെ ഭാവന!!!!!!!!

    ReplyDelete
    Replies
    1. അജിത്ഭായ് ഇതൊന്നും എന്റെ കഴിവാണെന്ന് വിശ്വസിക്കുന്നില്ല. എന്നാലും ഈ സ്നേഹത്തിനു മുമ്പിൽ തല കുനിച്ചു കീഴടങ്ങുന്നു. വളരെ നന്ദി അജിത്ഭായ് ഈ വാക്കുകൾക്ക് പ്രോത്സാഹനത്തിനു

      Delete
  3. ഒരിയ്ക്കൽ ഞാൻ പറഞ്ഞാരുന്നു, ങ്ങളൊരു പുലിയാന്ന്.അപ്പൊ ങ്ങക്ക് മൊട! ന്നാ ഞാൻ വീണ്ടും പറയുന്നു


    ങ്ങളൊരു പുപ്പുലി തന്നെ കേട്ടാ.


    വളരെ നല്ല കവിത ഭായ്.ഈ ഭാവനാവൈഭവത്തെ പ്രശംസിക്കാതെ വയ്യ.അഭിനന്ദനങ്ങൾ..



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഞാൻ പറഞ്ഞിട്ടുള്ളത് പോലെ എന്റെ ഞ്ങ്ങയും നിങ്ങയും എന്ന പോസ്ടിനാണ് ആദ്യമായി എന്റെ ഒരു വരിക്കു പുറം ലോകത്ത് നിന്ന് ഒരു അഭിപ്രായം കിട്ടുന്നത്. അത് താങ്കളിൽ നിന്നായിരുന്നു, അന്ന് അത് ഞാൻ ഗണപതിക്ക്‌ സമർപ്പിച്ചിരുന്നു. അതിന്റെ നന്മ മാത്രം ആണ് പിന്നീടുള്ള ഓരോ പോസ്റ്റിനു കിട്ടുന്ന അഭിപ്രായവും എന്ന് തോന്നിയിട്ടുള്ളത്
      സന്തോഷം ഈ വാക്കുകൾക്ക് ആദ്യ അഭിപ്രായം പോലെ നെഞ്ചോടു ചേർക്കുന്നു
      നന്ദി ഈ പ്രോത്സാഹനത്തിനു

      Delete
  4. പെങ്ങളെ, നീ എത്ര ഭാഗ്യവതി!
    കവി ഭാവന....

    ReplyDelete
    Replies
    1. ഡോക്ടര നന്ദി ഈ വാക്കുകൾക്ക് അഭിപ്രായത്തിനു ഡോക്ടറുടെ ഈ പ്രോത്സാഹനത്തിനു മുമ്പിൽ ഞാൻ വീണ്ടും ഒരു ഭാവന രോഗി ആയി പോകുന്നു നന്ദി ഡോക്ടർ

      Delete
  5. ഭാവനാസമ്പന്നനായ കവിത!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ഈ വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  6. മുള്ളാങ്ങള... പെട്ടെന്ന് കഴിഞ്ഞു...കുറെ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി... നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. സാരമില്ല ഹബി അടുത്ത പോസ്റ്റ്‌ ഇടുമ്പോൾ നാല് വരി കൂടുതൽ എഴുതിയേക്കാം ഈ വാക്കുകൾ പകരുന്ന ഊര്ജം ഞാൻ നന്ദിയോടെ സ്വീകരിക്കുന്നു
      നന്ദി ഹബി

      Delete
  7. കവിതയും കൊള്ളാം ... മുള്ളൻ ആങ്ങളയും കൊള്ളാം.... കവിത. ആശംസകൾ

    ReplyDelete
    Replies
    1. അമ്പിളി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാറ്റിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി